പോരാട്ടം അവസാനിച്ചിട്ടില്ലായെന്നു ബിൽകിസ് ബാനു! പോരാട്ടം ഇനിയും തുടരേണ്ടതുണ്ടെന്ന നിലപാടിലാണ് ബിൽകിസ് ബാനു എന്നാണ് ബന്ധുക്കളിൽ നിന്നുള്ള പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ബിൽകിസ് ബാനു വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം ബിൽകിസ് ബാനുവിന് ആശ്വാസം നൽകിയെങ്കിലും അതിൽ വിജയാഹ്ലാദമൊന്നുമില്ലെന്ന് ബന്ധുക്കൾ. സുപ്രീംകോടതി വിധി ആശ്വാസകരമാണെങ്കിലും പ്രതികൾ ശക്തരായതിനാലും ഗുജറാത്ത് സർക്കാരിന്റെ പിന്തുണയുള്ളവരായതിനാലും അവർ തുടർനീക്കങ്ങൾ നടത്തുമെന്നാണ് ബിൽകിസിന്റെ ബന്ധുക്കൾ കരുതുന്നത്. "ജുഡീഷ്യറിയിലുള്ള ഞങ്ങളുടെ വിശ്വാസം പുനസ്ഥാപിക്കപ്പെട്ടു. പക്ഷെ പ്രതികൾ വീണ്ടും കോടതിയെ സമീപിച്ചേക്കാം.
അവർ ജയിലിൽ അടയ്ക്കപ്പെടുന്നതു വരെ പോരാട്ടം അവസാനിക്കില്ല," ബിൽകിസ് പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിൽകിസ് ബാനു കൂട്ടബലാൽസംഗത്തിന് ഇരയാകുമ്പോൾ 21 വയസ്സായിരുന്നു പ്രായം. അഞ്ച് മാസം ഗർഭിണിയായിരുന്നു. കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ ഒളിച്ചു താമസിക്കുകയായിരുന്ന ബിൽക്കിസിനെ അക്രമികൾ കണ്ടെത്തുകയും 2002 മാർച്ച് 3ന് ബലാൽസംഗം ചെയ്യുകയുമായിരുന്നു. ബിൽക്കിസിന്റെ കൂടെയുണ്ടായിരുന്ന ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തു. കൂട്ടത്തിൽ ഒരു പിഞ്ചുകുഞ്ഞിനെ ബിൽക്കിസിന്റെ കൺമുന്നിൽ വെച്ചാണ് കൊലപ്പെടുത്തിയത്. മരിച്ചെന്ന് കരുതി ബിൽക്കിസിനെ അക്രമികൾ ഉപേക്ഷിക്കുകയായിരുന്നു. മൂന്നുദിവസത്തിനു ശേഷം അവരെ അവശനിലയിൽ കണ്ടെത്തി.
ബിൽകിസ് ബാനു കേസ് പ്രതികളെ വിട്ടയച്ചപ്പോൾ വൻ ആഘോഷത്തോടെയാണ് ബിജെപി അവരെ സ്വീകരിച്ചത്. ജയിലിനു പുറത്ത് നൽകിയ സ്വീകരണത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുത്വ സംഘടനകൾ പ്രതികൾക്ക് സ്വീകരണങ്ങളൊരുക്കുകയുണ്ടായി. ബിജെപി എംപിമാർക്കും എംഎൽഎമാർക്കുമൊപ്പം അവർ വേദി പങ്കിട്ടു. കൂട്ട ബലാൽസംഗക്കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിയിൽ 56 മിനിറ്റ് നേരം വിധിപ്രസ്താവം പൂർണമായും വായിച്ചാണ് ജസ്റ്റിസ് ബിവി നാഗരത്ന അവസാനിപ്പിച്ചത്. സാധാരണ കേസുകളിൽ ദീർഘമായ വിധിപ്രസ്താവത്തിന്റെ അവസാനഭാഗം വായിച്ച് അവസാനിപ്പിക്കുകയാണ് പതിവ്.
അഞ്ച് മാസം ഗർഭിണിയായിരുന്നു. കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ ഒളിച്ചു താമസിക്കുകയായിരുന്ന ബിൽക്കിസിനെ അക്രമികൾ കണ്ടെത്തുകയും 2002 മാർച്ച് 3ന് ബലാൽസംഗം ചെയ്യുകയുമായിരുന്നു. ബിൽക്കിസിന്റെ കൂടെയുണ്ടായിരുന്ന ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തു. കൂട്ടത്തിൽ ഒരു പിഞ്ചുകുഞ്ഞിനെ ബിൽക്കിസിന്റെ കൺമുന്നിൽ വെച്ചാണ് കൊലപ്പെടുത്തിയത്. മരിച്ചെന്ന് കരുതി ബിൽക്കിസിനെ അക്രമികൾ ഉപേക്ഷിക്കുകയായിരുന്നു. മൂന്നുദിവസത്തിനു ശേഷം അവരെ അവശനിലയിൽ കണ്ടെത്തി. ബിൽകിസ് ബാനു കേസ് പ്രതികളെ വിട്ടയച്ചപ്പോൾ വൻ ആഘോഷത്തോടെയാണ് ബിജെപി അവരെ സ്വീകരിച്ചത്. ജയിലിനു പുറത്ത് നൽകിയ സ്വീകരണത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുത്വ സംഘടനകൾ പ്രതികൾക്ക് സ്വീകരണങ്ങളൊരുക്കുകയുണ്ടായി. ബിജെപി എംപിമാർക്കും എംഎൽഎമാർക്കുമൊപ്പം അവർ വേദി പങ്കിട്ടു.