കെജ്‌രിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്!

Divya John
കെജ്‌രിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്! ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. മെയ് 17-നാണ് കേസ് വിധിപറയാൻ മാറ്റിയത്. മാർച്ച് 21-നായിരുന്നു ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജൂൺ 26-ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ കെജ്രിവാൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധിപറയും. കെജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നതിനുള്ള തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ടെനായിരുന്നു ഡൽഹി ഹൈക്കോടതിയുടെ കണ്ടെത്തൽ. കൂടാതെ വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വിശദീകരിച്ചിരുന്നു. 



ഇതിനു പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. അടിയന്തിരമായി ഹരജി പരിഗണിക്കണമെന്ന് ഏപ്രിൽ 10ന് നൽകിയ ഹരജിയിൽ അദ്ദേഹം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കെജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും നിയമപരമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഡൽഹി ഹൈക്കോടതി ഹരജി തള്ളിയിരുന്നു. മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസിൽ ഡൽഹി ഹൈക്കോടതിയുടേതായിരുന്നു ഉത്തരവ്. ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്രിവാളിനെ ജൂലൈ 12 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നത്. 



അന്വേഷണ താത്പര്യങ്ങൾക്കായും നീതിക്കായും കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. കെജ്രിവാൾ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒഴിഞ്ഞുമാറുന്ന മറുപടികൾ നൽകിയെന്നും റിമാൻഡ് അപേക്ഷയിൽ സിബിഐ ആരോപിച്ചു. തെളിവുകൾ നിരത്തിയെങ്കിലും ശരിയായതും സത്യസന്ധവുമായ വിശദീകരണം അദ്ദേഹം നൽകിയില്ലെന്നും സിബിഐ ആരോപിച്ചു. എല്ലാ തെളിവുകളും കോടതിക്ക് മുൻപിൽ സമർപ്പിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്ന് കെജ്രിവാളിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരി ആവശ്യപ്പെട്ടു.



 സമാന കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവരടക്കം 17 പേർക്കെതിരെ സിബിഐ നാല് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഒരു കുറ്റപത്രത്തിലും കെജ്രിവാളിൻ്റെ പേര് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പുതിയ മദ്യനയത്തിൽ എഎപിക്ക് 100 കോടി രൂപ കൈക്കൂലിയായി ലഭിച്ചുവെന്നും ഇതിൽ 44.45 കോടി രൂപ 2021 ജൂൺ മുതൽ 2022 ജനുവരി വരെ ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21ന് കെജ്രിവാളനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് സമാന സംഭവത്തിൽ സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ വിചാരണാ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഏജൻസിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി, ജാമ്യം സ്റ്റേ ചെയ്യുകയായിരുന്നു. 

Find Out More:

Related Articles: