കോവിദഃ ഏറെ ബാധിച്ചത് ഫഹദിനെയോ? 2019 ന് ശേഷം ഒരു വൻ തിയേറ്റർ ഹിറ്റ് മലയാളത്തിൽ ഫഹദിന് സംഭവിക്കാതത്തിന്റെ കാരണമെന്ത്!

Divya John
കോവിദഃ ഏറെ ബാധിച്ചത് ഫഹദിനെയോ? 2019 ന് ശേഷം ഒരു വൻ തിയേറ്റർ ഹിറ്റ് മലയാളത്തിൽ ഫഹദിന് സംഭവിക്കാതത്തിന്റെ കാരണമെന്ത്! ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശമായിരുന്നു ആദ്യം ആകാംക്ഷ കൂട്ടിയത്. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസർ പ്രേക്ഷകരെ അത്രയും ആവേശം കൊള്ളിക്കുന്നതായിരുന്നു. നീണ്ട കാലത്തിന് ശേഷം അൻവർ റഷീദ് നിർമിയ്ക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെ വരുന്ന ആവേശത്തിൽ ഫഹദിന്റെ ഒരു ബ്ലാസ്റ്റർ പ്രകടനം തന്നെ കാണാം എന്നായിരുന്നു പ്രേക്ഷകാഭിപ്രായം. ആവേശത്തോടെ ആവേശം എന്ന സിനിമയ്ക്കായി കാത്തിരിക്കവെ ഇന്നലെ വൈകുന്നേരം ഫഹദിന്റെ മറ്റൊരു സിനിമയും പ്രഖ്യാപിച്ചു. കരാട്ടെ ചന്ദ്രൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ തന്നെ പ്രേക്ഷകരെ വല്ലാതെ അങ്ങ് ആകർഷിച്ചിട്ടുണ്ട്. ഭാവന സ്റ്റുഡിയോ നിർമിയ്ക്കുന്ന ചിത്രം, മഹേഷിന്റെ പ്രതികാരം ലെവലിലുള്ള, പ്രേക്ഷകർക്ക് വളരെ അധികം റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയായിരിക്കും എന്നൊക്കെയാണ് പ്രേക്ഷകാഭിപ്രായം.



തുടർച്ചെ ഇപ്പോൾ രണ്ട് സിനിമകളാണ് ഫഹദ് ഫാസിലിന്റേതായി മലയാളത്തിൽ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രണ്ടും വലിയ ഹൈപ്പോടുകൂടെ തന്നെയാണ് വരുന്നത്. കുംബളങ്ങി നൈറ്റ്‌സിന് ശേഷം ഫഹദിന്റേതായി റിലീസ് ചെയ്തത് അതിരൻ എന്ന ചിത്രമാണ്. ക്രിട്ടിക്കലി ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും ഒരു തിയേറ്റർ ഹിറ്റായിരുന്നില്ല ചിത്രം. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രം എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നില്ല. അതിന് ശേഷം വന്ന ട്രാൻസ് എന്ന ചിത്രം തിയേറ്ററിലെത്തി ദിവസങ്ങൾ കഴിയുമ്പോഴേക്കും കൊവിഡ് മാഹാമാരി പൊട്ടിപ്പുറപ്പെട്ടു. അതോടെ ലോക്ക്ഡൗണായി. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് ഫഹദ് ഫാസിൽ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല, അതെല്ലാം ഏറ്റവും മികച്ച ചിത്രങ്ങളുമായിരുന്നു. പക്ഷെ എല്ലാം റിലീസ് ചെയ്തത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. 




സി യു സൂൺ എന്ന ചിത്രം ഏത് സാഹചര്യത്തിലും സിനിമ മികച്ച രീതിയിൽ എടുക്കാൻ പറ്റും എന്ന് തെളിയിച്ച സിനിമയാണ്. കൊവിഡ് കാലത്ത് ഏറ്റവും ആദ്യം റിലീസ് ചെയ്ത മലയാളം ഒടിടി റിലീസ്!ജോജി എന്ന ചിത്രത്തിലെ ഫഹദിന്റെ അഭിനയവും വലിയ പ്രശംസകൾ നേടി. മാലിക്ക് ഫഹദിന്റെ കരിയറിലെ മറ്റൊരു മികച്ച വേഷമായിരുന്നു. പക്ഷെ അതൊന്നും തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് നൽകിയില്ല. കൊവിഡ് കാലം കഴിഞ്ഞ് തിയേറ്ററുകൾ തുറന്ന് പ്രവൃത്തിച്ച ശേഷം വന്ന ചിത്രങ്ങളൊന്നും അത്രയ്ക്കധികം ഇംപാക്ട് ഉണ്ടാക്കിയതുമില്ല. പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ ചിത്രങ്ങൾ തിയേറ്റർ റിലീസായിരുന്നു. പക്ഷെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി.



അതിനിടയിൽ തമിഴിൽ സൂപ്പർ ഡ്യൂലക്‌സ്, വിക്രം, മാമണ്ണൻ എന്നീ ചിത്രങ്ങൾ ചെയ്ത ഫഹദ് ശരിക്കും ഇമേജ് ബ്രേക്ക് ചെയ്യുകയായിരുന്നു. പുഷ്പമയിലൂടെ തെലുങ്കിലെത്തിയ ഫഹദ് അവിടെയും വേരൂന്നി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഫഹദിനെ സംബന്ധിച്ച് നല്ലൊരു വർഷമാണ് 2024.രണ്ട് ചിത്രങ്ങൾ തുടരെ തുടരെ ഫഹദിന്റേതായി തിയേറ്ററിലേക്ക് എത്തുമ്പോഴാണ് ഫഹദിന്റെ മുൻ ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകളും സജീവമാവുന്നത്. സത്യം പറഞ്ഞാൽ കൊവിഡ് ഏറ്റവും അധികം ബാധിച്ച നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. 2019 ൽ റിലീസ് ചെയ്ത കുംബളങ്ങി നൈറ്റ്‌സിന് ശേഷം മലയാളത്തിൽ ഫഹദിനൊരു വൻ തിയേറ്റർ ഹിറ്റ് കിട്ടിയിട്ടില്ല. ആവേശവും, കരാട്ടെ ചന്ദ്രനും പോരായ്മ നികത്തും എന്ന പ്രതീക്ഷയിലാണ് ഫഹദ് ഫാസിൽ ഫാൻസ്. അതേ സമയം തെലുങ്കിലും, തമിഴിലും ഫഹദ് പൂണ്ടു വിളയാടിയിട്ടുണ്ട്.

Find Out More:

Related Articles: