വന്യമൃ​ഗങ്ങളുടെ ആക്രമണം കുറയ്ക്കുന്നതിന് കന്നുകാലി വിതരണം കുറയ്ക്കണമെന്ന് മന്ത്രി: സത്യാവസ്ഥയെന്ത്?

Divya John
 വന്യമൃഗങ്ങളുടെ ആക്രമണം കുറയ്ക്കുന്നതിന് കന്നുകാലി വിതരണം കുറയ്ക്കണമെന്ന് മന്ത്രി: സത്യാവസ്ഥയെന്ത്? ന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന വയനാട്ടിൽ ഇന്ന് ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ വിചിത്ര നിർദ്ദേശവുമായി മന്ത്രി എംബി രാജേഷ് എന്ന തരത്തിലാണ് വിവിധ മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നത്. എന്നാൽ, ഇതിൽ വ്യക്തത വരുത്തി മന്ത്രി തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്.വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നതിന് കന്നുകാലികളുടെ വിതരണം കുറയ്ക്കണമെന്ന് പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തള്ളി തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വനാതിർത്തി പ്രദേശങ്ങളിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണമെന്നായിരുന്നു എംബി രാജേഷിന്റെ വിചിത്ര നിർദേശമെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഇതോടെ യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം തള്ളി മന്ത്രിതന്നെ രംഗത്തുവന്നിരിക്കുന്നത്.




വയനാട്ടിലെ തുടർച്ചയായ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് മൂന്നംഗ മന്ത്രിമാരടങ്ങുന്ന സംഘം ഇന്ന് വയനാട്ടിൽ എത്തിയത്. മന്ത്രിമാരായ എം ബി രാജേഷിന് പുറമെ, കെ രാജൻ, എ കെ ശശീന്ദ്രൻ എന്നിവരാണ് വയനാട്ടിലെത്തിയത്.
വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന ജനകീയ സമിതി രൂപീകരിക്കും. ജില്ലാ കളക്ടർ ഈ സമിതിയുടെ കോർഡിനേറ്ററായി പ്രവർത്തിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുമെന്നും വനം മന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എംഎൽഎമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സമിതിയിൽ ഉണ്ടാകും. അതിന് പുറമെ, 250 പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ഇതിനോടകം നടപടികൾ തുടങ്ങിയിട്ടുണ്ട്



ഇത്തരത്തിൽ വാർത്ത കൊടുത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരമൊരു കാര്യം ഒരു പത്രമാധ്യമങ്ങളോടും പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയുമില്ലെന്നുമായിരുന്നു മന്ത്രി എംബി രാജേഷ് പറഞ്ഞു.വയനാട് ചാലിഗദ്ദയിൽ കാട്ടാന ബേലൂർ മഖ്‌ന കൊലപ്പെടുത്തിയ അജീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബത്തേരിയിൽ നടന്ന ചർച്ചയിൽ വളർത്തു മൃഗങ്ങളെ വ്യാപകമായി വന്യമൃഗങ്ങൾ ആക്രമിക്കുന്നുവെന്ന കാര്യം ഉന്നയിക്കപ്പെട്ടപ്പോൾ വയനാട്ടിലെ കന്നുകാലി വിതരണം കുറച്ചാൽ ഇതിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ, അടുമാടുകളേയും കന്നുകാലികളേയും വളർത്തരുതെന്ന അഭിപ്രായം പറഞ്ഞിട്ടില്ല. ചർച്ചയിൽ പലതരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. പക്ഷെ സർക്കാർ അത് അംഗീകരിച്ചിട്ടില്ല. പക്ഷെ, വാർത്തകൾ പുറത്തുവന്നപ്പോൾ സർക്കാർ ഇങ്ങനെ തീരുമാനിച്ചു എന്നതരത്തിലായി.



 രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുമെന്നും വനം മന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എംഎൽഎമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സമിതിയിൽ ഉണ്ടാകും. അതിന് പുറമെ, 250 പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ഇതിനോടകം നടപടികൾ തുടങ്ങിയിട്ടുണ്ട്.ഇത്തരത്തിൽ വാർത്ത കൊടുത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരമൊരു കാര്യം ഒരു പത്രമാധ്യമങ്ങളോടും പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയുമില്ലെന്നുമായിരുന്നു മന്ത്രി എംബി രാജേഷ് പറഞ്ഞു.വയനാട് ചാലിഗദ്ദയിൽ കാട്ടാന ബേലൂർ മഖ്‌ന കൊലപ്പെടുത്തിയ അജീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബത്തേരിയിൽ നടന്ന ചർച്ചയിൽ വളർത്തു മൃഗങ്ങളെ വ്യാപകമായി വന്യമൃഗങ്ങൾ ആക്രമിക്കുന്നുവെന്ന കാര്യം ഉന്നയിക്കപ്പെട്ടപ്പോൾ വയനാട്ടിലെ കന്നുകാലി വിതരണം കുറച്ചാൽ ഇതിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു.

Find Out More:

Related Articles: