ടിപി കേസിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് ഇപി ജയരാജൻ!

Divya John
 ടിപി കേസിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് ഇപി ജയരാജൻ! കോടതി വിധിയെത്തുടർന്ന് സിപിഎമ്മിനെ വേട്ടയാടാനാണ് ചിലർ ശ്രമിക്കുന്നതെന്നും പാർട്ടി കൊലപാതകത്തിൽ ഒരു പങ്കുമില്ല. കോടതി ശിക്ഷിച്ചതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകണമെന്നില്ല. അതിന് നിരവധി ഉദാഹരണങ്ങൾ മുന്നിലുണ്ടെന്നും ജയരാജൻ പറഞ്ഞു.ടിപി ചന്ദ്രശേഖരൻ കേസിൽ ഹൈക്കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. ആ പ്രതി അന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ആ വിവരം കോടതിക്ക് മുമ്പാകെ റിപ്പോർട്ടായി സമർപ്പിക്കുകയും ചെയ്തു. ഒരു തീവ്രവാദ സംഘടന കൊലപാതകം നടത്തുകയും അത് സിപിഐഎം പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയുമായിരുന്നുവെന്ന് പിന്നീട് ശാസ്ത്രീയ അന്വേഷണത്തിൽ വ്യക്തമായി. ഒടുവിൽ കോടതി സിപിഐഎം പ്രവർത്തകരെ നിരുപാധികം ജയിലിൽ നിന്ന് മോചിപ്പിച്ചു.




ഇതൊരു ഉദാഹരണമായി പറയുന്നുവെന്ന് മാത്രം. ഈ കേസിൽ തന്നെ ശിക്ഷിക്കപ്പെട്ട സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച പികെ കുഞ്ഞന്തൻ. ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ശ്രമിക്കാത്ത ലോലഹൃദയത്തിൻറെ ഉടമയായിരുന്നു. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിൻറെ പേരിൽ പ്രതിയാക്കി. ഇങ്ങനെ ഈ കേസിൽ ഉൾപ്പെട്ടവരിൽ പലരും നിരപരാധികളാണ്. അവർക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും അവസരമുണ്ട്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ചന്ദ്രശേഖരൻറെ ഭാര്യ രമ നൽകിയ ഹർജി തള്ളിയതും സിപിഐഎം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണ്.'നിരപരാധികളായ പലരേയും വേട്ടയാടി. അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഏതൊരു പ്രതിക്കും സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അവസരമുണ്ട്. അതിന് അപ്പീൽ നൽകുന്നതും കോടതികളുടെ തുടർ വിധികൾ ഉണ്ടാകുന്നതും സ്വാഭാവിക നടപടികളുമാണ്.



ഈ കേസിൽ തന്നെ പ്രതികൾക്ക് ഇനിയും അപ്പീൽ നൽകാനുള്ള അവസരവുമുണ്ട്.കോടതി ശിക്ഷിച്ചുവെന്നത് കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകണമെന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഉദാഹരണമായി ഗുരുവായൂരിൽ ഒരു ആർഎസ്എസുകാരൻ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി നോക്കിയാൽ മതിയാകും. അഞ്ച് സിപിഐഎം പ്രവർത്തകരെയാണ് അന്ന് ശിക്ഷിച്ച് ജയിയിലിടച്ചത്. വർഷങ്ങൾക്ക് ശേഷം മറ്റൊരു കേസിൻറെ അന്വേഷണത്തിനിടെ ഒരു പ്രതിയിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് ശിക്ഷിക്കപ്പെട്ട അഞ്ച് സിപിഐഎം പ്രവർത്തകർ നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മനസ്സിലായി.ടിപി ചന്ദ്രശേധരൻ വധക്കേസിൽ സമർപ്പിച്ച അപ്പീൽ ഹർജികളിൽ ഹൈക്കോടതി വിധി പുറത്ത് വന്നിരിക്കുന്നു. ഇത് വെച്ച് വീണ്ടും സിപിഐഎമ്മിനെ വേട്ടയാടാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. 



ഒരു കാര്യം ആവർത്തിച്ച് പറയാം. ഈ കൊലപാതകത്തിൽ സിപിഐഎമ്മിന് ഒരു പങ്കുമില്ല. അത് അന്നും ഇന്നും ആവർത്തിച്ച് പറയുന്നു. സിപിഐഎമ്മിനെയും സിപിഐഎം നേതാക്കളേയും പ്രവർത്തകരേയും അനുഭാവികളേയും വേട്ടയാടാനാണ് സംഭവം നടന്ന അന്ന് മുതൽ എതിരാളികൾ ശ്രമിച്ചത്.ടിപി കേസിൽ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞന്തൻ ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ശ്രമിക്കാത്ത ലോലഹൃദയത്തിൻറെ ഉടമയായിരുന്നു. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിൻറെ പേരിൽ അദ്ദേഹത്തെ പ്രതിയാക്കുകയായിരുന്നെന്നും ഇപി ജജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പി മോഹനനെ വെറുതെ വിട്ടത് റദ്ദാക്കണമെന്ന കെകെ രമയുടെ ഹർജി തള്ളിയത് സിപിഎം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണെന്നും ജയരാജൻ പറയുന്നു.

Find Out More:

Related Articles: