അമ്മ വിവാദം വൈറലാകുന്നു, ഐശ്വര്യ റായി തന്റെ അമ്മയെന്ന് സംഗീത് കുമാർ
എന്റെ 'അമ്മ ഐശ്വര്യ തന്നെ! എനിക്ക് അമ്മക്കൊപ്പം താമസിക്കണം. നടി ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവാദവുമായി സംഗീത് കുമാര്‍ എന്ന വ്യക്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
2017-ലാണ് ഇയാള്‍, ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി, ആദ്യമായി രംഗത്തെത്തിയത്. തന്‍റെ ചെറുപ്പത്തിലെ ചിത്രവുമായിട്ടായിരുന്നു, അന്ന് അയാള്‍ വാര്‍ത്തകളിൽ, ഇടം നേടിയിരുന്നത്.
വേറെ തെളിവുകളൊന്നും അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.നാളുകള്‍ക്ക് മുമ്പ്, ലണ്ടനില്‍വെച്ച്, ഐവിഎഫ് വഴിയാണ്, താൻ ഐശ്വര്യയ്ക്ക്, മകനായി ജനിച്ചതെന്ന പുതിയ കഥയുമായാണ്, ഇപ്പോള്‍, സംഗീത് കുമാര്‍ എത്തിയിരിക്കുന്നത്.
ഐശ്വര്യ റായിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ്, താൻ ജനിച്ചതെന്നും, തനിക്ക് രണ്ട് വയസ്സാകുവരെ, ഐശ്വര്യയുടെ മാതാപിതാക്കളാണ്, തന്നെ വളര്‍ത്തിയതെന്നും, സംഗീത് പറഞ്ഞിരിക്കുകയാണ്.
ഐശ്വര്യ റായിയുടെ പ്രായം, 46 വയസ്സാണ്. സംഗീതിന് ഇപ്പോൾ, 32 വയസ്സ് പ്രായമുണ്ട്. പക്ഷേ അതിന് ശേഷം അവർ വളര്‍ത്തച്ഛനായി ഒരാളെ കണ്ടെത്തി. വടിവേലു റെഡ്ഡി എന്ന് പേരുള്ള അയാള്‍ തന്നെ വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നുവെന്നും, താൻ ഐശ്വര്യയുടെ മകനാണെന്ന രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു.തന്‍റെ അമ്മയായ ഐശ്വര്യയ്‍ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് തനിക്ക് താല്‍പര്യമെന്നും സംഗീത് മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ്.
എന്നാൽ, താൻ അമ്മയാണെന്ന് അവകാശപ്പെട്ട യുവാവിന്, ചുട്ടമറുപടിയുമായി ഐശ്വര്യറായിയും, എത്തിയിട്ടുണ്ട്. പരസ്യമായി, പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും, അടുത്ത സുഹൃത്തുക്കളോടാണ്, ഐശ്വര്യ ഈ വിവാദത്തിന്, മറുപടി പറഞ്ഞത്. ജീവിതത്തിൽ കേട്ട, ഏറ്റവും വലിയ തമാശകളിൽ ഒന്നാണ് ഇതെന്നാണ്, ഐശ്വര്യ പറഞ്ഞത്.
എനിക്ക്, 29 കാരനായ മകനുണ്ടെന്നറിയുന്നത് ഇപ്പോഴാണെന്നും, ഐശ്വര്യ പറയുന്നു. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണം ഇതാദ്യമാണ്.1988ല്‍ ലണ്ടനില്‍, ഐവിഎഫ് ചികില്‍സയിലൂടെയാണ് ജനിച്ചതെന്ന്, അയാൾ പറയുന്നു.
ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 വയ്സ് തികഞ്ഞിട്ടില്ല. വളരെ ലാഘവത്തോടെയാണ് ഐശ്വര്യ ഇതിനോട് പ്രതികരിച്ചത്. മാത്രമല്ല, ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം, വേറെയാണെന്നും, ഇത്തരം വാര്‍ത്തകള്‍, മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ്, ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണമെന്നും ഐശ്വര്യ പറഞ്ഞു.
എന്നാൽ ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപട്ടണത്തേയ്ക്കു പോകണം, ഐശ്വര്യയുടെ നമ്പര്‍ എങ്കിലും കിട്ടിയാല്‍ മതി എന്നും സംഗീത് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.