ക്ഷേത്രകാര്യങ്ങളിൽ പാർട്ടി അനുഭാവികൾ സജീവമാകണമെന്നു എംവി ഗോവിന്ദൻ!

Divya John
 ക്ഷേത്രകാര്യങ്ങളിൽ പാർട്ടി അനുഭാവികൾ സജീവമാകണമെന്നു എംവി ഗോവിന്ദൻ! പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടണം. പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികളെ കൂടെ നിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസികളെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്തണം,ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുകണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയാണെന്ന് ഗോവിന്ദൻ ബ്രാഞ്ച് സെക്രട്ടറിമാരോട് പറഞ്ഞു. അടിത്തട്ടിൽ തന്നെ പാർട്ടിക്ക് പിഴവുണ്ടായി എന്നാണ് ഇതിനർത്ഥം. ജനങ്ങളുടെ മനസ് മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ട് ശതമാനം ഞെട്ടിക്കുന്നതാണ്. കേന്ദ്ര കമ്മിറ്റി മുതൽ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളിൽ തിരുത്തലുകൾ അത്യന്താപേക്ഷിതമാണ്. ഇതിനുള്ള നിർദ്ദേശം വരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനിക്കും.



ഒരു നേതാവും ചെങ്കൊടിക്ക് മേലെയല്ലെന്നും, അത് ബ്രാഞ്ച് സെക്രട്ടറി മുതൽ പാർട്ടി സെക്രട്ടറി വരെ ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സബാ തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടിയെക്കാൾ ബിജെപിയുടെ വളർച്ചയാണ് പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരത്തെ പ്രസ്താവിച്ചിരുന്നു. ബിജെപിയെ നേരിടാൻ ക്ഷേത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന നിലപാട് മുമ്പും പാർട്ടി എടുത്തിരുന്നെങ്കിലും ആ വഴിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. പലയിടത്തും ബിജെപിയോ ബിജെപിയോട് ചായ്‌വ് കാണിക്കുന്നവരോ ആണ് ക്ഷേത്രങ്ങളിലെ കമ്മറ്റികളിലുള്ളത്. കാമ്പസുകളിൽ പഠനം കഴിഞ്ഞിട്ടും എസ്എഫ്ഐയുടെ ലേബലിൽ ഹോസ്റ്റലുകളിലും എസ്എഫ്ഐ ഓഫീസുകളിലും കഴിയുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥ് എന്ന വിദ്യാർഥിയുടെ മരണം പോലും ഇടത് പ്രസ്ഥാനത്തിന് ദോഷമായി. എസ്എഫ്ഐ പോലുള്ള പ്രസ്ഥാനങ്ങൾ സാമൂഹ്യവിരുദ്ധ വാസനയുള്ള വിദ്യാർഥികളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കരുത്.



സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു.
 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുകണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയാണെന്ന് ഗോവിന്ദൻ ബ്രാഞ്ച് സെക്രട്ടറിമാരോട് പറഞ്ഞു. അടിത്തട്ടിൽ തന്നെ പാർട്ടിക്ക് പിഴവുണ്ടായി എന്നാണ് ഇതിനർത്ഥം. ജനങ്ങളുടെ മനസ് മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ട് ശതമാനം ഞെട്ടിക്കുന്നതാണ്. കേന്ദ്ര കമ്മിറ്റി മുതൽ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളിൽ തിരുത്തലുകൾ അത്യന്താപേക്ഷിതമാണ്. ഇതിനുള്ള നിർദ്ദേശം വരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനിക്കും. ഒരു നേതാവും ചെങ്കൊടിക്ക് മേലെയല്ലെന്നും, അത് ബ്രാഞ്ച് സെക്രട്ടറി മുതൽ പാർട്ടി സെക്രട്ടറി വരെ ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സബാ തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടിയെക്കാൾ ബിജെപിയുടെ വളർച്ചയാണ് പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്.



ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരത്തെ പ്രസ്താവിച്ചിരുന്നു. ബിജെപിയെ നേരിടാൻ ക്ഷേത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന നിലപാട് മുമ്പും പാർട്ടി എടുത്തിരുന്നെങ്കിലും ആ വഴിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. പലയിടത്തും ബിജെപിയോ ബിജെപിയോട് ചായ്‌വ് കാണിക്കുന്നവരോ ആണ് ക്ഷേത്രങ്ങളിലെ കമ്മറ്റികളിലുള്ളത്.
മറ്റൊരു പ്രശ്നം നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതല്ലാതെ ഇതിനൊരു പ്രായോഗിക പോംവഴി രൂപപ്പെടുത്തുന്നില്ല എന്നതാണ്. ക്ഷേത്രങ്ങളിലേക്കുള്ള ഇറങ്ങിച്ചെല്ലൽ ഏതുവിധത്തിലാകണമെന്ന ചർച്ചകളൊന്നും പാർട്ടിയിൽ കാര്യമായി നടക്കുന്നില്ല. പലപ്പോഴും ഇത്തരം ഇടപെടലുകൾ വിവാദത്തിലേക്ക് പോയ സന്ദർഭങ്ങളും ധാരാളമാണ്. പാർട്ടി ഇടപെടൽ നടത്തുന്ന സ്ഥലങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തി അവ മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കുന്ന രീതിയുമുണ്ട്.

Find Out More:

Related Articles: