ബിജെപി മുന്നിൽവെച്ചത് ഗവർണർ സ്ഥാനം: താൻ വഴങ്ങിയില്ലെന്നു ജഗദീഷ് ഷെട്ടർ!

Divya John
 ബിജെപി മുന്നിൽവെച്ചത് ഗവർണർ സ്ഥാനം: താൻ വഴങ്ങിയില്ലെന്നു ജഗദീഷ് ഷെട്ടർ! കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ള ബിജെപിയുടെ മുതിർന്ന നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും 67 കാരനായ ഷെട്ടർ വഴങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചാണ് ജഗദീഷ് ഷെട്ടർ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.  കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു പാർട്ടിവിട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടറിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചു ബിജെപി.  ഹുബ്ബള്ളി- ധാർവാഡ് സെൻട്രൽ മണ്ഡ‍ലത്തിൽനിന്ന് ആറു തവണ എംഎൽഎയായ ഷെട്ടറിന് വീണ്ടും മത്സരിക്കാനായിരുന്നു താൽപ്പര്യം. എന്നാൽ, ഇതിനുവേണ്ടി ഷെ‍ട്ടർ നടത്തിയ നീക്കങ്ങൾക്കു ബിജെപി തടയിട്ടു.



  പുറത്തുവന്ന സ്ഥാനാർഥി പട്ടികകളിൽ തന്റെ പേര് ഉൾപ്പെടാതെ വന്നതോടെ ഷെട്ടർ അസ്വസ്ഥനായി. ദേശീയ നേതാക്കളടക്കം ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സ്ഥാനാർഥിത്വം വേണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഷെട്ടറിൻ്റെ പടിയിറക്കമുണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കർണാടകത്തിൻ്റെ ഇൻ ചാർജ് വഹിക്കുന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷി എന്നിവർ ഹുബ്ബള്ളിയിൽ എത്തിയാണ് ഷെട്ടറുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയിൽ ഉന്നത പദവി, ഗവർണർ സ്ഥാനം, കുടുംബാംഗത്തിന് സ്ഥാനാർഥിത്വം തുടങ്ങിയ വാഗ്ദാനങ്ങൾ ബിജെപി മുന്നോട്ടുവെച്ചു. എന്നാൽ എല്ലാ വാഗ്ദാനങ്ങളും നിരസിച്ചതായി ഷെട്ട‍ർ പ്രതികരിച്ചിരുന്നു.



   സംസ്ഥാനത്ത് തുടർഭരണം സ്വപ്നം കണ്ടിരുന്ന ബിജെപിക്കു മുതിർന്ന നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായ നീക്കം വലിയ തലവേദന സൃഷ്ടിച്ചു. ജഗദീഷ് ഷെട്ടറിനെ അനുനയിപ്പിക്കാനായി കഴിഞ്ഞ ഒരാഴ്ചയായി നടന്നത് മാരത്തോൺ ചർച്ചകളാണ്.  രാഷ്ട്രീയ ജീവിതത്തിൽ ഇത്തരമൊരു സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജഗദീഷ് ഷെട്ടാർ പ്രതികരിച്ചത്. കഴിഞ്ഞ 40 വർഷമായി പാർട്ടിയെ വിവിധ തലങ്ങളിൽ സേവിക്കാൻ അവസരം ലഭിച്ചു. അതിന് നന്ദിയുണ്ട്. തനിക്ക് മികച്ച ഒരു റെക്കോർഡുണ്ട്. അഴിമതി അടക്കമുള്ള ആരോപണങ്ങൾ നേരിട്ടിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് പാർട്ടി ടിക്കറ്റ് നിഷേധിച്ചതെന്ന് അറിയാൻ ആഗ്രഹിച്ചു, പക്ഷേ അവർക്ക് ഉത്തരമില്ല- അദ്ദേഹം പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിക്കുന്നത് ബിജെപിയുടെ 20 ലധികം സീറ്റുകളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതിനുവേണ്ടി ഷെ‍ട്ടർ നടത്തിയ നീക്കങ്ങൾക്കു ബിജെപി തടയിട്ടു. 




 പുറത്തുവന്ന സ്ഥാനാർഥി പട്ടികകളിൽ തന്റെ പേര് ഉൾപ്പെടാതെ വന്നതോടെ ഷെട്ടർ അസ്വസ്ഥനായി. ദേശീയ നേതാക്കളടക്കം ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സ്ഥാനാർഥിത്വം വേണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഷെട്ടറിൻ്റെ പടിയിറക്കമുണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കർണാടകത്തിൻ്റെ ഇൻ ചാർജ് വഹിക്കുന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷി എന്നിവർ ഹുബ്ബള്ളിയിൽ എത്തിയാണ് ഷെട്ടറുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയിൽ ഉന്നത പദവി, ഗവർണർ സ്ഥാനം, കുടുംബാംഗത്തിന് സ്ഥാനാർഥിത്വം തുടങ്ങിയ വാഗ്ദാനങ്ങൾ ബിജെപി മുന്നോട്ടുവെച്ചു. എന്നാൽ എല്ലാ വാഗ്ദാനങ്ങളും നിരസിച്ചതായി ഷെട്ട‍ർ പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് തുടർഭരണം സ്വപ്നം കണ്ടിരുന്ന ബിജെപിക്കു മുതിർന്ന നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായ നീക്കം വലിയ തലവേദന സൃഷ്ടിച്ചു. ജഗദീഷ് ഷെട്ടറിനെ അനുനയിപ്പിക്കാനായി കഴിഞ്ഞ ഒരാഴ്ചയായി നടന്നത് മാരത്തോൺ ചർച്ചകളാണ്.  

Find Out More:

Related Articles: