എയർ ഇന്ത്യയുെടെ നിലപാടുകൾ കടുക്കുന്നു

Divya John
കൊറോണ പരിതാപകരമാക്കുന്ന നിരവധി മേഖലകൾ ഇന്ന് ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.  കടുത്ത നടപടികളാണ് എയർ ഇന്ത്യ സ്വീകരിക്കുന്നത്. കാര്യക്ഷമത, ജോലിയിലെ മികവ്, ആരോഗ്യം, ജോലിയുടെ നിലവാരം എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കി ജീവനക്കാരെ തരംതിരിക്കും. 




ഓരോ വ്യക്തിയെയും വിലയിരുത്തുന്നതിനുള്ള ചുമതല അതാത് വകുപ്പ് മേധാവികൾക്കും മേഖലയിലെ പ്രാദേശിക ഡയറക്ടർമാർക്കുമായിരിക്കും. ഇതനുസരിച്ചാകും കൂടുതൽ നടപടികൾ ഉണ്ടാകുക.



ചെയർമാൻ, മാനേജിംഗ് ഡയറക്‌ടർ എന്നിവരെ കൂടാതെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരോടും അവധിയിൽ പോകാൻ നിർദേശം നൽകി. 





സാമ്പത്തിക പ്രതിസന്ധി തുടരുന്നതിടെ കൊവിഡ്- 19 സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെച്ചതോടെ കടുത്ത സമ്പത്തിക നഷ്‌ടമാണ് എയർ ഇന്ത്യക്കുണ്ടായത്. നിലവിലെ സാഹചര്യത്തിൽ ശക്തമായ തീരുമാനങ്ങൾ ആവശ്യമാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥരെ നിർബന്ധിത അവധിയിൽ വിടുന്നത്.



അതായത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എയർ ഇന്ത്യയിൽ കടുത്ത നടപടികൾ. ചെയർമാൻ, മാനേജിംഗ് ഡയറക്‌ടർ എന്നിവരോട് നിർബന്ധിത അവധിയിൽ പോകാൻ  എയർ  ഇന്ത്യ നിർദേശിച്ചു. ആറുമാസം മുതൽ അഞ്ച് വർഷം വരെ ശമ്പളമില്ലാതെ ലീവിൽ പോകാനാണ് അധികൃതർ നിർദേശം നൽകിയത്. 



കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മാർച്ച് 23 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നിർത്തിവെക്കുകയും ചെയ്‌തു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 മുതൽ ആഭ്യന്തര വിമാനങ്ങൾ ഭാഗികമായി സർവീസുകൾ നടത്തി തുടങ്ങിയത്.



കൂടാതെ കൊവിഡ്-19 തിരിച്ചടിയിൽ നിന്നും കരകയറാൻ എയർ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കമ്പനി സ്വകാര്യവത്കരിക്കാനുള്ള നീക്കവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മുതിർന്ന ഉദ്യോഗസ്ഥരോട് നിർബന്ധിത അവധിയിൽ പോകാനുള്ള നിർദേശം നൽകിയത്.  ഈ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്ന് ആലോചിക്കുകയാണ് ഇവിടുത്തെ ജീവനക്കാർ .

Powered by Froala Editor

Find Out More:

Related Articles: