പ്രശാന്ത് കിഷോറിന്റെ പദയാത്ര; വിമർശനവുമായി തേജസ്വി യാദവ്!

Divya John
 പ്രശാന്ത് കിഷോറിന്റെ പദയാത്ര; വിമർശനവുമായി തേജസ്വി യാദവ്! പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകിയുള്ള വാർത്താസമ്മേളനത്തിലാണ് ഇത്തരത്തിൽ പരാമർശം നടത്തിയിരിക്കുന്നത്. ഇതാണ് നിലവിൽ ബിഹാർ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഇടവച്ചിരിക്കുന്നത്. ബിഹാറിൽ കഴിഞ്ഞ 30 വർഷമായി ഒരു വികസനവും നടന്നിട്ടില്ലെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ അവകാശവാദത്തിൽ വിമർശനവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് രംഗത്തുവന്നു. പരാമർശം അടിസ്ഥാനരഹിതമാണെന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്. 




  മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, "പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയ്ക്ക് ഉത്തരം നൽകുന്നതിൽ പോലും അർത്ഥമില്ല. ഇത് അടിസ്ഥാന രഹിതമായ പ്രസ്താവനയാണ്. അയാളേക്കുറിച്ച് എനിക്കറിയില്ല, അയാൾ ആരാണ്? അദ്ദേഹം ഇതുവരെ ഒരു പാർട്ടിയിലും ഘടകമായിട്ടില്ല," പിന്നെ എന്തിനാണ് ഞാൻ മറുപടി നൽകുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റേയും ഭരണകാലത്ത് സംസ്ഥാനത്ത് ഒരു വികസനവും ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമർശനം. 3000 കിലോമീറ്റർ പദയാത്രയ്ക്ക് മുൻപായി തന്നെ പ്രശാന്ത് കിഷോറിന്റെ വിമർശനങ്ങൾ ചർച്ചയായിരിക്കുകയാണ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, "പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയ്ക്ക് ഉത്തരം നൽകുന്നതിൽ പോലും അർത്ഥമില്ല. 




  പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുക എന്നത് തന്നെയാണ് ആർജെഡി നയം. സിഎഎ ഒരു നയപരാമായ കാര്യമാണ്. പാർലമെന്റിൽ അനുകൂലിച്ചെങ്കിലും സംസ്ഥാന സർക്കാർ ഇത് ബിഹാറിൽ നടപ്പിലാക്കില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. സിഎഎയെ അനുകൂലിച്ച് കൊണ്ട് ജെഡിയു പാർലമെന്റിൽ വോട്ട് ചെയ്തപ്പോൾ തന്നെ അതിശക്തമായ പ്രതിഷേധം ബിഹാറിലുണ്ടായി. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി. 



  പൗരത്വ ഭേദഗതി നിയമത്തെ പാർലമെന്റിൽ അനുകൂലിച്ച് വോട്ട് ചെയ്യുകയും അതേസമയം, ബിഹാറിൽ ഇത് നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ച പറയുകയും ചെയുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയു. പാർട്ടിയുടെ ഇരട്ടത്താപ്പ് നടത്തുകയാണെന്ന ആരോപണവും പ്രശാന്ത് ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയും തേജസ്വി യാദവ് മറുപടി പറഞ്ഞു.

Find Out More:

Related Articles: