കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ടാണ്?

Divya John
ഈ കേസിൽ വിവിധ മാനത്തിലുള്ള അന്വേഷണം ആവശ്യമാണ്. കള്ളക്കടത്തിൻ്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വ്യക്തമാകുന്ന തരത്തിലുള്ള അന്വേഷണം നടത്തണം. ഇങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാൻ കഴിയുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.


അന്വേഷണ ഏജൻസിക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സർക്കാർ നൽകുമെന്നും കത്തിലൂടെ മുഖ്യമന്ത്രി ഉറപ്പ് നൽകുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണ ഏജൻസിക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സർക്കാർ നൽകുമെന്നും കത്തിലൂടെ മുഖ്യമന്ത്രി ഉറപ്പ് നൽകുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

 സ്വർണക്കടത്ത് കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഇൗ  കേസ് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാഴ്‌ത്തിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രത്തിൻ്റെ എല്ലാ ഏജൻസികളെയും ഉപയോഗിച്ച് കേസിൽ ഫലപ്രദമായ അന്വേഷണം നടത്തണം. കുറ്റകൃത്യത്തിലെ എല്ലാ കണ്ണികളെയും പുറത്തു കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.


സ്വർണ്ണ കടത്ത്  കേസിൽ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് ദുരൂഹമാണ്. ഓഫീസിലെ ഉന്നത വ്യക്തിക്ക് ബന്ധമുണ്ടായിട്ടും മുഖ്യമന്ത്രി കൈക കഴുകുന്ന നിലപാടാണ് സ്വീകരിച്ചത്. 



കേന്ദ്ര സർക്കാരിന് കീഴിലായത് കൊണ്ടാണ് സ്വർണക്കടത്ത് സംഭവം പുറത്തുവന്നത്. കരാർ ജീവനക്കാരി എങ്ങനെ സർക്കാർ പരിപാടികളുടെ സംഘാടകയായി എന്നും അദ്ദേഹം ചോദിച്ചു.


നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ സംഭവം ഗൗരവ സ്വഭാവമുള്ളതാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ കേസ് കസ്‌റ്റംസ് അന്വേഷിക്കുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഈ കേസിൽ വിവിധ മാനത്തിലുള്ള അന്വേഷണം ആവശ്യമാണ്.


Powered by Froala Editor

Find Out More:

Related Articles: