സുധീരൻ അവസരങ്ങൾ വിനിയോഗിച്ചില്ലെന്ന് സുധാകരന്റെ കുറ്റപ്പെടുത്തൽ!

Divya John
 സുധീരൻ അവസരങ്ങൾ വിനിയോഗിച്ചില്ലെന്ന് സുധാകരന്റെ കുറ്റപ്പെടുത്തൽ! അഭിപ്രായങ്ങൾ പറയാനുള്ള സാഹചര്യം ഉണ്ടായിട്ടും സുധീരൻ വിനിയോഗിച്ചില്ലെന്ന് സുധാകരൻ പറഞ്ഞു. താൻ എഐസിസിയുടെ അനുവാദത്തോടെയാണ് എല്ലാം ചെയ്യുന്നതെന്നും സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.  എഐസിസിയുടെ അനുവാദത്തോടെയാണ് എല്ലാം ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു. തെറ്റ് ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു.



    നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സതീശന്റെ പ്രസ്താവനയോടും സുധാകരൻ അതൃപ്തി രേഖപ്പെടുത്തി. നേരിട്ടാണ് അതൃപ്തി പ്രകടിപ്പിച്ചത്. സുധീരനോട് താൻ അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ആ അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ല. എല്ലാ വിഷയങ്ങളും രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. കെപിസിസിക്ക് തെറ്റുപറ്റിയാൽ എഐസിസി തിരുത്തും. കേരളത്തിലെ കാര്യം കേരളത്തിലെ നേതാക്കൾ നോക്കിക്കോളാമെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. പാലാ ബിഷപ്പിന്റെ പ്രസ്താവന തള്ളുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സാമുദായിൽ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് ബിഷിപ്പിൻ്റെ പ്രസ്താവന. അദ്ദേഹത്തിൻ്റെ വികൃതമായ ചിന്തകളാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നുമാണ് ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിൽ ചിദംബരം പറഞ്ഞത്. നാർക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ബിഷപ്പ് ലക്ഷ്യമിടുന്നത് മതഭ്രാന്താണ്. ഈ ചിന്താഗതിയെ രാജ്യം പുറന്തള്ളും.



   വലതുപക്ഷ ഹിന്ദു സംഘടനകൾ ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വന്നതിൽ അത്ഭുതമില്ല. ഇരുകൂട്ടരും മുസ്ലീം ഏന്ന അപരനെയാണ് ലക്ഷ്യമാക്കുന്നത്. തീവ്രഹിന്ദു വലതുപക്ഷം ക്രിസ്ത്യൻ സമൂഹത്തെയും അപരവത്കരിച്ച പല സംഭവങ്ങളും നാം കണ്ടതാണ്. ഏതൊരു വിഭാഗത്തെയും അന്യവത്കരിക്കുന്നത് അഭികാമ്യമല്ലെന്നും പി ചിദംബരം വ്യക്തമാക്കി. നാർക്കോട്ടിക്ക് ജിഹാദ് സംബന്ധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ചിദംബരത്തിന്റെ പ്രസ്താവനയും സുധാകരൻ തള്ളി. ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ല. സുധീരന്റെ രാജി പിൻവലിപ്പിക്കാൻ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ടി എൻ പ്രതാപൻ കത്ത് നൽകി. സുധീരൻ കേരള രാഷ്ട്രീയത്തിലെ അനിവാര്യനായ നേതാവാണെന്നും പൊതു സമൂഹത്തിന്റെ ശബ്ദമാണെന്നും പ്രതാപൻ കത്തിൽ പറയുന്നു. സുധീരനെ അനുനയിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കത്ത് നൽകിയിരിക്കുന്നത്.



   സുധീരൻ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ തിരികെയെത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നേതാക്കൾ ഇടപെട്ട് രാജി പിൻവലിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി തൃശൂരിൽ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും സുധീരൻ രാജിവെച്ച നടപടി ശരിയായില്ലെന്ന് ഉമ്മൻ ചാണ്ടി ശനിയാഴ്ച പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും രാഷ്ട്രീയകാര്യ സമിതിയിൽ ആവശ്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. വിഎം സുധീരനെ അനുനയിപ്പിക്കാൻ നേതാക്കൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ വേദനിപ്പിച്ചത് എന്താണെന്നു കണ്ടെത്തി പരിഹരിക്കണം.



  നേതാക്കൾ ഇടപെട്ട് രാജി പിൻവലിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി തൃശൂരിൽ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും സുധീരൻ രാജിവെച്ച നടപടി ശരിയായില്ലെന്ന് ഉമ്മൻ ചാണ്ടി ശനിയാഴ്ച പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും രാഷ്ട്രീയകാര്യ സമിതിയിൽ ആവശ്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ വേദനിപ്പിച്ചത് എന്താണെന്നു കണ്ടെത്തി പരിഹരിക്കണം. സുധീരൻ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ തിരികെയെത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.  

Find Out More:

Related Articles: