24 മണിക്കൂർ ഡേറ്റിങ്, 48 മണിക്കൂറിനകം കല്യാണം; പറ്റിയ ആളെയാണ് കിട്ടിയതിന്നു നടി പദ്മ പ്രിയ! മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമായിരുന്ന നടി കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു പഠനത്തിന് വേണ്ടി ബ്രേക്കെടുത്ത് പോയത്. അതിന് ശേഷം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. അതിനിടയിൽ നടന്ന വിവാഹത്തെ കുറിച്ചും പദ്മപ്രിയ സംസാരിക്കുന്നു. മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നായികയായി, കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങളായിട്ടാണ് പദ്മപ്രിയ എത്തിയിട്ടുള്ളത്. പഠിക്കാൻ എന്നും ഭയങ്കര ഇഷ്ടമാണ് എനിക്ക്. അതുപോലൊരു പങ്കാളിയെ തന്നെയാണ് കിട്ടിയതും. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് പഠിക്കാനായി പോയത്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിച്ചു. ആ അനുഭവം ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതാണ്, അതില്ലാതെ എന്റെ ജീവിതം ഇപ്പോൾ എനിക്ക് സങ്കൽപ്പിക്കാനേ കഴിയുന്നില്ല.
അതിനിടയിൽ ഒരു പാർട്ണറെ കിട്ടി, കല്യാണവും കഴിഞ്ഞു. അഭിനയത്തിലേക്ക് തിരിച്ചുവരാത്തതിന് കാരണം വിവാഹം കഴിഞ്ഞതായിരുന്നില്ല, അതിനിടയിൽ ജോലിയും കിട്ടി, അതുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ്, ഓകെ ഇനി അഭിനയിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്ന് പദ്മപ്രിയ പറയുന്നു.എനിക്ക് എന്ത് ചെയ്യാൻ തോന്നുന്നുവോ അത് കൃത്യമായി ചെയ്യാൻ എനിക്ക് നല്ല ക്ലാരറ്റിയുണ്ട്. അത് പെട്ടന്ന് വരുന്നതല്ല, നമ്മുടെ ആത്മവിശ്വാസത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. അത് എനിക്ക് അച്ഛനും അമ്മയും തന്നു, എന്റെ എജുക്കേഷണൽ ക്വാളിഫിക്കേഷനും അതിന് കാരണമാണ്. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല. എന്റെ ബാക്ക്ഗ്രൗണ്ട് അതായതുകൊണ്ട് എനിക്കിങ്ങനെ സംസാരിക്കാൻ കഴിയുന്നു - പദ്മപ്രിയ പറഞ്ഞു.
എന്റെ ഭർത്താവ് സപ്പോർട്ടീവാണോ എന്ന് ചോദിച്ചാൽ, തീർച്ചയായും ഇന്നത്തെ കാലത്ത് അത് അങ്ങനെയാണ്. അന്നത്തെ കാലത്ത് ഭർത്താവ് ഭാര്യയെ സപ്പോർട്ട് ചെയ്യുക എന്നത് വലിയ കാര്യമാണ്. എന്റെ പങ്കാളിയെ ഞാൻ കണ്ടുമുട്ടിയപ്പോൾ, അപ്പാ കിട്ടിയപ്പാ എന്ന ഫീലായിരുന്നു എനിക്ക്. 24 മണിക്കൂർ ഞങ്ങൾ ഡേറ്റിങ് ചെയ്തു, 48 മണിക്കൂറിനുള്ളിൽ വിവാഹം കഴിക്കാം എന്ന് ഞങ്ങൾ തീരുമാനച്ചു. വിവാഹം നടക്കാൻ ഒരു വർഷം എടുത്തു, പക്ഷേ തീരുമാനം അത്രയും പെട്ടന്നായിരുന്നു അത്രയും ക്ലാരറ്റിഎനിക്കുണ്ടായിരുന്നു എന്നാണ് പദ്മപ്രിയ പറഞ്ഞത്. എനിക്ക് എന്ത് വേണം എന്നെനിക്കറിയില്ല, പക്ഷേ എന്ത് വേണ്ട എന്ന് കൃത്യമായി അറിയാം. ക്ലാരറ്റിയുണ്ട്.
അതിന് കാരണം എന്റെ അച്ഛനും അമ്മയുമാണ്. അവര് ആ രീതിയിലാണ് വളർത്തിയത്. എന്റെ അച്ഛനെയും അമ്മയെയും താരതമ്യം ചെയ്യുമ്പോൾ അവരുടെ കഴിവിന്റെ പത്ത് ശതമാനം പോലും എനിക്കില്ല. പത്തൊൻപതാം വയസ്സിലാണ് അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞത്. തീർച്ചയായും, അച്ഛൻ അത്രയും സപ്പോർട്ടീവ് ആയിരുന്നു. വിദ്യാഭ്യാസമുള്ള, കഴിവുള്ള ആളാണ് അമ്മ. ഡാൻസർ ആവണം എന്ന അമ്മയുടെ ആഗ്രഹം നടന്നില്ല. അത് എന്നിലൂടെ സാധിച്ചു. അച്ഛൻ ആർമിയിൽ ആയിരുന്ന സമയത്ത് അവർ ഒന്നിച്ച് ജീവിച്ചത് വളരെ കുറച്ച് കാലങ്ങൾ മാത്രമാണ്. 20 വർഷത്തിൽ ഒരു 5 വർഷം അമ്മയ്‌ക്കൊപ്പമുണ്ടാവും. പിന്നീട് റിട്ടയർമെന്റിന് ശേഷമാണ് അവരൊന്നിച്ച് ജീവിച്ചത്.