ജാക്സൺ ബസാർ യൂത്തിന്റെ ബാൻഡ് മേളം!

Divya John
 ജാക്സൺ ബസാർ യൂത്തിന്റെ ബാൻഡ് മേളം!  പ്രത്യേകിച്ചും ഭരണകൂടത്തിൻ്റെയോ നീതിനിർവഹണത്തിൻ്റെയോ പേരിലുള്ള ഭീകരതയാകുമ്പോൾ അതിനെതിരെയുള്ള ശബ്ദങ്ങളും ചലനങ്ങളും പലയിടങ്ങളിൽ നിന്നും താനെ സാധ്യമാകും. അത് പലപ്പോഴും ഒരു 'ഓർഡിനറി മാൻ'ലൂടെയാകും സാധ്യവുമാകുന്നത്. അരനൂറ്റാണ്ടിലേറെയായി ജനിച്ച മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ ജീവിതവും അവർ നേരിടുന്ന ഭീകരതയും പ്രേക്ഷകരുടെയും ഹൃദയങ്ങളെയാണ് വേദനപ്പെടുത്തുന്നത്. അവിടെ നിസഹായതയോടെ നോക്കി നിൽക്കാനെ പ്രേക്ഷകനും കഴിയുന്നുള്ളു. അതാണ് ജാക്‌സൺ ബസാർ യൂത്ത് എന്ന ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. എന്നാൽ നിരാശയുടെയും നിസഹായതയുടെയും പടുകുഴിയിലേക്ക് തള്ളിയിടുകല്ല, ഇനിയും അവശേഷിച്ചിട്ടില്ലാത്ത നന്മയുടെ, ആശയറ്റട്ടില്ലാത്ത പ്രത്യാശയുടെ ഉയർത്തെഴുന്നേൽപ്പ് കൂടിയാകുന്നുമുണ്ട് ചിത്രം. നിസഹായത പോലും ചിലപ്പോൾ കുറ്റമാണ്!



അരികുവൽക്കരിക്കപ്പെടുന്ന ഒരു ജനതയുടെ ജീവിതവും പോരാട്ടവും വെള്ളിത്തിരയിലെത്തുമ്പോൾ അതു പ്രേക്ഷകരെ വൈകാരികമായാണ് ഒപ്പം ചേ‍‍ർക്കുന്നത്. ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുമ്പോഴും സിനിമാറ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു. ഒരു നായകൻ നായിക എന്നതിനപ്പുറം ഓരോ കഥാപാത്രങ്ങൾക്കും അവരുടെ ജീവിതങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു സമൂഹത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. അവിടെ പല തരം മനുഷ്യരുണ്ട്, അവരുടെ പലവിധങ്ങളായ ജീവിതങ്ങളും. ഇമോഷണൽ ത്രില്ലർ മൂഡിൽ നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്ത് തിയറ്ററിലെത്തിയ ജാക്‌സൺ ബസാർ യൂത്ത് സമകാലിക സമൂഹത്തിൽ ഇന്നും ആവർത്തിക്കപ്പെടുന്ന യഥാർത്ഥ സംഭവങ്ങളുടെ പ്രതീകമായി തീരുകയാണ്.



പാപ്പനാണ് അപ്പു അടങ്ങുന്ന സംഘത്തെ നയിക്കുന്നത്. എന്നാൽ ചവിട്ടി നിൽക്കാനുള്ള മണ്ണിൽ ജീവിക്കാനുള്ള പോരാട്ടത്തിലാണ് അവർ. അവരെ നേരിടാനെത്തുന്നത് പോലീസും. ആദ്യ പാതിയിൽ ജാക്സൻ ബസാറിലെ ജീവിതം പ്രകടമാക്കുന്നിടത്തു നിന്നും അവരുടെ പ്രശ്നങ്ങൾ സങ്കീർണമാകുന്നതിലേക്കാണ് ചിത്രം പിന്നീട് എത്തുന്നത്. അതിൻ്റെ പാരമ്യതയിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കും വിധം മനസ് നിറച്ചാണ് ചിത്രം കഥ പറഞ്ഞവസാനിപ്പിക്കുന്നത്. രസാവഹമായി മാത്രം കഥ പറയാവുന്ന സാധ്യതയുണ്ടായിരുന്നിട്ടും വൈകാരികമായും യാഥാർത്ഥ്യ ബോധത്തോടും കഥയെ കൃത്യമായി ഒരുക്കിയ ഉസ്മാൻ മാരാത്തിൻ്റെ രചനയാണ് ചിത്രത്തിനു ബലമാകുന്നത്.



 ജാക്സൻ ബസാറിലെ ബാൻ്റ് സംഘം വളരെ പ്രശസ്തമാണ്. തളർന്നു കിടക്കുന്നവരെപോലും എഴുന്നേൽപ്പിക്കുന്ന ആവേശമാണ് ഓരോ വേദിയിലും അവർ സൃഷ്ടിക്കുന്നത്.കഥാപാത്രങ്ങളുടെ പ്രകടനവും തിയറ്റർ വിട്ടിറങ്ങുന്ന മനസിൽ നിറഞ്ഞു നിൽക്കുന്നതാണ്. പാപ്പനായി വന്ന ജാഫർ ഇടുക്കി, അപ്പുവായി ലുക്ക്മാൻ, പാപ്പൻ്റെ കൂട്ടുകാരനായെത്തിയ ഗോപാലൻ, പോലീസ് ഓഫീസറായെത്തിയ ചിന്നു ചാന്ദിനി നായർ, ഇരുവരെ കാണാത്ത പുത്തൻ ഭാവങ്ങളോടെ വിസ്മയിപ്പിച്ച ഇന്ദ്രൻസ് എന്നിങ്ങനെ ഓരോ അഭിനേതാക്കളും പ്രേക്ഷകരുടെ ഒപ്പം പോരുന്നതാണ്. ക്രോസ് ബോർഡർ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Find Out More:

Related Articles: