മഹാസഖ്യം ദേശീയ തലത്തിലേക്കു നീങ്ങുന്നുവോ? നിതീഷ് കുമാറും ലാലു യാദവും സോണിയാ ഗാന്ധിയെ കാണും!

Divya John
 മഹാസഖ്യം ദേശീയ തലത്തിലേക്കു നീങ്ങുന്നുവോ? നിതീഷ് കുമാറും ലാലു യാദവും സോണിയാ ഗാന്ധിയെ കാണും! ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് ഈ കൂടിക്കാഴ്ച. ആറ് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് രാഷ്ട്രീയ ചർച്ചകൾക്ക് മൂന്ന് നേതാക്കളും ഒന്നിക്കുന്നത്.ബിഹാറിലെ മഹാസഖ്യം ദേശീയ തലത്തിലേക്കും എത്തുന്നുവെന്ന് സൂചനകൾ നൽകി മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി ലാലു പ്രസാദ് യാദവും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും. ബിഹാർ ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി പ്രസാദ് യാദവ് പട്‌നയിൽ നിന്ന് നിതീഷിനെ അനുഗമിച്ച് ഐഎൻഎൽഡി റാലിയിൽ പങ്കെടുക്കുന്നുണ്ട്.





  ഇത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം ഉണ്ടാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായും കണക്കാക്കുന്നുണ്ട്.ഞായറാഴ്ച ഹരിയാനയിലെ ഫത്തേഹാബാദിൽ ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ (ഐഎൻഎൽഡി) റാലിയിൽ പങ്കെടുത്ത ശേഷമായിരിക്കും നിതീഷ് സോണിയയെ കാണുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്ന് ആദ്യ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഭാരത് ജോഡോ യാത്രയിലായിരുന്നതിനാൽ ഇപ്പോൾ കേരളത്തിലാണ് അതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


 

ഈ മാസം ആദ്യം ഡൽഹി സന്ദർശിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയത്ത് ചികിത്സക്കായി സോണിയാ ഗാന്ധി വിദേശത്തായിരുന്നു.നിതീഷ് കുമാറിനും തേജസ്വി യാദവിനും പുറമെ മുതിർന്ന പ്രതിപക്ഷ നേതാക്കളായ എൻസിപിയുടെ ശരദ് പവാർ, ശിവസേനയുടെ ഉദ്ധവ് താക്കറെ, ഡിഎംകെയുടെ കനിമൊഴി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.



  

അതിന് പുറമെ, മുതിർന്ന ഐഎൻഎൽഡി നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവു, ടിഡിപിയുടെ ചന്ദ്രബാബു നായിഡു എന്നിവരുൾപ്പെടെ നിരവധി പ്രാദേശിക നേതാക്കൾക്കും യോഗത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ട്. അതേസമയം, റാലിയിൽ അവർ പങ്കെടുക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.നേരത്തെ, 2015ൽ ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇഫ്താർ വിരുന്നിലാണ് നിതീഷ് കുമാറും സോണിയ ഗാന്ധിയും അവസാനമായി കണ്ടുമുട്ടിയത്. എൻഡിഎ സഖ്യം ഉപേക്ഷിച്ച് അദ്ദേഹം മഹാസഖ്യം രൂപീകരിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.

Find Out More:

Related Articles: