സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുക്കലായി ചരിത്രകാരന്മാർ അയോധ്യയെ വാഴ്ത്തുമെന്നു രാഷ്ട്രപതി!

Divya John
 സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുക്കലായി ചരിത്രകാരന്മാർ അയോധ്യയെ വാഴ്ത്തുമെന്നു രാഷ്ട്രപതി! ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുക്കലുകളുടെ തുടർച്ചയിലെ നാഴികക്കല്ലായി ചരിത്രകാരന്മാർ അയോധ്യ ക്ഷേത്രനിർമ്മാണത്തെയും പ്രാണപ്രതിഷ്ഠയെയും കാണുമെന്ന് അവർ പറഞ്ഞു. രാജ്യത്തെ ഉന്നത ന്യായപീഠത്തിന്റെ ഉത്തരവ് പ്രകാരമാണ് രാമക്ഷേത്രം ഉയർന്നത്. ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ പ്രകടനമാണ് ഈ ക്ഷേത്ര നിർമ്മാണമെന്നും അവർ വ്യക്തമാക്കി. എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിനു മുമ്പായി രാജ്യത്തെ അഭിസംബോധന ചെയ്യവെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും പ്രാണപ്രതിഷ്ഠയും വിഷയമാക്കി രാഷ്ട്രപതി ദ്രൗപദി മുർമു. 'അമൃതകാല'ത്തിന്റെ ആദ്യ വർഷങ്ങളിലൂടെ കടന്നുപോകുകയാണ് രാജ്യമെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. 




ഇത് പരിവർത്തനത്തിന്റെ സമയമാണ്. രാജ്യത്തെ ഉന്നതതലങ്ങളിലേക്ക് എത്തിക്കാൻ സുവർണാവസരമാണ് ലഭിക്കുന്നത്. ഈ നേട്ടങ്ങൾക്ക് ഓരോ പൗരനിൽ നിന്നുമുള്ള സംഭാവനകൾ അത്യാവശ്യമാണെന്ന് അവർ വ്യക്തമാക്കി. ചരിത്രപരമായ വനിതാ സംവരണ ബിൽ പാസ്സാക്കിയതിലൂടെ ലിംഗനീതിയിലേക്ക് രാജ്യം കുതിച്ചതായി രാഷ്ട്രപതി പറഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടേതിനൊപ്പമാണ് ഇന്ത്യയുടെ ജിഡിപിയെന്നും അവർ അവകാശപ്പെട്ടു. ഈ പ്രകടനം 2024ലും തുടർന്നും രാജ്യം നടത്തും. ഇന്ത്യയിൽ പടിഞ്ഞാറൻ രാജ്യങ്ങളുടേതിനേക്കാൾ പണ്ടുതന്നെ ജനാധിപത്യം എന്ന ആശയമുണ്ടായിരുന്നതായും രാഷ്ട്രപതി അവകാശപ്പെട്ടു. രാജ്യം
 അഭൂതപൂർവ്വമായ സാങ്കേതിക മാറ്റങ്ങളുടെ കാലമായിരിക്കും അമതൃ കാൽ എന്ന് രാഷ്ട്രപതി പറഞ്ഞു.



കൃത്രിമബുദ്ധിയും മെഷീൻ ലേണിങ്ങും നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായിത്തീരും. ഭാവിയിൽ നിരവധി ആശങ്കകളെ നമുക്ക് നേരിടേണ്ടി വരും എന്നതിനൊപ്പം നിരവധി പുതിയ അവസരങ്ങളും മുമ്പിലുണ്ടാകും. യുവാക്കളെ സംബന്ധിച്ച് പുതിയ അവസരങ്ങളാണ് ലഭിക്കാൻ പോകുന്നതെന്ന് അവർ വ്യക്തമാക്കി. ആഗോളതലത്തിൽ ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി വളരുന്നതിന് കൂടുതൽ ഊർജ്ജം പകർന്നുവെന്ന് രാഷ്ട്രപതി തന്റെ റിപ്പബ്ലിക് ദിനാശംസാ പ്രസംഗത്തിൽ പറഞ്ഞു.  'അമൃതകാല'ത്തിന്റെ ആദ്യ വർഷങ്ങളിലൂടെ കടന്നുപോകുകയാണ് രാജ്യമെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. ഇത് പരിവർത്തനത്തിന്റെ സമയമാണ്. രാജ്യത്തെ ഉന്നതതലങ്ങളിലേക്ക് എത്തിക്കാൻ സുവർണാവസരമാണ് ലഭിക്കുന്നത്. ഈ നേട്ടങ്ങൾക്ക് ഓരോ പൗരനിൽ നിന്നുമുള്ള സംഭാവനകൾ അത്യാവശ്യമാണെന്ന് അവർ വ്യക്തമാക്കി.



ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുക്കലുകളുടെ തുടർച്ചയിലെ നാഴികക്കല്ലായി ചരിത്രകാരന്മാർ അയോധ്യ ക്ഷേത്രനിർമ്മാണത്തെയും പ്രാണപ്രതിഷ്ഠയെയും കാണുമെന്ന് അവർ പറഞ്ഞു. രാജ്യത്തെ ഉന്നത ന്യായപീഠത്തിന്റെ ഉത്തരവ് പ്രകാരമാണ് രാമക്ഷേത്രം ഉയർന്നത്. ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ പ്രകടനമാണ് ഈ ക്ഷേത്ര നിർമ്മാണമെന്നും അവർ വ്യക്തമാക്കി.

Find Out More:

Related Articles: