ബിജെപിയിൽ ചേർന്ന 9 എംഎൽഎമാരും മടങ്ങിവരുന്നുവോ? എന്നാൽ ഇപ്പോഴിതാ 2017ലെ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ഒൻപത് വിമത നേതാക്കാൾ തിരികെ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങുന്നു എന്ന വാർത്തയാണ് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. കോൺഗ്രസ് വിട്ട് പോയ ഒൻപത് നേതാക്കാൾ തിരികെയെത്താൻ ഒരുങ്ങുകയാണെന്ന് ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോഴിതാ 2017ലെ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ഒൻപത് വിമത നേതാക്കാൾ തിരികെ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങുന്നു എന്ന വാർത്തയാണ് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്.
കോൺഗ്രസ് വിട്ട് പോയ ഒൻപത് നേതാക്കാൾ തിരികെയെത്താൻ ഒരുങ്ങുകയാണെന്ന് ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോഴിതാ 2017ലെ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ഒൻപത് വിമത നേതാക്കാൾ തിരികെ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങുന്നു എന്ന വാർത്തയാണ് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. കോൺഗ്രസ് വിട്ട് പോയ ഒൻപത് നേതാക്കാൾ തിരികെയെത്താൻ ഒരുങ്ങുകയാണെന്ന് ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്. 2017ലെ ഉത്തരഖാണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് കോൺഗ്രസ് തയ്യാറെടുക്കവെയായിരുന്നു ഒൻപത് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
2016ലായിരുന്നു വിമത നേതാക്കളുടെ ഈ കൂടുമാറ്റം. ഇപ്പോഴിതാ അടുത്തവർഷം ഉത്തരാഖണ്ഡിൽ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവർ കോൺഗ്രസിലേക്ക് തന്നെ തിരികെയെത്തിയേക്കും എന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസിന് നേരിടേണ്ടി വന്നത്. ഭരണം നഷ്ടമായി എന്ന് മാത്രമല്ല 70 അംഗ നിയമസഭയിൽ വെറും 11 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഇതിൽ നിന്നൊരു തിരിച്ചുവരവാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു ഇവരുടെ കൂടുമാറ്റം. ബഹുഗുണയ്ക്ക് പുറമെ സുബോധ് ഉണ്ണിയാൽ, പ്രദീപ് ഭത്ര, കൻവാർ പ്രണവ് സിംഗ് ചാമ്പ്യൻ, രേഖ ആര്യ, ഉമേഷ് ശർമ, അമൃത റാവത്ത്, ശൈലേന്ദ്ര മോഹൻ സിംഗാൽ, ശൈല റാണി റാവത്ത് എന്നിവരായിരുന്നു കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയത്.
കോൺഗ്രസ് വിട്ടെത്തിയ ഇവർക്കെല്ലാവർക്കം 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റും നൽകി. ഇവർക്ക് പുറമെ കോൺഗ്രസ് വിട്ട മുൻ മന്ത്രി ഹരക് സിങ് റാവത്തും മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ മാസമായിരുന്നു സംസ്ഥാന മന്ത്രിസഭാ അംഗമായിരുന്ന യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയും ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. കോൺഗ്രസ് നേതാക്കളായിരുന്ന ഇരുവരും 2017 ലായിരുന്നു ബിജെപിയിൽ ചേർന്നത്. മന്ത്രിയും മകനും കോൺഗ്രസിലേക്ക് മടങ്ങിത്തിയതിന് പിന്നാലെയാണ് ഒൻപത് നേതാക്കൾ കൂടി തിരികെയെത്തുമെന്ന റിപ്പോർട്ടും ചർച്ചയാകുന്നത്.