ആദിവാസി ജനതയുടെ ഉന്നമനത്തിനായി 1 കോടി കൊടുത്ത സൂര്യ രാജാക്കണ്ണിന്റെ പാർവതിക്കും സഹായഹസ്തമായി!

Divya John
 ആദിവാസി ജനതയുടെ ഉന്നമനത്തിനായി 1 കോടി കൊടുത്ത സൂര്യ രാജാക്കണ്ണിന്റെ പാർവതിക്കും സഹായഹസ്തമായി! യഥാർത്ഥ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിൽ സെൻഗിനി എന്ന വളരെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായി എത്തിയത് മലയാളി കൂടിയായ മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ലിജോമോളായിരുന്നു, നടി രജിഷ വിജയനും ചിത്രത്തിൽ ആദിവാസി ജനതയ്ക്ക് വിദ്യാഭ്യാസം നൽകുന്ന ടീച്ചറമ്മ എന്ന കഥാപാത്രമായി എത്തി കൈയ്യടി നേടിയിരുന്നു. തെന്നിന്ത്യൻ സിനിമാലോകം അടുത്തിടെ ചർച്ച ചെയ്ത ജയ് ഭീം എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള പുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 



   സൂര്യയെ നായകനാക്കി എസ് ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് സൂര്യയും ജ്യോതികയും ചേർന്നായിരുന്നു.  ‘ജയ് ഭീമിലെ’ സെൻഗിണി എന്ന കഥാപാത്രമായിരുന്നു പാർവതിയുടെ ജീവിതം പ്രേക്ഷകരിലേക്ക് സംവദിച്ചത്. എന്നാൽ പാർവതിയുടെ ഇപ്പോഴത്തെ ജീവിതം സിനിമയിലെ സെൻഗിണിയിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇവരുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു. പാർവതി ഇപ്പോൾ ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് കുടുംബസമേതം താമസിക്കുന്നത്. ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത്. 

‘ജയ് ഭീം’ സിനിമ റിലീസ് ആയതോടെ ഈ പോലീസാക്രമണത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാർത്താ പ്രാധാന്യം നേടി. ഇപ്പോഴിതാ പാർവതി അമ്മാൾക്ക് നടൻ സൂര്യ വലിയ സാമ്പതിതിക പിന്തുണയുമായി എത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചു എന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്. സിനിമയിൽ സെൻഗിണിയായി ലിജോമോളെത്തിയപ്പോൾ മണികണ്ഠൻ രാജാക്കണ്ണായും സൂര്യ അഭിഭാഷകൻ ചന്ദ്രുവായുമെത്തിയിരുന്നു.


   


   മുൻപും സൂര്യ സഹായഹസ്തമായി എത്തിയിരുന്നുയ ഇരുളർ വിഭാഗജനതയ്ക്ക് സഹായമായി സൂര്യ മുൻപ് ഒരു കോടി രൂപ നൽകിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ നേരത്തേ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് നൽകുമെന്ന ഉറപ്പും നൽകിയിരുന്നു. പത്ത് ലക്ഷം രൂപ പാർവതി അമ്മാളുടെ അക്കൌണ്ടിൽ സ്ഥിര നിക്ഷേപമായി ഇട്ടിരിക്കുകയാണെന്നും മാസം തോറും ഇതിൻറെ പലിശ ഇവരുടെ കൈയ്യിലെത്തുമെന്നും മരണശേഷം അവരുടെ മക്കൾക്ക് ആ തുക ലഭിക്കുമെന്നൊക്കെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

Find Out More:

Related Articles: