മോദിയുടെ കൂറ്റൻ റോഡ് ഷോകൾ, മുസ്ലിം സംവരണം റദ്ദാക്കൽ, എന്തുകൊണ്ട് മോദിജിയുടെ പാർട്ടി തോറ്റു?

Divya John
 മോദിയുടെ കൂറ്റൻ റോഡ് ഷോകൾ, മുസ്ലിം സംവരണം റദ്ദാക്കൽ, എന്തുകൊണ്ട് മോദിജിയുടെ പാർട്ടി തോറ്റു? ഹിജാബ്, സംവരണം റദ്ദാക്കൽ, മതപരിവർത്തനം തടയൽ ബിൽ, തുടങ്ങി വിവിധ ന്യൂനപക്ഷ വിഷയങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സന്ദർഭം മുതൽ കർണാടകയിൽ സജീവമാക്കി നിലനിർത്തിയിരുന്നു ബിജെപി. അതിലേക്കുള്ള അവസാന ആണി അടിക്കലിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് കേരള വിരുദ്ധതയായിരുന്നു. ദി കേരള സ്‌റ്റോറി സിനിമയെ കുറിച്ചുള്ള ചർച്ചയിലൂടെയായിരുന്നു മോദി അതിന് വഴിവെട്ടിയത്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി ബംഗളൂരുവിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം വരെ ബിജെപി നടത്തിയിരുന്നു. പടം കാണാൻ പാർട്ടി അധ്യക്ഷൻ ജെപി നദ്ദയെ എത്തിച്ചതിലൂടെ വിഷയത്തിന് രാഷ്ട്രീയമുഖം നൽകുന്നതിനും ശ്രമിച്ചതും ശ്രദ്ധേയമാണ്. പാർട്ടിയുടെ യുവമോർച്ച നേതാവായ തേജ്വസി സൂര്യ ട്വിറ്ററിൽ കുറിച്ചത് സിനിമ നമ്മുടെ കാലത്തെ കേരളത്തിന്റെ സാമൂഹിക വിഷയങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത് എന്നായിരുന്നു.



ബംഗളൂരുവിലെ യുവതികളെ ഈ ചിത്രം കാണാൻ ക്ഷണിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മതപരിവർത്തനം തടയൽ ബിൽ പോലുളളവയിൽ താൽപര്യം കാണിച്ച കന്നഡ ജനത കേരള സ്റ്റോറിയെ ആ തലത്തിൽ തന്നെ വിലയിരുത്തുമെന്നാണ് ബിജെപി കണക്കാക്കിയത്. സിനിമയെ എതിർത്ത കോൺഗ്രസിനും ബിജെപി നേതാക്കൾ ഭീകരയുടെ വക്താക്കൾ പദവി നൽകുന്നതിൽ മടികാണിച്ചില്ല. പ്രധാനമന്ത്രിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ സിനിമയെ പിന്തുണയ്ക്കുന്നതിലൂടെ കോൺഗ്രസ് ചെയ്തത് കേരളം പോലെയുള്ള സംസ്ഥാനത്തെ ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങളാണ് ചിത്രം തുറന്ന് കാട്ടിയത്. എന്നാൽ ചിത്രത്തെ പിന്തുണച്ച് ന്യൂനപക്ഷ വോട്ട് ബാങ്കിന് വേണ്ടി ഭീകരതയെ കുടയാക്കുകയാണ് കോൺഗ്രസ് ചെയ്തത്. സിനിമയ്ക്ക് നിരോധനം കൊണ്ട് വന്ന് രാജ്യദ്രോഹ നടപടികളെ പിന്തുണയ്ക്കാനാണ് പാർട്ടി ശ്രമിച്ചതെന്നും മോദി പറയുന്നു.



 ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന് പറയും പോലെ കോൺഗ്രസിനൊപ്പം കേരളത്തെ കൂടി ദേശീയ തലത്തിൽ ഇകഴ്ത്തികാട്ടാൻ നടത്തിയ പരാമർശങ്ങളായിരുന്നു ഇവയെല്ലാം.ഇതിനൊപ്പമാണ് കേരള സ്റ്റോറി, ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്നുവെന്ന് മോദിയും, കേരളം നിങ്ങളുടെ അടുത്തുണ്ട്, കൂടുതലൊന്നും പറയുന്നില്ലെന്ന് അമിത് ഷായും തിരഞ്ഞെടുപ്പു കാലത്ത് പറഞ്ഞത്.പറയുമ്പോൾ മതപരിവർത്തനം തടയൽ നിയമം പോലുള്ളവ കന്നഡ മണ്ണിൽ ബിജെപിയ്ക്ക് സാധ്യതകൾ കൽപ്പിച്ചിരുന്നെങ്കിലും ഭരണകക്ഷിയോട് ജനത്തിനുണ്ടായിരുന്ന് പ്രതിഷേധം ശക്തമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ബൊമ്മെ സർക്കാരിനെ കുളിപ്പിച്ചെടുക്കാൻ പാർട്ടി കൊണ്ടുവന്ന മാർഗങ്ങളിലൊന്നായിരുന്നു അഴിമതി കറ പുരളത്താവരും പുതുമുഖങ്ങളും സ്ഥാനാർത്ഥികളാവുകയെന്നത്. എന്നാൽ അവസാന ഫലങ്ങൾ വരുമ്പോൾ മനസിലാവുന്നത് നിലവിലെ അഴിമതിക്കാർക്കെതിരേ നടപടിയെടുക്കാത്ത പാർട്ടി കൊണ്ടുവന്ന പുതു സ്ഥാനാർത്ഥികളോടും കന്നഡകാർക്ക് പ്രിയമില്ലെന്നാണ്. ജാതീപ്രീണന നയങ്ങൾ,ന്യൂനപക്ഷ അവഗണന എന്നിവയെല്ലാം കന്നഡയിൽ ഭരണവിരുദ്ധ വികാരത്തിന്റെ ആക്കം കൂട്ടിയവയാണ്.



 പോരാത്തതിന് കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനം നിരവധി ആക്രമ സംഭവങ്ങൾക്കും സാക്ഷിവഹിച്ചിരുന്നു. പ്രത്യേകിച്ച് മംഗലാപുരം, ഉഡുപ്പി, ഷിമോഗ മേഖലകളിൽ. പൊതുവേ സമാധാനത്തിന്റെ വക്താക്കളാണ് കന്നഡിയൻമാർ. ഇത്രത്തോളം പ്രശ്‌നങ്ങൾ അതിശക്തമായി സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽക്കെ മറ്റൊരു സംസ്ഥാനത്തിന്റെ അവസ്ഥ നിങ്ങൾക്കും വന്നേക്കും എന്ന് പറഞ്ഞ് അവരെ പേടിപ്പിച്ചിട്ട് കാര്യമുണ്ടോ? ഇല്ല, അതാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതും. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി കർണാടക സന്ദർശിച്ചത് ആറ് തവണയാണ്. റോഡുകൾ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ സംസ്ഥാനത്തിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ വോട്ട് ലക്ഷ്യമിട്ട് നടത്തിയ ഈ പദ്ധതികളുടെ ഗുണം വോട്ടായി ജനം ആർക്ക് നൽകും? അത്തരത്തിൽ ഉയർത്തികാട്ടാൻ ബിജെപിയ്ക്ക് കൃത്യമായ ഒരു നേതാവുണ്ടായിരുന്നില്ല. ജാതിസമവാക്യങ്ങളിൽ മുഖ്യനെ തീരുമാനിക്കുന്ന സംസ്ഥാനം കൂടിയാണ് കർണാടകയെന്നതും ഓർക്കണം. അവിടെ കോൺഗ്രസിന് ശിവകുമാറും സിദ്ധരാമയ്യയും അടക്കം നിരവധി നേതാക്കളുണ്ട്.



വികസന പദ്ധതികൾ ഉയർത്തി കൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പിന് തുടക്കമിട്ടതെങ്കിലും ഒരു ഘട്ടത്തിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നതിനായി പ്രീണന രാഷ്ട്രീയത്തിലേക്ക് പോവുകയും വർഗീയ കാർഡ് ഇറക്കുകയുമായിരുന്നു. അവിടം മുതൽ പാർട്ടിയ്ക്ക് അടിതെറ്റി. ഹനുമാൻ ചാലിസയും മതമാറ്റവും ബിജെപി ഉയർത്തിയപ്പോൾ കോൺഗ്രസ് ഭരണകക്ഷിയുടെ അഴിമതി മുഖം വെളിപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചു. ഒപ്പം പ്രാദേശിക വികസനവും ജനകീയ പ്രഖ്യാപനങ്ങളുമായി കളം നിറഞ്ഞു. കൂടാതെ 21 ദിവസമാണ് കർണാടകയിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. മണ്ണിലേക്ക് ഇറങ്ങി, ജനമനസ് അറിഞ്ഞുള്ള യാത്രയുടെ ഫലം കൂടിയാണിതെന്ന് വ്യക്തം. അവിടെ കോൺഗ്രസിന് ശിവകുമാറും സിദ്ധരാമയ്യയും അടക്കം നിരവധി നേതാക്കളുണ്ട്. ഇതുവരെ ബിജെപി ഉയർത്തി കാട്ടിയിരുന്ന യെദ്യൂരപ്പയാവട്ടെ കുറെക്കാലമായി അസഹിഷ്ണതകളോടെയാണ് തുടരുന്നതും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടായിരുന്ന ജഗദീഷ് ഷെട്ടാറാവട്ടെ പുറത്ത് പോവുകയും ചെയ്തു.

Find Out More:

Related Articles: