ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോമർ ആരൊക്കെ? നേട്ടമെന്ന് മന്ത്രി!

Divya John
 ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോമർ ആരൊക്കെ? നേട്ടമെന്ന് മന്ത്രി! ഏതാനും വർഷങ്ങൾക്ക് മുൻപ് ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുന്നൊരു കാര്യമായിരുന്നോ ഇത്? എന്നാൽ ഇന്ന് നാം അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിനും രണ്ടാം പിണറായി സർക്കാരിനും കീഴിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ നേട്ടത്തിനുള്ള ചവിട്ടുപടിയായെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ കേരളം ഒന്നാമത് എത്തിയതായി മന്ത്രി പി രാജീവ്.ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യവും സൂപ്പർ ഫാബ്‌ലാബും സാമ്പത്തിക പിന്തുണയുമടക്കം കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഈ ഘട്ടത്തിൽ ഒരിക്കൽ കൂടി ഓർക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അന്താരാഷ്ട്ര അംഗീകാരങ്ങളടക്കം നേടിക്കൊണ്ടാണ് ഇന്നീ നിലവാരം കൈവരിച്ചിരിക്കുന്നത്.




നാം ഇനിയുമിനിയും നൂതന വ്യവസായ ലോകത്ത് കുതിപ്പ് തുടരുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും ഈ നേട്ടം സഹായകമാകുമെന്ന് കുറിപ്പിലൂടെ മന്ത്രി അറിയിച്ചു. പൂന്തുറ ജിയോ ട്യൂബ് ഓഫ്‌ഷോർ ബ്രേക്ക് വാട്ടറിന്റെ രണ്ടാം ഘട്ടം അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി സജി ചെറിയാൻ പൂന്തുറ ചർച്ച് മുതൽ ചെറിയമുട്ടം വരെയുള്ള 700 മീറ്റർ ദൂരത്തിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ നിർമാണം അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തീരസംരക്ഷണത്തിന് സംസ്ഥാന സർക്കാർ അതീവ പ്രാധാന്യമാണ് നൽകുന്നത്. കേരളത്തിന്റെ തീരസംരക്ഷണത്തിനായി വിവിധ പദ്ധതികളും നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.
പൂന്തുറയിൽ ആദ്യഘട്ടമായി സ്ഥാപിച്ച ജിയോ ട്യൂബ് ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ നിർമാണം തീരസംരക്ഷണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.




 ഇവിടെ തീരശോഷണം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല നഷ്ടപ്പെട്ട തീരം തിരിച്ചുവരാനും തുടങ്ങിയിട്ടുണ്ട്. രണ്ടാം ഘട്ടമെന്ന നിലയിൽ പൂന്തുറ ചർച്ച് മുതൽ ചെറിയമുട്ടം വരെയുള്ള 700 മീറ്റർ ദൂരം തീരദേശ വികസന കോർപറേഷൻ അഞ്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. 19.57 കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്. തുടർന്ന് ശംഖുമുഖം വരെ പദ്ധതി നീട്ടും. ഇതിനായി 150 കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്. വിജയകരമാണെന്ന് കണ്ടാൽ സംസ്ഥാനത്തെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായ എല്ലാ സ്ഥലങ്ങളിലും ജിയോ ട്യൂബ് ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ നിർമാണം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കടൽക്ഷോഭം നേരിടുന്ന മേഖലയാണ് പൂന്തുറ-വലിയതുറ പ്രദേശം. തീരം നിലനിർത്താൻ കരിങ്കല്ലിനു പകരമെന്ന നിലയിലാണ് ജിയോ ട്യൂബ് ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ നിർമിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. കരയിൽനിന്ന് 120 മീറ്റർ അകലത്തിൽ തീരത്തിന് സമാന്തരമായാണ് ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ സ്ഥാപിക്കുന്നത്. 100 മീറ്റർ വീതം നീളമുള്ള അഞ്ച് ബ്രേക്ക് വാട്ടറുകളാണ് ആദ്യം സ്ഥാപിക്കുക. ബ്രേക്ക് വാട്ടറുകൾക്കിടയിൽ 50 മീറ്റർ അകലമുണ്ടായിരിക്കും. 




വള്ളങ്ങൾക്ക് ഇതിലൂടെ പ്രവേശിക്കാൻ കഴിയും. ബ്രേക്ക് വാട്ടറിന്റെ ഉപരിതലം, വേലിയിറക്ക നിരപ്പിൽ നിന്നും ഏകദേശം ഒന്നുമുതൽ ഒന്നരമീറ്റർ താഴെ ആയിരിക്കും. ഇതുമൂലം തീരത്തോടടുക്കുന്ന വൻതിരമാലകളുടെ ശക്തികുറയുകയും തീരശോഷണ സാധ്യത ഇല്ലാതാവുകയും ചെയ്യും. നിലവിലുള്ള തീരത്തിനും ഓഫ്‌ഷോർ ബ്രേക്ക് വാട്ടറിനുമിടയിൽ കൂടുതൽ മണൽ വന്നു ചേർന്ന് വിസ്താരമേറിയ ബീച്ച് രൂപം പ്രാപിക്കാനും ഇത് സഹായിക്കും. ആവശ്യമെങ്കിൽ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മണൽ പമ്പ് ചെയ്ത് പ്രാഥമികമായി തീരപോഷണം നടത്താനും വിഭാവനം ചെയ്യുന്നുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്. കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു.

Find Out More:

Related Articles: