ഈ രണ്ട് സീറ്റുകളിൽ പ്രിയങ്കയ്ക്ക് വയനാട്ടിൽ സാധ്യത!

Divya John
 ഈ രണ്ട് സീറ്റുകളിൽ പ്രിയങ്കയ്ക്ക് വയനാട്ടിൽ സാധ്യത!സിറ്റിങ് സീറ്റായ വയനാട്ടിൽ രാഹുൽ ഗാന്ധി ഇത്തവണയും മത്സരിക്കുമെന്ന് ഉറപ്പാണ്. മറ്റൊരു മണ്ഡലത്തിലത്തിൽ കൂടി രാഹുൽ മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാണ്. കഴിഞ്ഞതവണ പരാജയമേറ്റുവാങ്ങിയ അമേഠിയിൽ തന്നെ രാഹുൽ ഇത്തവണയും മത്സരിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. ഭാരത് ജോഡോ ന്യായ് യാത്ര തെരഞ്ഞെടുപ്പിൽ സാഹചര്യം അനുകൂലമാക്കുന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതിനിടെ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു.കർണാടകയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നായ കൊപ്പൽ കോൺഗ്രസിൻ്റെ ഉറച്ച കോട്ടകളിലൊന്നാണ്. ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ 6 എണ്ണം കോൺഗ്രസിനൊപ്പമാണ്.



നിലവിൽ ബിജെപിയുടെ കാരാടി സംഗണ്ണയാണ് കൊപ്പൽ മണ്ഡലത്തിലെ എംപി. എഐസിസി അടുത്തിടെ നടത്തിയ സർവേയിൽ കൊപ്പൽ മണ്ഡലം പ്രിയങ്ക ഗാന്ധിക്ക് സുരക്ഷിതമായ സീറ്റാണെന്നാണ് കണ്ടെത്തിയത്. വോട്ടർമാർ പ്രിയങ്കയെ കൈവിടില്ലെന്നാണ് സർവേയിൽ വ്യക്തമായത്. തെലങ്കാനയിലെ ഒരു സീറ്റിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ടെങ്കിൽ ഇത് എവിടെയാകുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1978ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്ന് വിജയിച്ചതോടെയാണ് ഇന്ദിരാഗാന്ധിയുടെ വിജയക്കുതിപ്പ് ആരംഭിച്ചത്. കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെയാണ് ചിക്കമംഗളൂരുവിൽ നിന്നുള്ള എംപി. കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയ ഗാന്ധി 1999ൽ കർണാടകയിലെ ബല്ലാരി സീറ്റിൽ നിന്ന് മത്സരിച്ചിരുന്നു.



 അന്തരിച്ച മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജായിരുന്നു എതിരാളി. തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി വിജയിച്ചതോടെ കർണാടക കോൺഗ്രസിന് ശക്തമായ അടിത്തറയാണുണ്ടായത്. പ്രിയങ്ക ഗാന്ധി രണ്ട് സീറ്റിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കോൺഗ്രസ് നേതൃത്വം പ്രതികരണം നടത്തിയിട്ടില്ല. സുരക്ഷിത മണ്ഡലം തേടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുലും പ്രിയങ്കയും മത്സരിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തൽ ശക്തമാണ്.അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നും രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. കർണാടകയിലെ കൊപ്പൽ മണ്ഡലത്തിൽ പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മണ്ഡലത്തിലെ സാധ്യത വിലയിരുത്താൻ എഐസിസി പ്രാദേശിക കോൺഗ്രസ് നേതൃത്വം കൊപ്പൽ മണ്ഡലത്തിൽ സർവേ നടത്തിയതായി റിപ്പോർട്ടുണ്ട്. പ്രിയങ്കയ്ക്ക് മത്സരിക്കാനാകുന്ന സുരക്ഷിത മണ്ഡലമെന്ന റിപ്പോർട്ടാണ് സർവേയിൽ നിന്ന് ലഭിച്ചത്.

Find Out More:

Related Articles: