ഭാരത് ബന്ദ്; റോഡുകൾ ഉപരോധിക്കും!

Divya John
 ഭാരത് ബന്ദ്; റോഡുകൾ ഉപരോധിക്കും! കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) കേന്ദ്ര ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത രാജ്യവ്യാപക ബന്ദ് നാളെ (ഫെബ്രുവരി 16). 'ഗ്രാമീൺ ഭാരത് ബന്ദ്' എന്ന് പേരിട്ടിരിക്കുന്ന ബന്ദ് നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുമണിവരെയാണ്. കേരളത്തിൽ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും. ആംബുലൻസ്, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾ, വിദ്യാർഥികളുടെ പരീക്ഷകൾ എന്നിവയെ ഭാരത് ബന്ദിൽ നിന്ന് ഒഴിവാക്കി. പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ സംസ്ഥാന, ദേശീയ പാതകളുടെ പ്രധാന ഭാഗം നാല് മണിക്കൂർ അടച്ചിടുമെന്ന് കർഷകർ പറഞ്ഞു. ജനജീവിതത്തിന് തടസ്സമാകില്ലെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് നാലുമണിവരെ പ്രതിഷേധമുണ്ടാകും.



കൂടുതൽ കർഷക സംഘടനകൾ ബന്ദിൽ അണിചേരണമെന്ന് സംയുക്ത കിസാൻ മോർച്ച നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് ജോലികൾ, സ്വകാര്യ ഓഫീസുകളുടെ പ്രവർത്തനം, ഗ്രാണീണ വ്യവസായ സർവീസുകൾ എന്നിവയെ നാളത്തെ ബന്ദ് ബാധിച്ചേക്കും. രാജ്യതലസ്ഥാനമായ ഡൽഹിയിൽ തുടരുന്ന കർഷക സമരത്തിൻ്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി പതിമൂന്നിന് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ 'ചലോ ഡൽഹി' മാർച്ച് ആരംഭിച്ചിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്നതിനുള്ള നിയമം നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്ന ആവശ്യവുമായിട്ടാണ് കർഷകർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. 



കർഷക പെൻഷൻ, ഒപിഎസ്, കാർഷിക നിയമഭേദഗതി എന്നീ വിഷയങ്ങളും കർഷകർ ഉയർത്തിക്കാണിക്കുന്നുണ്ട്.ഡിസംബറിൽ ബന്ദ് ആഹ്വാനം ചെയ്തതാണെന്ന് എസ്‌കെഎം നാഷണൽ കോർഡിനേഷൻ കമ്മിറ്റി (എൻസിസി) അംഗം ഡോ ദർശൻ പാൽ പറഞ്ഞു. ഈ ദിവസം എല്ലാ കാർഷിക പ്രവർത്തനങ്ങളും നിർത്തിവച്ച് ബന്ദിനോട് സഹകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കാർഷിക, തൊഴിലുറപ്പ് ജോലികൾ നിർത്തിവെക്കണമെന്നാണ് നിർദേശം.


കേരളത്തിൽ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും. ആംബുലൻസ്, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾ, വിദ്യാർഥികളുടെ പരീക്ഷകൾ എന്നിവയെ ഭാരത് ബന്ദിൽ നിന്ന് ഒഴിവാക്കി. പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ സംസ്ഥാന, ദേശീയ പാതകളുടെ പ്രധാന ഭാഗം നാല് മണിക്കൂർ അടച്ചിടുമെന്ന് കർഷകർ പറഞ്ഞു. ജനജീവിതത്തിന് തടസ്സമാകില്ലെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് നാലുമണിവരെ പ്രതിഷേധമുണ്ടാകും.കൂടുതൽ കർഷക സംഘടനകൾ ബന്ദിൽ അണിചേരണമെന്ന് സംയുക്ത കിസാൻ മോർച്ച നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് ജോലികൾ, സ്വകാര്യ ഓഫീസുകളുടെ പ്രവർത്തനം, ഗ്രാണീണ വ്യവസായ സർവീസുകൾ എന്നിവയെ നാളത്തെ ബന്ദ് ബാധിച്ചേക്കും. രാജ്യതലസ്ഥാനമായ ഡൽഹിയിൽ തുടരുന്ന കർഷക സമരത്തിൻ്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

Find Out More:

Related Articles: