രാഹുലിന് സർക്കാർ ബംഗ്ലാവ് അർഹതയില്ലെന്ന് അധികൃതർ!

Divya John
 രാഹുലിന് സർക്കാർ ബംഗ്ലാവ് അർഹതയില്ലെന്ന് അധികൃതർ! നോട്ടീസ് ലഭിക്കുന്നത് അനുസരിച്ച് ഒരു മാസത്തിനകം രാഹുൽ വസതി ഒഴിയേണ്ടിവരും. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കിൽ ഉത്തരവ് വന്ന തീയതി മുതൽ ഒരു മാസത്തിനകമാകും വീട് ഒഴിയേണ്ടി വരിക. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടിവരുമെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് ലെയ്‌സൺ ഓഫീസർ, എസ്റ്റേറ്റ് ഡയറക്ടറേറ്റ്, പാർലമെന്റ് അനെക്‌സ് എന്നിവയിലും രേഖപ്പെടുത്തി. ലോക്സഭാ എം പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 2004ലാണ് രാഹുലിന് ബംഗ്ലാവ് അനുവദിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ വിജയിച്ചതോടെ രാഹുൽ വസതി നിലനിർത്തിയിരുന്നു.



 ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചില്ലെങ്കിൽ ഡൽഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് രാഹുലിന് ഒഴിയേണ്ടി വരും.  അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഒരു മാസത്തിനകം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നേക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2004ൽ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഗാന്ധിക്ക് തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് അനുവദിച്ചത്.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട നീക്കം കോൺഗ്രസിന് തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ടു വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. 



കേസിൽ ശിക്ഷാ വിധി വന്ന വ്യാഴാഴ്ച മുതൽ രാഹുൽ അയോഗ്യനാണെന്ന് ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് തൻ്റെ പോരാട്ടമെന്നും എന്ത് വില കൊടുക്കാനും തയ്യാറാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനാൽ രാഹുൽ സർക്കാർ വസതിക്ക് അർഹതയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചട്ടങ്ങൾ അനുസരിച്ച്, അയോഗ്യനാക്കാനുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അദ്ദേഹം തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വരുമെന്ന് യൂണിയൻ ഹൗസിംഗ് ആൻഡ് അർബൻ ഉദ്യോഗസ്ഥൻ പറഞ്ഞു.


രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് ലെയ്‌സൺ ഓഫീസർ, എസ്റ്റേറ്റ് ഡയറക്ടറേറ്റ്, പാർലമെന്റ് അനെക്‌സ് എന്നിവയിലും രേഖപ്പെടുത്തി. ലോക്സഭാ എം പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 2004ലാണ് രാഹുലിന് ബംഗ്ലാവ് അനുവദിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ വിജയിച്ചതോടെ രാഹുൽ വസതി നിലനിർത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചില്ലെങ്കിൽ ഡൽഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് രാഹുലിന് ഒഴിയേണ്ടി വരും.  അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഒരു മാസത്തിനകം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നേക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2004ൽ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഗാന്ധിക്ക് തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് അനുവദിച്ചത്. 

Find Out More:

Related Articles: