മൂന്ന് തവണ ദേശീയ പുരസ്‌കാരം വാങ്ങിയ നടനാണ് എന്ന ഭയമൊന്നും എനിക്കുണ്ടായിരുന്നില്ല; മമ്മൂട്ടി!

Divya John
 മൂന്ന് തവണ ദേശീയ പുരസ്‌കാരം വാങ്ങിയ നടനാണ് എന്ന ഭയമൊന്നും എനിക്കുണ്ടായിരുന്നില്ല; മമ്മൂട്ടി! സഹോദരൻ എൻ സുബാഷ് ചന്ദ്രബോസിനൊപ്പം ചേർന്ന് തിരുപ്പതി ബ്രദേഴ്‌സ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നിരവധി ഹിറ്റ് സിനിമകളും നിർമിച്ചിട്ടുണ്ട്. എന്നാൽ ലിങ്കുസാമിയുടെ കന്നി ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമായിരുന്നു. 2001 ൽ റിലീസ് ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ലിങ്കുസാമി സംവിധാന ലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടി, മുരളി, അബ്ബാസ്, ദേവയാനി, രംഭ, സ്‌നേഹ തുടങ്ങിയ താരങ്ങൾ എല്ലാം അണിനിരന്ന മൾട്ടി സ്റ്റാർ ചിത്രമായിരുന്നു ആനന്ദം. തമിഴ് കുടുംബ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്ന ചിത്രം മികച്ച വിജയം നേടുകയും, ലിങ്കുസാമി എന്ന സംവിധായകന് ഗംഭീര തുടക്കം ലഭിക്കുകയും ചെയ്തു.


    എന്നാൽ ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് സാക്ഷാൽ മമ്മൂട്ടിയുമായി ഉണ്ടായ ക്ലാഷിനെ കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ.റൺ, പയ്യ, സണ്ടക്കോഴി, ഭീമ, അഞ്ജാൻ തുടങ്ങി തമിഴിൽ ഒരുപിടി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് എൻ ലിങ്കുസാമി. എന്നാൽ പിന്നെ നീ ചെയ്ത് കാണിക്ക് എന്നായി മമ്മൂട്ടി. എന്റെ മനസ്സിൽ എന്തായിരുന്നോ ഉണ്ടായിരുന്നത്, അത് ഞാൻ ചെന്ന് അഭിനയിച്ചു കാണിച്ചു കൊടുത്തു. അത്രയും വലിയ നടനായിട്ട് പോലും, ഒരു പുതുമുഖ സംവിധായകനായ ഞാൻ എന്താണോ ആവശ്യപ്പെട്ടത് അത്, അതുപോലെ ചെയ്യാൻ അദ്ദേഹം തയ്യാറായി.സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു രംഗം ചെയ്തു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി സർ എത്ര ചെയ്തിട്ടും സംവിധായകൻ എന്ന നിലയിൽ ലിങ്കുസാമിയ്ക്ക് തൃപ്തി വരുന്നില്ല. എട്ട് ടേക്കിന് മുകളിൽ അത് പോയി. അവസാനം, 'നിനക്ക് എന്താണ് വേണ്ടത്' എന്ന് മമ്മൂട്ടി ചോദിച്ചുവത്രെ.


  ബാക്കി ഡബ്ബിങിൽ ശരിയാക്കാം എന്ന് മമ്മൂട്ടി പറഞ്ഞുവെങ്കിലും ലിങ്കുസാമി കേട്ടില്ല. മൂന്ന് ദേശീയ പുരസ്‌കാരം വാങ്ങി നിൽക്കുന്ന നടനാണെന്ന ഭയം പോലും അന്ന് എനിക്കുണ്ടായിരുന്നില്ല. പ്രായത്തിന്റെ പക്വത കുറവാകാം എന്ന് ലിങ്കുസാമി പറയുന്നു. എന്നാൽ പിന്നീട് അദ്ദേഹവുമായി നല്ല ഒരു ബന്ധം സ്ഥാപിക്കാൻ എനിക്ക് കഴിഞ്ഞു. സിനിമയുമായി എന്നല്ല, ജീവിതത്തിൽ എന്ത് തീരുമാനം എടുക്കുമ്പോഴഉം, മമ്മൂട്ടി സാറിനെ കണ്ട് സംസാരിക്കണം എന്ന് തോന്നിയാൽ നേരെ കേരളത്തിൽ പോയി അദ്ദേഹത്തെ കാണും.



അടുത്തിടെ ഭ്രമയുഗം എന്ന സിനിമ കണ്ടപ്പോഴും അദ്ദേഹത്തോട് വിളിച്ച് സംസാരിച്ചിരുന്നു. കാതൽ ദ കോർ എന്ന ചിത്രത്തിലെ അഭിനയത്തെ കുറിച്ച് സംസാരിച്ചപ്പോൾ, 'നിങ്ങളുടെ നാട്ടിൽ ആരെങ്കിലും ഇതുപോലുള്ള സിനിമ ചെയ്യാൻ തയ്യാറാവുമോ' എന്ന് അദ്ദേഹം കളിയാക്കി ചോദിച്ചതായും ലിങ്കുസാമി പറയുന്നു. അതിന് ശേഷം ഞങ്ങൾക്കിടയിൽ ക്ലാഷ് വന്നത് ഡബ്ബിങ് സമയത്താണ്. എന്നെ സംബന്ധിച്ച് ആ സിനിമയ്ക്ക് തഞ്ചാവൂർ തമിഴ് ആണ് സംസാരിക്കേണ്ടത്, എന്നാൽ അദ്ദേഹം ഡബ്ബ് ചെയ്യുമ്പോൾ മലയാളം കലർന്ന് വരുന്നു. അതിന്റെ പേരിലും ഞങ്ങൾക്കിടയിൽ കലഹം ഉണ്ടായി എന്ന് ലിങ്കുസാമി വെളിപ്പെടുത്തി.

Find Out More:

Related Articles: