കെകെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിൽ ഭീഷണിക്കത്ത്!

Divya John
കെകെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിൽ ഭീഷണിക്കത്ത്! ടിപിയുടെ വിധവയും വടകര എംഎൽഎയുമായ കെകെ രമയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. ഇതു സംബന്ധിച്ച് ആർഎംപി നേതാവ് എൻ വേണു എസ്പിയ്ക്ക് പരാതി നൽകിയെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ്റെ മകനെതിരെ ഭീഷണിക്കത്ത് ലഭിച്ചതായി റിപ്പോർട്ട്.   ടിപിയെ വധിക്കാനുള്ള കാരണം മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തതാണെന്നു കത്തിൽ പറയുന്നു. സിപിഎം നേതാവ് എഎൻ ഷംസീറിനെതിരെ ചാനൽ ചർച്ചയിൽ ഒന്നും സംസാരിക്കരുതെന്നും ഭീഷണിയുണ്ട്. 




    ടിപി ചന്ദ്രശേഖരൻ്റെ മകൻ അഭിനന്ദ് ചന്ദ്രശേഖരനെയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.  സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മിനെതിരെ കെകെ രമ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കി എങ്ങനെയാണ് റെഡ് വോളണ്ടിയാർ ആകുന്നതെന്നും ചെറുപ്പക്കാർ ക്രിമിനൽ സംഘത്തിൻ്റെ ഭാഗമാകുന്നത് നിസ്സാരമായി കാണാനാകില്ലെന്നും കെകെ രമ വാർത്താ ചാനലിനോടു പറഞ്ഞിരുന്നു.





     ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ടിപി ചന്ദ്രശേഖരൻ്റെ പത്നി കെകെ യുഡിഎഫ് പിന്തുണയോടെ വടകര നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ടിപി വധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സിപിഎം ശക്തികേന്ദ്രത്തിൽ കെകെ രമ വിജയിച്ചത്.  രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട ടിപി 2009ലായിരുന്നു ആർഎംപി രൂപീകരിച്ചത്. വടകരയ്ക്കു സമീപം വള്ളിക്കാവിൽ വെച്ചു നടന്ന കൊലപാതവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർന്നത്.സിപിഎം നേതാവ് എഎൻ ഷംസീറിനെതിരെ ചാനൽ ചർച്ചയിൽ ഒന്നും സംസാരിക്കരുതെന്നും ഭീഷണിയുണ്ട്. ടിപി ചന്ദ്രശേഖരൻ്റെ മകൻ അഭിനന്ദ് ചന്ദ്രശേഖരനെയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.  സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മിനെതിരെ കെകെ രമ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.  




   സിപിഎം നേതാക്കളാണ് കേസിലെ പ്രതികളും. സിപിഎം വിട്ട് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കാൻ മുൻകൈയെടുത്ത ടിപി ചന്ദ്രശേഖരൻ 2012 മേയ് 4നാണ് കൊല്ലപ്പെട്ടത്. മാത്രമല്ല മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതാണ് ടിപി ചന്ദ്രശേഖരൻ്റെ മരണത്തിന് കാരണമായതെന്നും ചാനൽ ചർച്ചകളിൽ എഎൻ ഷംസീറിനെതിരെ ഒന്നും സംസാരിക്കരുതെന്നുമാണ് ഭീഷണി.

Find Out More:

Related Articles: