ചിയാൻ വിക്രമായി അരങ്ങേറ്റം കുറിച്ച നടന് ഇന്ന് 54 വയസ്സ്
ചിയാൻ വിക്രമായി അരങ്ങേറ്റം കുറിച്ച നടന് ഇന്ന് 54 വയസ്സ് തികഞ്ഞു. ഓരോ സിനിമകളിലും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി അദ്ദേഹം എടുക്കുന്ന പരിശ്രമങ്ങള്‍ വളരെ വലുതാണ്. അതിനാൽ തന്നെയാണ് ആരാധകരെ ഞെട്ടിക്കുന്ന താരമായി അദ്ദേഹം ഇപ്പോഴും തുടരുന്നതും. ഇന്ന് അദ്ദേഹത്തിന് 54 വയസ്സ് പൂര്‍ത്തിയാവുകയാണ്.
1966 ഏപ്രിൽ 17നായിരുന്നു മധുരയ്ക്കടുത്ത് പരമക്കുടിയിൽ വിക്രം ജനിച്ചത്. കെന്നടി ജോൺ വിക്ടർ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ നാമം. അദ്ദേഹം എങ്ങനെ ചിയാൻ വിക്രമായി തുടര്‍ന്ന് വായിക്കാം. 1990 മുതൽ അദ്ദേഹം സിനിമാ ലോകത്തുണ്ട്. 1999ൽ 'സേതു' എന്ന സിനിമയാണ് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തെ രണ്ടായി പകുത്തത്. സേതുവിന് മുമ്പും ശേഷവും എന്ന് വിക്രത്തിന്‍റെ അഭിനയത്തെ കാണാനാകും.
ബാല സംവിധാനം ചെയ്ത സേതു വിക്രത്തിന്‍റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമായി. അങ്ങനെ വിക്രം ചിയാൻ വിക്രമായി അറിയപ്പെടുകയായിരുന്നു. ഈ ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയർ പുരസ്കാരവും വിക്രമിനെ തേടിയെത്തുകയുണ്ടായി. ചിയാൻ’ എന്നയിരുന്നു ചിത്രത്തിൽ വിക്രത്തിന്‍റെ കഥാപാത്രത്തിന് പേര്.
1997ൽ ഷൂട്ട് ചെയ്ത ചിത്രം സാങ്കേതിക പ്രശ്നങ്ങളാണ് 99ലാണ് റിലീസായത്. സിനിമ ഇറങ്ങുന്നത് വരെ ചിയാൻ ലുക്കിൽ തലമൊട്ടയടിച്ചായിരുന്നു വിക്രം നടന്നിരുന്നത്. ചിയാൻ വിക്രം, തമിഴിൽ കമൽഹാസൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മേക്കോവറുകള്‍ നടത്തിയിട്ടുള്ള താരമാണ്. ഏറെ വ്യത്യസ്തത നിറഞ്ഞ രൂപമാറ്റങ്ങളിലൂടെ നിരവധി സിനിമകളിൽ വിസ്മയിപ്പിച്ചിട്ടുണ്ട് അദ്ദേഹം.
ഒര സാധാരണക്കാരനായും കാമുകനായും സീരിയൽ കില്ലറായുമൊക്കെയുള്ള വിക്രത്തിന്‍റെ രൂപമാറ്റമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. വിക്രത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററാണ് അന്നും ഇന്നും അന്യൻ. ഏത് റോളും തനിക്ക് വഴങ്ങുമെന്ന് വിക്രം തെളിയിച്ച ചിത്രം. ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുന്ന ഷങ്കറിന്‍റെ ചിത്രം. ആബാലവൃദ്ധം ജനങ്ങളേയും പിടിച്ചിരുത്തിയ 'അന്യൻ'. ഇരട്ട വ്യക്തിത്വമുള്ള അംബി എന്ന കഥാപാത്രമായി വിക്രം നിറഞ്ഞാടിയ ചിത്രം.
ഗ്ലാമറിന്‍റെ അതിപ്രസരം നിറഞ്ഞുനിന്ന തമിഴ് സിനിമയില്‍ ഒരു പുതിയ കാല്‍ വയ്‌പായിരുന്നു പിതാമഹൻ എന്ന ചിത്രം. ഏറെ വൃത്തിഹീനമായ മേക്കോവറിലായിരുന്നു ചിത്രത്തിൽ വിക്രം. തമിഴ് സിനിമയിലെ പതിവുശീലങ്ങള്‍ തെറ്റിച്ചുകളഞ്ഞ സിനിമയെന്നാണ് നിരൂപകര്‍ പിതാമഹനെപ്പറ്റി അഭിപ്രായപ്പെട്ടത്. സിനിമയിലെ അസാധ്യ പ്രകടനം വിക്രത്തിന് ദേശീയ അവാർഡ് നേടിക്കൊടുക്കുകയുമുണ്ടായി.
അദ്ദേഹത്തിന്‍റെ മകളുമായുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ഏറെ ഹൃദയസ്പര്‍ശിയായി സംവിധായകൻ എഎൽ വിജയ് ഒരുക്കിയിരുന്നത്. ഏറെ ശാന്തമായ ഇരുത്തം വന്ന പ്രകടനത്തിലൂടെ വീണ്ടും പ്രേക്ഷകരെ വിക്രം വിസ്മയിപ്പിച്ച ചിത്രമായിരുന്നു ഇത്.
സേതു എന്ന സിനിമയ്ക്ക് ശേഷം ബാലയുടെ സംവിധാനത്തിൽ വിക്രം അഭിനയിച്ച ചിത്രം. സംസാര വൈകല്യമുള്ള ഒരു ശ്മശാന കാവൽക്കാരന്‍റെ വേഷത്തിലാണ് ചിത്രത്തിൽ വിക്രം എത്തിയത്.
ഗ്ലാമറിന്‍റെ അതിപ്രസരം നിറഞ്ഞുനിന്ന തമിഴ് സിനിമയില്‍ ഒരു പുതിയ കാല്‍ വയ്‌പായിരുന്നു പിതാമഹൻ എന്ന ചിത്രം.അമേരിക്കൻ ചലച്ചിത്രമായ ഐ ആം സാം എന്ന സിനിമയുടെ തമിഴ് ആവിഷ്കരണമായിരുന്നു 'ദൈവതിരുമകള്‍' എന്ന സിനിമ. മാനസികവളർച്ച ഒരു കഥാപാത്രമായാണ് ചിത്രത്തിൽ വിക്രം എത്തിയത്.