ഭർത്താവിനെ രക്ഷിക്കാൻ മീന അങ്ങേയറ്റത്തെ പരിശ്രമങ്ങളാണ് നടത്തിയത് കല മാസ്റ്റർ!

Divya John
 ഭർത്താവിനെ രക്ഷിക്കാൻ മീന അങ്ങേയറ്റത്തെ പരിശ്രമങ്ങളാണ് നടത്തിയതെന്നും കല മാസ്റ്റർ!  വിജയ് ചിത്രമായ തെരിയിലൂടെയായാണ് നൈനിക പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയത്. വിവാഹത്തോടെ കരിയറിൽ നിന്നും ബ്രേക്കെടുത്തുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു മീന. 13ാം വിവാഹ വാർഷികം ആഘോഷിക്കാൻ നാളുകൾ ശേഷിക്കവെയാണ് വിദ്യാസാഗർ വിടവാങ്ങിയത്. ബാലതാരമായി സിനിമയിലെത്തി പിൽക്കാലത്ത് നായികയായി മാറിയ താരമാണ് മീന. അമ്മയ്ക്ക് പിന്നാലെയായി മകളായ നൈനികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.



    ശ്വാസകോശം മാറ്റിവെക്കലാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും ദാതാവിനെ കിട്ടിയിരുന്നില്ല. അതിനിടയിൽ വിദ്യാസാഗറിന്റെ അവസ്ഥ ഗുരുതരമാവുകയും ജീവൻ നഷ്ടമാവുകയുമായിരുന്നു. മരണാസന്നനായി കിടന്നപ്പോഴും ജീവിതത്തിലേക്ക് തിരിച്ച് വരാനാവുമെന്നാണ് അദ്ദേഹം കരുതിയിരുന്നതെന്ന് കലാ മാസ്റ്റർ പറയുന്നു. മീനയുടേയും വിദ്യാസാഗറിന്റെയും അടുത്ത സുഹൃത്താണ് കലാ മാസ്റ്റർ. വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞപ്പോൾ മുതൽ മീനയ്ക്കും മകൾക്കുമൊപ്പം കലാമാസ്റ്ററുമുണ്ടായിരുന്നു. മൂന്ന് മാസം മുൻപ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. അതിന് ശേഷമായാണ് ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നില്ല സാഗർ എന്ന് കല പറയുന്നു. 



മീനയെ അഴകോടെ അങ്കത്തട്ടിൽ വെച്ച് നോക്കിയിരുന്നയാളാണ് അദ്ദേഹം. മീനയുടെ കരിയറിനും അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു. മുൻപൊന്നും കാര്യമായ അസുഖം വന്നിട്ടില്ല അദ്ദേഹത്തിന്. കൊവിഡല്ല അദ്ദേഹത്തിന്റെ മരണകാരണം. ശ്വാസമെടുക്കാൻ പ്രയാസം തോന്നിയതിനെത്തുടർന്നാണ് സാഗറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ സാഗറിനെ കാണാനായി ഞാൻ പോയിരുന്നു. ആ സമയത്ത് എന്നോട് ബർത്ത് ഡേ വിഷ് ഒക്കെ പറഞ്ഞിരുന്നു. വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞപ്പോൾ മുതൽ മീനയ്ക്കും മകൾക്കുമൊപ്പം കലാമാസ്റ്ററുമുണ്ടായിരുന്നു. മൂന്ന് മാസം മുൻപ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. 




ശ്വാസകോശം മാറ്റിവെക്കേണ്ടി വരുമെന്നും ഭയപ്പെടാനൊന്നുമില്ലെന്നും പറഞ്ഞിരുന്നു. പക്ഷിയിൽ നിന്നുള്ള അണുബാധ വന്നതോടെയാണ് ഗുരുതാരവസ്ഥയിലായത്. അവയവദാതാവിനെ കണ്ടെത്താനായി മീന ശക്തമായി ശ്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളെല്ലാമായി ബന്ധപ്പെട്ടിരുന്നു. രക്തഗ്രൂപ്പ് യോജിക്കാത്തതിനാലാണ് ശസ്ത്രക്രിയ വൈകിയത്. ഞാൻ തിരികെ വരുമെന്നായിരുന്നു അപ്പോഴെല്ലാം സാഗർ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായതും ജീവൻ നഷ്ടമായതെന്നുമായിരുന്നു കല പറഞ്ഞത്.   ശ്വാസകോശം മാറ്റിവെക്കലാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും ദാതാവിനെ കിട്ടിയിരുന്നില്ല. അതിനിടയിൽ വിദ്യാസാഗറിന്റെ അവസ്ഥ ഗുരുതരമാവുകയും ജീവൻ നഷ്ടമാവുകയുമായിരുന്നു.

Find Out More:

Related Articles: