ഗുജറാത്ത് ഹൈക്കോടതി വിധി രാഹുലിനും കോൺഗ്രസിനും ഏറെ നിർണായകമാകുന്നു!

Divya John
 ഗുജറാത്ത് ഹൈക്കോടതി വിധി രാഹുലിനും കോൺഗ്രസിനും ഏറെ നിർണായകമാകുന്നു! രണ്ട് വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട രാഹുൽ ഗാന്ധി, രണ്ട് വർഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ പാർലമെന്റ് അംഗത്വം നഷ്ടപ്പെടുമെന്നാണ് ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥ. മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കു സ്‌റ്റേ വന്നില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാകും.കേസിൽ അപ്പീൽ നൽകാൻ 30 ദിവസത്തെ സമയമാണ് രാഹുൽ ഗാന്ധിക്ക് കോടതി അനുവദിച്ചത്. സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി സ്ഥാനം നഷ്ടമാകും. 

\


  സ്റ്റേ ചെയ്താൽ എംപി സ്ഥാനം നഷ്ടമാകില്ല. 2024 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധി രാഹുലിനും കോൺഗ്രസിനും ഏറെ നിർണായകമായിരിക്കും.ഐപിസി 504 പ്രകാരം, രാഹുൽ കുറ്റക്കാരനെന്ന് കണ്ടെത്തി. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ്മയാണ് വിധി പ്രസ്താവം നടത്തിയത്. വിധി കേൾക്കാൻ രാഹുലും കോടതിയിൽ എത്തിയിരുന്നു. 10,000 രൂപ കെട്ടിവെച്ച് കേസിൽ ഇന്ന് തന്നെ ജാമ്യം ലഭിച്ചു. എന്നാൽ, മേൽക്കോടതി വിധി അനുസരിച്ചായിരിക്കും രാഹുലിന്റെ ലോക്‌സഭാംഗത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുക.'എല്ലാ കള്ളന്മാരുടേയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. 



  എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്ന് പേര് വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും.' എന്നായിരുന്നു അന്നത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം രാഹുൽ നടത്തിയത്. മുൻ ഗുജറാത്ത് മന്ത്രിയും ബിജെപി നേതാവുമായ പൂർണേഷ് മോദിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗമാണ് വിവാദമായത്.


സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി സ്ഥാനം നഷ്ടമാകും. സ്റ്റേ ചെയ്താൽ എംപി സ്ഥാനം നഷ്ടമാകില്ല. 2024 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധി രാഹുലിനും കോൺഗ്രസിനും ഏറെ നിർണായകമായിരിക്കും.ഐപിസി 504 പ്രകാരം, രാഹുൽ കുറ്റക്കാരനെന്ന് കണ്ടെത്തി. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ്മയാണ് വിധി പ്രസ്താവം നടത്തിയത്. വിധി കേൾക്കാൻ രാഹുലും കോടതിയിൽ എത്തിയിരുന്നു. 10,000 രൂപ കെട്ടിവെച്ച് കേസിൽ ഇന്ന് തന്നെ ജാമ്യം ലഭിച്ചു. എന്നാൽ, മേൽക്കോടതി വിധി അനുസരിച്ചായിരിക്കും രാഹുലിന്റെ ലോക്‌സഭാംഗത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുക.'എല്ലാ കള്ളന്മാരുടേയും പേരിൽ മോദി എന്നുണ്ട്. 

Find Out More:

Related Articles: