കർഷകന് ബൊലേറോ സമ്മാനിച്ച് മഹീന്ദ്ര; കർഷകന്റെ വീട്ടിലെത്തി മാപ്പ് പറഞ്ഞു! കർഷകന്റെ വീട്ടിലെത്തിയ ഷോറൂം അധികൃതർ കർഷകനോട് മാപ്പ് പറയുകയും പുത്തൻ ബൊലേറോ പിക്കപ്പ് ജീപ്പ് സമ്മാനിക്കുകയും ചെയ്തു. പത്ത് ലക്ഷം രൂപയുടെ വാഹനം വാങ്ങാനെത്തിയപ്പോഴാണ് കർണ്ണാടകയിലെ തുമകുരുവിലെ കർഷകൻ അപമാനം നേരിട്ടത്. പിക്കപ്പ് വാൻ വാങ്ങാൻ ഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സംഭവത്തിൽ പ്രാശ്ചിത്തവുമായി മഹീന്ദ്ര. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വാഹനത്തെക്കുറിച്ച് കെമ്പഗൗഡ ചോദിച്ചു. എന്നാൽ നിങ്ങളുടെ പക്കൽ പത്ത് രൂപ പോലും കാണില്ലെന്നായിരുന്നു ഷോറൂം ജീവനക്കാരുടെ പരിഹാസം.
എന്നാൽ വിട്ടുകൊടുക്കാൻ കെമ്പഗൗഡ തയ്യാറായില്ല. മുഴുവൻ പണവും തന്നാൽ കാർ തരാൻ സാധിക്കുമോയെന്ന് കെമ്പഗൗഡ ചോദിച്ചു. ഇന്നുതന്നെ തരാം എന്നായിരുന്നു ഷോറൂം ജീവനക്കാരുടെ മറുപടി. അവിടെ നിന്നും പോയ കെമ്പഗൗഡയും കൂട്ടുകാരും അരമണിക്കൂറിനുള്ളിൽ പത്ത് ലക്ഷം രൂപയുമായി മടങ്ങിയെത്തി. ഇതോടെ ജീവനക്കാർ വെട്ടിലായി. പൂ കൃഷിക്കാരനായ കെമ്പഗൗഡ തന്റെ ഇഷ്ട വാഹനം വാങ്ങാനാണ് കൂട്ടുകാരോടൊപ്പം ഷോറൂമിൽ എത്തിയത്. കാർ ഉടൻ കൊടുക്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളും ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാലും വാഹനം നൽകാൻ ഷോറൂം ജീവനക്കാർക്ക് കഴിഞ്ഞില്ല. കാർ ഉടൻ ലഭിക്കാതെ പോകില്ലെന്ന് വ്യക്തമാക്കിയ കെമ്പഗൗഡയും സുഹൃത്തുക്കളും ഷോറൂമിനു മുന്നിൽ സമരം ആരംഭിച്ചെങ്കിലും പോലീസ് എത്തി കർഷകനെ മടക്കി അയച്ചു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ആനന്ദ് മഹീന്ദ്ര പ്രതികരണവുമായി എത്തി. വ്യക്തികളുടെ അന്തസ് ഉയർത്തിപ്പിടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിൽ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. ജീവനക്കാർ കർഷകനോട് മാപ്പ് പറഞ്ഞു. പുത്തൻ വാഹനത്തിനൊപ്പം കെമ്പഗൗഡ നിൽക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനു പിന്നാലെയാണ് കർഷകന് ബൊലേറോ പിക്കപ്പ് വാൻ ഷോറൂം അധികൃതർ വീട്ടിലെത്തി സമ്മാനിച്ചത്.
പിക്കപ്പ് വാൻ വാങ്ങാൻ ഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സംഭവത്തിൽ പ്രാശ്ചിത്തവുമായി മഹീന്ദ്ര. കർഷകന്റെ വീട്ടിലെത്തിയ ഷോറൂം അധികൃതർ കർഷകനോട് മാപ്പ് പറയുകയും പുത്തൻ ബൊലേറോ പിക്കപ്പ് ജീപ്പ് സമ്മാനിക്കുകയും ചെയ്തു. പത്ത് ലക്ഷം രൂപയുടെ വാഹനം വാങ്ങാനെത്തിയപ്പോഴാണ് കർണ്ണാടകയിലെ തുമകുരുവിലെ കർഷകൻ അപമാനം നേരിട്ടത്.