കൊട്ടിക്കയറി കൊട്ടിക്കലാശം; മൂന്നിടത്ത് നേരിയ സംഘർഷം!

Divya John
 കൊട്ടിക്കയറി കൊട്ടിക്കലാശം; മൂന്നിടത്ത് നേരിയ സംഘർഷം! ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയാണ് മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ കൊട്ടിക്കലാശം ആരംഭിച്ചത്. ആറുമണിയോടെ കൊട്ടിക്കലാശം അവസാനിച്ചതോടെ കേരളം നിശ്ബദ പ്രചാരണത്തിലേക്ക് കടന്നു. വെള്ളിയാഴ്ചയാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക. ആവേശത്തിൻ്റെ കൊടുമുടി കയറി 2024 ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശത്തിന് വിരാമം. ഒന്നരമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിനാണ് ആവേശം ഒട്ടും കുറയാതെ മുന്നണികൾ അവസാനം കുറിച്ചത്.




 ചെണ്ടമേളവും ബാൻഡ് മേളവും ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് 20 മണ്ഡലങ്ങളിലും കൊട്ടിക്കലാശം കൊട്ടിക്കയറിയത്. മലപ്പുറത്തും ചെങ്ങന്നൂരിലും, ഇടുക്കി തൊടുപുഴയിലും നേരിയ തോതിൽ സംഘാർഷവസ്ഥയുണ്ടായെങ്കിലും പോലീസ് ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകരാണ് നേർക്കുനേർ എത്തിയത്. തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, വടകര, പത്തനംതിട്ട ജില്ലകളിൽ വൻ ജനാവലിയോടെയാണ് കൊട്ടിക്കലാശം പൂർത്തിയാക്കിയത്. വയനാട്ടിൽ യുഡിഎഫിന് ആവേശമായി പ്രിയങ്ക ഗാന്ധിയെത്തി. വയനാട്ടിൽ ലീഗിൻ്റെ പതാക ഉപയോഗിക്കാതെയായിരുന്നു കൊട്ടിക്കലാശം. ഇന്ന് വൈകിട്ട് ആറ് മുതൽ ശനിയാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.  തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, വടകര, പത്തനംതിട്ട ജില്ലകളിൽ വൻ ജനാവലിയോടെയാണ് കൊട്ടിക്കലാശം പൂർത്തിയാക്കിയത്. വയനാട്ടിൽ യുഡിഎഫിന് ആവേശമായി പ്രിയങ്ക ഗാന്ധിയെത്തി. വയനാട്ടിൽ ലീഗിൻ്റെ പതാക ഉപയോഗിക്കാതെയായിരുന്നു കൊട്ടിക്കലാശം. ഇന്ന് വൈകിട്ട് ആറ് മുതൽ ശനിയാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും വൻ വിജയം നേടുമെന്ന് യുഡിഎഫ് വ്യക്തമാക്കുമ്പോൾ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്രമെഴുതുമെന്നാണ് എൽഡിഎഫ് വാദം. 



എല്ലാ മണ്ഡലങ്ങളിലും വൻ വിജയം നേടുമെന്ന് യുഡിഎഫ് വ്യക്തമാക്കുമ്പോൾ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്രമെഴുതുമെന്നാണ് എൽഡിഎഫ് വാദം. സംഘർഷസാധ്യത കണക്കിലെടുത്ത് വടകരയിൽ മൂന്ന് മുന്നണികൾക്കും വ്യത്യസ്ത സ്ഥലങ്ങൾ അനുവദിച്ച് നൽകിയിരുന്നു. വടകരയിലും തലശേരിയിലും ശക്തമായ നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് നൽകിയിരിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് കാസർകോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷം ഒഴിവാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഒന്നരമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിനാണ് ആവേശം ഒട്ടും കുറയാതെ മുന്നണികൾ അവസാനം കുറിച്ചത്. ചെണ്ടമേളവും ബാൻഡ് മേളവും ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് 20 മണ്ഡലങ്ങളിലും കൊട്ടിക്കലാശം കൊട്ടിക്കയറിയത്. മലപ്പുറത്തും ചെങ്ങന്നൂരിലും, ഇടുക്കി തൊടുപുഴയിലും നേരിയ തോതിൽ സംഘാർഷവസ്ഥയുണ്ടായെങ്കിലും പോലീസ് ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.

Find Out More:

Related Articles: