കുഞ്ഞിനെ കൊല്ലാൻ ശരണ്യക്ക് ഒത്താശ നൽകിയത് കാമുകൻ നിതിനെന്ന് തെളിഞ്ഞു

Divya John

ഒരമ്മയും തന്റെ സ്വന്തം കുഞ്ഞിനോട് ചെയ്യാൻ പാടില്ലാത്തത്താണ് ശരണ്യ എന്ന യുവതി തന്റെ കുഞ്ഞിനോട് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനായി തന്റെ കുഞ്ഞിനെ ബലിയാടാക്കിയ ഒരമ്മയാണ്  ശരണ്യ. ഈ സംഭവത്തിൽ പോലീസിന് ലഭിച്ചിരിക്കുന്ന തെളിവുകളും ഞെട്ടിക്കുന്നതാണ്.മാത്രമല്ല  കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ നിധിൻ ശരണ്യയോട് പറഞ്ഞ് കൊടുത്ത ഉപായങ്ങൾ കേട്ടാൽ ആരായാലും ഞെട്ടിപ്പോകും.

 

 

 

    ഉറങ്ങുമ്പോൾ തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനാണ് ആദ്യം നിർദ്ദേശിച്ചത്. എന്നാൽ അതിന് ശരണ്യ തയ്യാറാകാതിരുന്നതോടെ ബക്കറ്റിനുള്ളിലാക്കി കടലിൽ ഒഴുക്കി വിടാൻ പറഞ്ഞു.അങ്ങനെ ചെയ്താൽ താൻ പിടിക്കപ്പെടുമെന്ന് ശരണ്യ പറഞ്ഞപ്പോഴാണ് കടലിൽ വലിച്ചെറിയാൻ നിധിൻ പറഞ്ഞത്.ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച് ഇതിൽ നിന്നും രക്ഷപെടാനാവുമെന്നും അതിനായി പ്രണവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തണമെന്നും പറഞ്ഞതോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നുമാണ് നിധിൻ പൊലീസിന് നൽകിയ മൊഴി.

 

 

 

 

    
കുഞ്ഞിനെ ഇല്ലാതാക്കിയ ശേഷം ഇരുവരും ബാംഗ്ലൂരിലേക്ക് പോകാനായിരുന്നു തീരുമാനം.ഏതെങ്കിലും കാരണവശാൽ പൊലീസ് പിടിക്കപ്പെടും എന്ന അവസ്ഥ വന്നാൽ അതിന് തടയിടാനായി ഒരു കത്തും തയ്യാറാക്കണമെന്നും ഇയാൾ പറഞ്ഞു. ഇതിനായി ജനുവരിയിലെ ഒരു തീയതിയിൽ തന്റെ ഭർത്താവ് പ്രണവിന്റെ പീഡനം മൂലം നാടുവിടുകയാണ് എന്ന് കത്തെഴുതി വച്ചിരുന്നു. ഈ കത്തുകൊലപാതകം നടന്ന ദിവസം തന്നെ പൊലീസിന് ലഭിച്ചിരുന്നു. അതിൻ പ്രകാരമായിരുന്നു ഭർത്താവ് പ്രണവിനെ ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞപ്പോൾ പൊലീസ് വിട്ടയക്കുകയും ചെയ്തു.

 

 

 

  
കൊലപാതകം നടന്നതിന്റെ തലേ ദിവസം നിധിൻ അർദ്ധരാത്രിയിൽ ഒന്നര മണിക്കൂറോളം ശരണ്യയുടെ വീടിന്റെ അടുത്തുള്ള ബാങ്കിന് മുന്നിൽ നിന്നും ഫോണിൽ സംസാരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.കൂടാതെ സമീപ വാസിയായ യുവാവ് നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു വീണ്ടും ഇയാളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ തനിക്ക് കൊലപാതകത്തിൽ പങ്കില്ല എന്ന മൊഴി ആവർത്തിക്കുകയായിരുന്നു.

 

 

 

   എന്നാൽ ശരണ്യയുടെ  മൊഴിയുടെ അടിസ്ഥാനത്തിൽ നിഥിന് പിടിച്ചു നിലകനായില്.തന്റെ നഗ്‌ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ശരണ്യ മൊഴി നൽകിയിരുന്നു. ഇക്കാര്യവും നിധിനെ ചോദ്യം ചെയ്തപ്പോൾ സ്ഥിരീകരണം ലഭിച്ചു. ശരണ്യ പലപ്പോഴും തനിക്ക് നഗ്‌ന ദൃശ്യങ്ങൾ അയച്ചു തന്നിരുന്നു എന്നും നേരിട്ടും പകർത്തിയിട്ടുണ്ട് എന്നും നിധിൻ ഏറ്റു പറഞ്ഞു. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന വിവരവും പറഞ്ഞു. ഇത്രയും വിരങ്ങൾ ലഭിച്ചതോടെയാണ് കൊലപാതകത്തിന് പ്രേരണാ കുറ്റം ഇയാൾക്കെതിരെ ചുമത്തിയത്. ശരണ്യയുടെ കാമുകൻ നിധിൻ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ്.

 

 

 

 

    മോഷണക്കുറ്റം ഉൾപ്പെടെയുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. പെൺകുട്ടികളെ ശല്യം ചെയ്യുന്നതും നിഥിന്റെ ഒരു നേരം പോകാമായിരുന്നു. അതു പോലെ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും നിധിൻ പ്രതിയാണ്. ഇത് പാർട്ടീ നേതാക്കൾ ഇടപെട്ട് കേസാക്കാതെ ഒതുക്കി തീർക്കുകയായിരുന്നു. കൂടാതെ സി.എച്ച്.എം ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പെൺകുട്ടികളെ ശല്യം ചെയ്തതിനും നാട്ടുകാർ താക്കീത് നൽകിയിട്ടുണ്ട്.

 

 

 

    പൊതുവേ ക്രിമിനൽ സ്വഭാവമുള്ള ആളാണ് നിധിനെന്നാണ് നാട്ടുകാർ പറയുന്നത്.കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയും ഭർത്താവ് പ്രണവുംഫേസ്ബുക് എന്ന സോഷ്യൽ മീഡിയ വഴിയാണ്.ശരണ്യയും പ്രണവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നിധിൻ തന്നെ പ്രണയിച്ചിരുന്നു എന്ന് ശരണ്യ അറിയുന്നത്.

 

 

 

    തുടർന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങുന്നതും. കുഞ്ഞില്ലായിരുന്നുവെങ്കിൽ ഒന്നിച്ച് ജീവിക്കാമെന്ന് നിധിനോട് ശരണ്യ പറഞ്ഞതായി പൊലീസ് മൊഴിയിൽ പറയുന്നുണ്ട്. പിന്നീട് ശരണ്യ പൂർണ്ണമായും നിധിന് വഴങ്ങി ജീവിക്കുകയായിരുന്നു. ഇനങ്ങനെയാണ് വിയാൻ എന്ന കുന്നിന്റെ  കൊലപാതകത്തിലേക്ക് എത്തിച്ചതും.

Find Out More:

Related Articles: