പിഎസ്‌സി അംഗങ്ങൾ സർക്കാരിന് സാമ്പത്തിക ബാദ്ധ്യത; ചെറിയാൻ ഫിലിപ്പ്!

Divya John
 പിഎസ്‌സി അംഗങ്ങൾ സർക്കാരിന് സാമ്പത്തിക ബാദ്ധ്യത; ചെറിയാൻ ഫിലിപ്പ്! ലക്ഷങ്ങൾ കൊടുത്ത് അംഗത്വം നേടുന്നവർ ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ ഈടാക്കിയാണ് കൊള്ളലാഭം നേടുന്നത്. സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന സാമൂഹ്യ ദുർവ്യയമായ പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉള്ളതു കൊണ്ടാണ് പിഎസ്‌സി അംഗത്വം ഒരു കച്ചവടച്ചരക്കായി മാറിയതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.  പിഎസ്‌സി അംഗത്വം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവ് കോഴ വാങ്ങിയതെന്നാണ് ആരോപണം. ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പിഎസ്‌സി അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗൺ ഏരിയ കമ്മറ്റി അംഗത്തിന് കൈമാറിയതെന്ന് ആരോപിക്കപ്പെടുന്നു.



 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 22 ലക്ഷം നൽകി. സംഭവം ഇന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. അതെസമയം കോഴ വാങ്ങിയ സിപിഎം നേതാവ് മന്ത്രി റിയാസിന്റെ അയൽവാസിയാണെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. സിപിഎം സിഐടിയു ഭാരവാഹിത്വമുള്ള നേതാവിനെതിരെയാണ് ആരോപണം. ഭാരവാഹിത്വത്തിൽ നിന്ന് ഇയാളെ മാറ്റി അന്വേഷണം നടത്താനാണ് പാർട്ടി ഒരുങ്ങുന്നത്. വാഗ്ദാനം ചെയ്ത അംഗത്വം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായ ആൾ നേതാവിനെ വീണ്ടും സമീപിച്ചപ്പോൾ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് അനുനയിപ്പിച്ച് നിർത്തി. ഇതും നടക്കാതായതോടെ പാർട്ടിക്ക് പരാതി നൽകി. തട്ടിപ്പുകാരനുമായി നടത്തിയ സംഭാഷണങ്ങളുടെ റെക്കോർഡ് സഹിതമാണ് പരാതി.



 പിഎസ്‌സി അംഗത്വം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവ് കോഴ വാങ്ങിയതെന്നാണ് ആരോപണം. ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പിഎസ്‌സി അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗൺ ഏരിയ കമ്മറ്റി അംഗത്തിന് കൈമാറിയതെന്ന് ആരോപിക്കപ്പെടുന്നു. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 22 ലക്ഷം നൽകി. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭരണഘടന അനുസരിച്ച് നല്ല രീതിയിൽ നടത്തുന്ന സ്ഥാപനമാണ് പിഎസ്‍സി. ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



 "നാട്ടിൽ പലവിധത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ട്. തട്ടിപ്പിനായി ആളുകൾ ശ്രമിക്കും. തട്ടിപ്പ് നടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള നടപടികളും ഉണ്ടാകും," അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ മൂന്നുപേരുടെ സ്ഥാനത്ത് ഇപ്പോൾ ഇരുപത്തിയൊന്ന് പേരാണുള്ളത്. മുന്നണി സംവിധാനത്തിൽ ചെറിയ ഘടകകക്ഷികൾക്കും അംഗത്വം വീതം വെയ്ക്കണ്ടി വന്നതു കൊണ്ടാണ് അംഗസംഖ്യ പലപ്പോഴായി കൂട്ടേണ്ടി വന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Find Out More:

Related Articles: