ജോലി കണ്ട് ആരും പാർട്ടിയിലേക്ക് വരേണ്ട; തെറ്റ് തിരുത്തൽ രേഖയുമായി സിപിഎം! മുമ്പെങ്ങുമില്ലാത്ത തരത്തിലായിരുന്നു നിയമനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സർക്കാരിനേയും സിപിഎം നേതാക്കളേയും പിടിച്ചുലച്ചത്. ഇതിനിടയിലാണ് തെറ്റ് തിരുത്തൽ രേഖയുമായി സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്. തൊഴിൽ ഒരു അവകാശമല്ലെന്ന് നേതാക്കളെ ഓർമ്മിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ തെറ്റ് തിരുത്തൽ രേഖ. ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിലാണ് പിണറായി സർക്കാർ പെട്ടുപോയിരുന്നത്. തെറ്റ് തിരുത്തൽ രേഖ പുറത്ത് വരുന്നമ്പൾ തന്നെ കാലാവധി കഴിഞ്ഞിട്ടും യുവജന കമ്മിഷൻ ചെയർപഴ്‌സൺ പദവിയിൽ തുടരുന്ന ചിന്താ ജോറോമിനെ പുറത്താക്കണമെന്ന ആവശ്യം ഇപ്പോൾ ഉയരുന്നുണ്ട്.
യൂത്ത് കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നു വർഷമായിരുന്നു നിയമന കാലാവധി. ആക്‌ട് അനുസരിച്ച് രണ്ട് തവണയാണ് ഒരാൾക്ക് ഈ തസ്‌തികയിൽ നിയമനം നേടാനുള്ള അവകാശം. എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ട് ആറ് വർഷം കഴിഞ്ഞു.പക്ഷെ പദവി വിട്ടൊഴിയാൻ അവർ തയാറായിട്ടില്ലെന്നാണ് ആരോപണം. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയും തെറ്റുതിരുത്തൽ രേഖ നിർദ്ദേശിക്കുന്നുണ്ട്. ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും തെറ്റ് തിരുത്തൽ രേഖയിൽ വ്യക്തമാക്കുന്നു.
ഇത്തരം തെറ്റുകൾ തിരുത്തിവേണം യുവ കേഡർമാരെ വളർത്തിയെടുക്കേണ്ടതെന്നും പാർട്ടി നിർദേശിക്കുന്നു.ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളിൽ എത്തിയാൽ പലരും അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജോലി വാങ്ങി കൊടുക്കുന്നത് ഒരു അവകാശമായി കാണുന്നുണ്ടെന്ന് തെറ്റ് തിരുത്തൽ രേഖയിൽ വ്യക്തമാക്കുന്നു. അർഹതപെട്ടവർക്ക് ലഭിക്കേണ്ട ജോലി നേതാക്കൾ തട്ടിയെടുക്കുകയാമ് ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നെന്നും തെറ്റ് തിരുത്തൽ രേഖയിൽ വ്യക്തമാക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
തെറ്റ് തിരുത്തൽ രേഖ പുറത്ത് വരുന്നമ്പൾ തന്നെ കാലാവധി കഴിഞ്ഞിട്ടും യുവജന കമ്മിഷൻ ചെയർപഴ്‌സൺ പദവിയിൽ തുടരുന്ന ചിന്താ ജോറോമിനെ പുറത്താക്കണമെന്ന ആവശ്യം ഇപ്പോൾ ഉയരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നു വർഷമായിരുന്നു നിയമന കാലാവധി. ആക്‌ട് അനുസരിച്ച് രണ്ട് തവണയാണ് ഒരാൾക്ക് ഈ തസ്‌തികയിൽ നിയമനം നേടാനുള്ള അവകാശം. എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ട് ആറ് വർഷം കഴിഞ്ഞു.പക്ഷെ പദവി വിട്ടൊഴിയാൻ അവർ തയാറായിട്ടില്ലെന്നാണ് ആരോപണം. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയും തെറ്റുതിരുത്തൽ രേഖ നിർദ്ദേശിക്കുന്നുണ്ട്. ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും തെറ്റ് തിരുത്തൽ രേഖയിൽ വ്യക്തമാക്കുന്നു.