അയാൾക്കെതിരെ ശബ്ദമുയർത്തിയത് ഞാൻ മാത്രം; ഇതൊന്നും അനുവദിച്ചുകൊടുക്കരുത് എന്ന് ബാല! മുൻ ഭാര്യ അമൃത സുരേഷിനെതിരെ ചില തുറന്നു പറച്ചിലുകൾ നടത്തിയത് വിവാദമായിരുന്നു. അതുപോലെ വിവാദമായ സംഭവമായിരുന്നു യൂട്യൂബർ ചെകുത്താനുമായുള്ള പ്രശ്‌നം. ആ വിഷയത്തിൽ പ്രതികരിക്കവെ പല കാര്യങ്ങളും ബാല തുറന്ന് സംസാരിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യുന്നില്ല എങ്കിലും നടൻ ബാല എന്നും വാർത്തകളിൽ സജീവമാണ്. സ്വകാര്യ ജീവിതത്തിന്റെ പേരിലും, പ്രൊഫഷണൽ ബന്ധത്തിന്റെ പേരിലും എല്ലാം ബാല വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. കൊല്ലം സുധി മരിച്ച സമയത്ത്, ലക്ഷ്മി നക്ഷത്ര കരഞ്ഞപ്പോൾ നാണമില്ലേ എന്ന് ചോദിക്കുന്ന അയാളൊരു മനുഷ്യനാണോ. കലാഭവൻ മണി സർ മരിച്ചപ്പോൾ കേരളം മുഴുവൻ കരഞ്ഞു. മമ്മൂട്ടി സർ അടക്കം ഇമോഷണലായി. അതൊരു നാണക്കേടാണോ. ഒരാൾ മരിക്കുമ്പോൾ, വർഷങ്ങളോളം കൂടെ ഉള്ള ആളോട് കരഞ്ഞുപോകും.
അതിനെ നാണമില്ലേ എന്ന് ചോദിച്ച് കളിയാക്കുന്നതിനെ ഞാൻ ചോദ്യം ചെയ്തതാണ് പ്രശ്‌നം. തെറ്റ് കണ്ടാൽ ചോദ്യം ചെയ്യണം. തമിഴ്‌നാട്ടിൽ ബൈൽവാൻ രംഗനാഥൻ എന്നൊരാൾ, സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, മാധ്യമപ്രവർത്തകനുമാണ്. അയാൾ പ്രമുഖ നടീ - നടന്മാരെ കുറിച്ചെല്ലാം വളരെ മോശമായി സംസാരിക്കുന്നു. 'ആ സൂപ്പർ താരത്തിന്റെ മുറിയിൽ, ഈ നടി പോയി കിടന്നു' എന്ന് യൂട്യൂബിലൂടെ വിളിച്ചു പറഞ്ഞ് കാശുണ്ടാക്കുന്നയാൾക്ക് എതിരെ തമിഴനാട്ടിൽ ആരും പ്രതികരിച്ചില്ല. ഞാൻ മാത്രമാണ് ശബ്ദമുയർത്തിയത്. ഇതൊന്നും അനുവദിച്ചുകൊടുത്തുകൂട.യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കാൻ മറ്റുള്ളവരെ തേജോവധം ചെയ്യുന്നത് ശരിയല്ല. സിനിമ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ്. ചായ കൊണ്ടു വരുന്ന ആൾ മുതൽ പോസ്റ്റർ ഒട്ടിക്കുന്ന ആൾ വരെ വരുമാനമുണ്ടാക്കുന്ന ഇന്റസ്ട്രി. കടം വാങ്ങിയും ലോണെടുത്തും, ഭാര്യയുടെ കെട്ട് താലി വിറ്റും സിനിമ നിർമിച്ച് തിയേറ്ററിലെത്തിച്ചാൽ.
അത് കാണാതെ വിമർശിച്ച്, യൂട്യൂബിലിട്ട് ഒരു വ്യക്തി മാത്രം കാശുണ്ടാക്കുക എന്നത് സ്വാർത്ഥതയാണ്. പലരുടെയും ജോലി ഇല്ലാതാക്കിയാണ് അയാൾ പണമുണ്ടാക്കുന്നത്- ബാല പറഞ്ഞു. രാജ്യം പദ്മഭൂഷനും, പദ്മശ്രീയും, ലെഫ്. കേണൽ പദവിയും നൽകി ആദരിച്ച മനുഷ്യനാണ് മോഹൻലാൽ സർ. അദ്ദേഹത്തിനെ കുറിച്ചൊന്നും സംസാരിക്കാൻ ചെകുത്താനെ പോലൊരാൾക്ക് യാതൊരു യോഗ്യതയും ഇല്ല. എന്നിട്ടും വളരെ മോശമായി അദ്ദേഹത്തെ തെറി പറയുമ്പോൾ എങ്ങനെ നിങ്ങൾക്കെല്ലാം കേട്ടിരിക്കാൻ കഴിയുന്നു എന്നാണ് ബാല ചോദിയ്ക്കുന്നത്.
ചെകുത്താൻ പേര് പോലെ തന്നെ പിശാശാണ്, വിഷമുള്ള പാമ്പാണ് എന്ന തരത്തിലാണ് ബാല സംസാരിയ്ക്കുന്നത്. ബീപ്പ് സൗണ്ടിൽ സിനിമയെയും സിനിമാക്കാരെയും തകർക്കുക എന്ന ലക്ഷ്യത്തോടെ നിൽക്കുന്നവന് എതിരെ ശബ്ദമുയർത്തുക എന്നത് എന്റെ കടമയാണ്. എന്റെ മാത്രമല്ല, നിങ്ങളോരോരുത്തരുടെയും. ഞാനൊരു നടൻ ആയതുകൊണ്ട് പറയുന്നതല്ല, സാധാരണ പൗരനായിട്ടാണ് പറയുന്നത്.