രാജിയുടെ കാര്യം അറിയില്ലെന്ന് വിടി സതീശൻ; ആവശ്യം വന്നാൽ പ്രതികരിക്കുമെന്ന് സുധീരനും!

Divya John
 രാജിയുടെ കാര്യം അറിയില്ലെന്ന് വിടി സതീശൻ; ആവശ്യം വന്നാൽ പ്രതികരിക്കുമെന്ന് സുധീരനും! സുധീരന്റെ രാജി വെച്ചത് തീർത്തും വിഷമം ഉള്ള കാര്യമാണെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാജി അനാരോഗ്യം കാരണമാണെന്നാണ് നേതൃത്വത്തെ അറിയിച്ചത്. സുധീരൻ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നയാളല്ലെന്നും സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആവശ്യം വന്നാൽ പ്രതികരിക്കുമെന്നും ഇപ്പോൾ കൂടുതൽ പ്രതികരണ കെ പി സി സി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവച്ചതിന്റെ കാരണം അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി എം സുധീരൻ കേരളത്തിലെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവാണ്.



    അദ്ദേഹം എന്ത് കാരണത്തിന്റെ പുറത്താണെന്ന് അറിയില്ല. അനാരോഗ്യമാണ് കാരണമെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. അദ്ദേഹത്തെ ചെന്ന് കാണും സംസാരിക്കും. അദ്ദേഹത്തേ പോലെ ഒരാൾ സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നത് എന്ത് കാരണത്തിന്റെ പുറത്താണെങ്കിലും ഉൾക്കൊള്ളാൻ പറ്റാത്ത വിഷമമുണ്ടാക്കുന്ന നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്.' പ്രതിപക്ഷ നേതാവ് പറഞ്ഞു. 'അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ, താൻ വിവരമറിഞ്ഞത് വാർത്താമാധ്യമങ്ങളിലൂടെയാണ് കെ പി സി സി പ്രസിഡന്റും വിവരം പറഞ്ഞു. അദ്ദേഹത്തെ ബന്ധപ്പെടുവാൻ ശ്രമിച്ചു എന്നാൽ കിട്ടിയിട്ടില്ല.



  അത്തരത്തിൽ ഒരു വാർത്ത ശരിയാണെങ്കിൽ വളരെ നിരാശപ്പെടുത്തുന്നതും വിഷമമുണ്ടാക്കുന്നതുമായ കാര്യമാണ്.' വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പ്രധാന പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തിയാക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിൽ ഒരു സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം രാജിക്കത്തിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രശ്നങ്ങൾ കെ പി സി സി പ്രസിഡൻറ് പരിഹരിക്കുമെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റെ പി ടി തോമസ് പറഞ്ഞു. 



  സുധീരന്റെ വീട്ടിൽ പോയി കെ സുധാകരൻ കണ്ടിരുന്നുവെന്നും പി ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കെ പി സി സി പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് സുധീരന്റെ രാജിയുണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരൻ കെ പി സി സി പ്രസി‍ഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്റെ രാജിയെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

Find Out More:

Related Articles: