ബംഗാൾ സർക്കാർ നിയമിച്ച 24,000 ജീവനക്കാരെ ഹൈക്കോടതി പുറത്താക്കി! 2016-ൽ നടത്തിയ സംസ്ഥാനതല നിയമന പരീക്ഷയിലൂടെ സർക്കാർ സർവീസിലേക്കും എയ്‍ഡഡ് സ്കൂളുകളിലേക്കും മമത സർക്കാർ നിയമിച്ച അധ്യാപകരും അനധ്യാപകരും ഉൾപ്പെട്ട 24,000 ജീവനക്കാരെയാണ് ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലൂടെ പുറത്താക്കിയത്. 2016-ലെ അധ്യാപക നിയമന അഴിമതി കേസിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയേകിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് സമർപ്പിച്ച വിവിധ ഹർജികളും കൊൽക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം കോടതി വളപ്പിൽ കേസിന്റെ നടപടികൾ വീക്ഷിച്ചുകൊണ്ട് കാത്തിരുന്ന നൂറുകണക്കിന് ഉദ്യോഗാർഥികൾ, അനധികൃത നിയമനം നേടിയവരെ പുറത്താക്കിയ വിധിയിൽ സന്തോഷം രേഖപ്പെടുത്തി.
ഈയൊരു ദിവസത്തിനായാണ് കാത്തിരുന്നതെന്നും ഒടുവിൽ നീതി ലഭിച്ചെന്നും അധ്യാപക ജോലിക്കായി കാത്തിരിക്കുന്ന ഒരു ഉദ്യോഗാർഥി പ്രതികരിച്ചു.സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് അധ്യാപക നിയമന അഴിമതി കേസിൽ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിവിഷൻ ബെഞ്ച് രൂപീകരിച്ചത്. മാർച്ച് 20-ഓടെ കേസിലെ വാദം പൂർത്തിയായിരുന്നു. 2016-ലെ പരീക്ഷയിൽ പാസായിട്ടും ജോലി ലഭിക്കാത്ത ഒരുകൂട്ടം ഉദ്യോഗാർഥികൾ സമർപ്പിച്ച റിട്ട് ഹർജിയിൽ, നിയമന പ്രക്രിയയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ നേരത്തെ ഉത്തരവിട്ടിരുന്നു.
അതേസമയം അധ്യാപക പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ കോഴപ്പണം സ്വീകരിച്ച് സർക്കാർ സർവീസിലേക്ക് അനധികൃത നിയമനം നടത്തിയെന്നായിരുന്നു വിവാദം. നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥാ ചാറ്റർജിയെയും ചില ഉദ്യോഗസ്ഥരെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2016-ലെ സംസ്ഥാനതല നിയമന പരീക്ഷയുമായി (എസ്എൽഎസ്ടി) ബന്ധപ്പെട്ട് നിരവധി ഹർജികളാണ് കോടതിക്ക് മുൻപാകെ എത്തിയത്. 9, 10, 11, 12 ക്ലാസുകളിലേക്കുള്ള അധ്യാപക, അനധ്യാപക ഒഴിവിലേക്കും ഗ്രൂപ്പ്-സി, ഡി ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനായും ബംഗാൾ സർക്കാർ നടത്തിയ നിയമനങ്ങളായിരുന്നു വിവാദം സൃഷ്ടിച്ചത്.
മൊത്തം 25,753 നിയമനങ്ങളാണ് ബംഗാൾ സർക്കാർ നടത്തിയതെന്നാണ് റിപ്പോർട്ട്.വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് സമർപ്പിച്ച വിവിധ ഹർജികളും കൊൽക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം കോടതി വളപ്പിൽ കേസിന്റെ നടപടികൾ വീക്ഷിച്ചുകൊണ്ട് കാത്തിരുന്ന നൂറുകണക്കിന് ഉദ്യോഗാർഥികൾ, അനധികൃത നിയമനം നേടിയവരെ പുറത്താക്കിയ വിധിയിൽ സന്തോഷം രേഖപ്പെടുത്തി. ഈയൊരു ദിവസത്തിനായാണ് കാത്തിരുന്നതെന്നും ഒടുവിൽ നീതി ലഭിച്ചെന്നും അധ്യാപക ജോലിക്കായി കാത്തിരിക്കുന്ന ഒരു ഉദ്യോഗാർഥി പ്രതികരിച്ചു.