ജയ സൂര്യയുടെ 'സണ്ണി' ഒരു ഒറ്റയാൾ പോരാട്ടമോ?

Divya John
 ജയ സൂര്യയുടെ 'സണ്ണി' ഒരു ഒറ്റയാൾ പോരാട്ടമോ? പ്രേതം 2'നു ശേഷം രഞ്ജിത്ത് ശങ്കർ - ജയസൂര്യ കൂട്ടുകെട്ടിൽ ഉടലെടുത്ത ചിത്രമാണ് "സണ്ണി". ഒരു കഥാപാത്രം മാത്രമുള്ള സിനിമ എന്ന നിലയിൽ വാർത്തകൾ വന്നിരുന്നെങ്കിലും ശബ്‍ദ സാന്നിധ്യത്തിന് പുറമെ ചില കഥാപാത്രങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊവിഡും ക്വാറൻറൈനും ആണ് ഈ സിനിമയുടെ പശ്ചാത്തലം. ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി.  ദുബായ് യിൽ നിന്നും നാട്ടിലെത്തിയ പ്രവാസിയാണ് സണ്ണി. ഏഴു ദിവസത്തെ ക്വാറൻറൈൻ വാസത്തിന് വേണ്ടി ലക്ഷ്വറി ഹോട്ടലായ ഗ്രാൻഡ് ഹയാത്തിൽ മുറി എടുത്തു. അപകടകരമായ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന സണ്ണിയുടെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു വയ്ക്കുകയാണ് രഞ്ജിത്ത് ശങ്കർ. 


   പ്രതീക്ഷകൾ അസ്തമിച്ചു, ജീവിതം ഇനിയെന്ത് എന്ന് കണ്ണും മിഴിച്ചു നിൽക്കുന്ന അവസ്ഥയിലൂടെ കടന്നു പോകാത്ത മനുഷ്യർ ആരുമുണ്ടാകില്ല. അവിടെയാണ് സണ്ണി നമ്മളിൽ ഒരുവനായി മാറുന്നത്. ജീവാംശമായ സംഗീതം മാറ്റിവച്ചാണ് കുടുംബത്തിന് വേണ്ടി സണ്ണി കടൽ കടന്നത്. പക്ഷെ, പലതും നഷ്ടപ്പെട്ടു, നഷ്ടപ്പെടുത്തി ഒടുവിൽ അയാൾ ജീവിതം തന്നെ മടുത്തു നാട്ടിൽ എത്തുകയാണ്. ഏഴു ദിവസത്തെ ഏകാന്ത വാസം. അത് ഒരാളെ എത്രത്തോളം മനസികമായി തളർത്തും എന്ന് വ്യക്തമായി ചിത്രീകരിക്കുന്നുണ്ട് രഞ്ജിത്ത് ശങ്കർ. വളരെ സൂക്ഷ്മതയോടെ കഥാപാത്രത്തിൻറെ ഭാവ ചലനങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജയസൂര്യക്ക് സാധിച്ചിട്ടുണ്ട്. ശബ്‍ദ സാന്നിധ്യമായി എത്തുന്ന കഥാപാത്രങ്ങൾ പോലും പ്രേക്ഷകരോട് സംവദിക്കുന്നു. 



   അതിൽ ഏറ്റവും ശ്രദ്ധേയം ഇന്നസെൻറ് അവതരിപ്പിക്കുന്ന ഡോക്ടർ ഈരാളിയാണ്. നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി നല്ല നിമിഷങ്ങൾ ഈ സിനിമ നൽകുന്നുണ്ട്. സിനിമയുടെ കരുത്ത് അതിൻറെ ദൈർഘ്യമാണ്, ഒന്നര മണിക്കൂറിൽ കഥയെ പൂർണമാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ശങ്കർ ശർമ്മയുടെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് കരുത്താകുന്നു. സണ്ണിയുടെ മാനസിക വ്യാപാരങ്ങളെ അതെ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിൻറെ സംഗീതം വിജയിക്കുന്നുണ്ട്. സണ്ണി ഒരു പ്രതിബിംബമാണ്. എവിടെയോ, ഏതോ പോയിൻറിൽ നമുക്ക് നമ്മളെ സണ്ണിയിൽ കാണാം. ജയസൂര്യക്ക് പുറമെ ശബ്‍ദ സാന്നിധ്യമായി എത്തിയ കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് സിനിമയുടെ വലിയ കരുത്താണ്. അവിടെ രഞ്ജിത്ത് ശങ്കർ പ്രശംസ അർഹിക്കുന്നു. കൊവിഡും ക്വാറൻറൈനും ആണ് ഈ സിനിമയുടെ പശ്ചാത്തലം. ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി.  ദുബായ് യിൽ നിന്നും നാട്ടിലെത്തിയ പ്രവാസിയാണ് സണ്ണി.



ഏഴു ദിവസത്തെ ക്വാറൻറൈൻ വാസത്തിന് വേണ്ടി ലക്ഷ്വറി ഹോട്ടലായ ഗ്രാൻഡ് ഹയാത്തിൽ മുറി എടുത്തു. അപകടകരമായ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന സണ്ണിയുടെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു വയ്ക്കുകയാണ് രഞ്ജിത്ത് ശങ്കർ. പ്രതീക്ഷകൾ അസ്തമിച്ചു, ജീവിതം ഇനിയെന്ത് എന്ന് കണ്ണും മിഴിച്ചു നിൽക്കുന്ന അവസ്ഥയിലൂടെ കടന്നു പോകാത്ത മനുഷ്യർ ആരുമുണ്ടാകില്ല. അവിടെയാണ് സണ്ണി നമ്മളിൽ ഒരുവനായി മാറുന്നത്. ജീവാംശമായ സംഗീതം മാറ്റിവച്ചാണ് കുടുംബത്തിന് വേണ്ടി സണ്ണി കടൽ കടന്നത്. പക്ഷെ, പലതും നഷ്ടപ്പെട്ടു, നഷ്ടപ്പെടുത്തി ഒടുവിൽ അയാൾ ജീവിതം തന്നെ മടുത്തു നാട്ടിൽ എത്തുകയാണ്.

Find Out More:

Related Articles: