മഞ്ജു വാര്യരുമായി മത്സരമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ദിവ്യ ഉണ്ണി പറഞ്ഞതിങ്ങനെ!

Divya John
മഞ്ജു വാര്യരുമായി മത്സരമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ദിവ്യ ഉണ്ണി പറഞ്ഞതിങ്ങനെ! മികച്ച അവസരം ലഭിച്ചാൽ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ചാനൽ പരിപാടികളിലും താരം അതിഥിയായി എത്താറുണ്ട്. അഭിനയത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള ദിവ്യയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. ബാലതാരമായി തുടക്കം കുറിച്ച താരമാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ച താരം ഡാൻസ് സ്‌കൂളുമായി സജീവമാണ്. വിവാഹത്തോടെയായി അമേരിക്കയിലേക്ക് ചേക്കേറിയപ്പോഴും നൃത്തവുമായി ദിവ്യ സജീവമായിരുന്നു. 





     വല്ലപ്പോഴുമാണ് ഞാൻ കോളേജിൽ പോയിരുന്നത്. പറ്റുന്ന സമയത്തൊക്കെ പോവാറുണ്ടായിരുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷാണ് ഞാൻ പഠിച്ചത്. എനിക്ക് കുറേ ഫ്രണ്ട്‌സുണ്ടായിരുന്നു. ടീച്ചേഴ്‌സുമായും നല്ല കൂട്ടായിരുന്നു. അവിടെയും ഡാൻസും സ്‌പോർട്‌സുമൊക്കെയുണ്ടായിരുന്നു. കോളേജിൽ പോവുന്നത് എനിക്കൊരിക്കലും ബോറടിയായി തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അങ്ങനെ ക്ലാസൊന്നും കട്ട് ചെയ്തിട്ടില്ല. പോവുന്ന സമയത്ത് കൃത്യമായി ഇരുന്നാലേ എനിക്ക് പഠനം തുടരാൻ കഴിയൂ എന്ന അവസ്ഥയായിരുന്നു. മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും തമ്മിൽ ശത്രുതയാണ്, മത്സരത്തിലാണ് എന്നുള്ള റിപ്പോർട്ടുകളൊക്കെയാണ് മുൻപ് പ്രചരിച്ചിരുന്നത്. ഞാനൊക്കെ അഭിനയിച്ചിരുന്ന സമയത്ത് ക്യാപ്റ്റൻ സംവിധായകനാണ്. പ്രൊഡ്യൂസറും സംവിധായകനും ധാരണയിലെത്തിയതിന് ശേഷമാണ് നമ്മളെ വിളിക്കുന്നത്. അവിടെ ചെന്ന് കഴിഞ്ഞാൽ മത്സരമൊന്നുമില്ല.






    ആ കഥാപാത്രത്തെ എങ്ങനെയാണോ അവതരിപ്പിക്കേണ്ടത്, അതേക്കുറി്‌ച്ചൊക്കെ പറഞ്ഞ് തരും. ഒരു വർക്ക് കാണുമ്പോൾ ഇതിലും നന്നായി ചെയ്യണം എന്നൊക്കെ വിചാരിക്കും. അല്ലാതെ മറ്റൊരാളോട് മത്സരമൊന്നും തോന്നാറില്ലെന്നായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്. 20 വർഷമായി ഡാൻസ് സ്‌കൂൾ തുടങ്ങിയിട്ട് അച്ഛനായിരുന്നു ഡാൻസ് സ്‌കൂളിന്റെ കാര്യങ്ങളെല്ലാം ചെയ്ത് തന്നത്. എളുപ്പമായിരുന്നില്ല അത്. സിനിമയിൽ എന്നെ കണ്ട് പരിചയം തോന്നിയവർ കുട്ടികളേയും കൊണ്ട് വന്നിരുന്നു. സിനിമകളൊക്കെ വന്നാൽ കുട്ടികളുടെ ഡാൻസ് പഠനം നിന്ന് പോവുമോ എന്ന ആശങ്കയുള്ള പേരൻസുമുണ്ടായിരുന്നു. ഇതൊക്കെ മനസിലാക്കിക്കൊടുത്താണ് ഞാൻ മുന്നേറിയത്. ഒട്ടും ഈസിയായിരുന്നില്ല ഡാൻസ് സ്‌കൂൾ തുടങ്ങിയ ശേഷമുള്ള കാര്യങ്ങൾ. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ നമ്മളൊരു വർക്ക് ഷോപ്പിന് പോവുന്ന്ത് പോലെയാണ്. ലാലേട്ടൻ വന്ന് നിൽക്കുമ്പോൾത്തന്നെ എല്ലാം സെറ്റാവും. ആ കെമിസ്ട്രിയൊക്കെ അങ്ങനെ വന്നതാണ്. 







  ആ ലൊക്കേഷനിൽ വെച്ച് എന്റെ പിറന്നാളാഘോഷമുണ്ടായിരുന്നു. ചിത്ര ചേച്ചിയൊക്കെയുണ്ടായിരുന്നു. നമ്മളുടെ കൂടെയില്ലാത്ത കുറേ പേരെ ഓർക്കുന്നു എന്നായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്.ആകാംശഗംഗയിലാണ് കോണ്ടാക്റ്റ് ലെൻസ് ആദ്യമായി വെക്കുന്നത്. ലെൻസ് മര്യാദയ്ക്ക് ഇടാനൊന്നും അറിയാത്തതിന്റെ പ്രശ്‌നമുണ്ടായിരുന്നു. പേടി വരുന്ന തരത്തിലല്ല എന്നാൽ വ്യത്യസ്തമായിരിക്കണം എന്നാണ് വിനയൻ സാർ പറഞ്ഞത്. രണ്ടര മണിക്കൂറെടുത്താണ് മേക്കപ്പ് പൂർത്തിയാക്കിയിരുന്നത്. രാത്രിയായിരുന്നു കൂടുതലും ഷൂട്ടിംഗ്. ക്രയിനൊക്കെ വെച്ചാണ് ഉയരത്തിലുള്ള രംഗങ്ങളൊക്കെ ചിത്രീകരിച്ചത്. ക്രയിൻ പൊങ്ങുന്നത് കാണുമ്പോൾ അതിന് മുകളിലൊക്കെ നിൽക്കാനൊക്കെ ആഗ്രഹം തോന്നുമല്ലോ, അതൊക്കെ നല്ല രസമായിരുന്നു.ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം എനിക്കിഷ്ടമാണ്. ഇഷ്ടമല്ലാത്ത ക്യാരക്ടറുകളൊന്നും ഞാൻ ചെയ്തിട്ടില്ല. എല്ലാം വ്യത്യസ്തമായ ക്യാരക്ടറായിരുന്നു. വല്യ ആർടിസ്റ്റുകളുടെ കൂടെയൊക്കെ പ്രവർത്തിക്കാൻ പറ്റിയിരുന്നു. അതൊക്കെ ലക്കാണ്. കല്യാണസൗഗന്ധികത്തിൽ ആദ്യ സീനെടുത്തത് ജഗതിച്ചേട്ടനൊപ്പമാണ്.

Find Out More:

Related Articles: