രാഹുലിനെ കുടുക്കിയ പ്രസം​ഗം എന്താണ്?

Divya John
 രാഹുലിനെ കുടുക്കിയ പ്രസംഗം എന്താണ്? 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽ നടത്തിയ പരാമർശമാണ് തിരിച്ചടിയായത്. മുൻ ഗുജറാത്ത് മന്ത്രിയും ബിജെപി നേതാവുമായ പൂർണേഷ് മോദിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവിന് വിധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗമാണ് വിവാദമായത്.രാഹുലിൻ്റെ വിവാദ പരാമർശം മോദി എന്ന സമുദായപ്പേര് ഉള്ള എല്ലാവരേയും അപമാനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു ആരോപണം. മുൻ കോൺഗ്രസ് അധ്യക്ഷന്റെ പരാമർശം തനിക്ക് വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്ന് പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചാണ് രാഹുൽ തൻ്റെ പ്രസംഗം നടത്തിയത്.



   "എല്ലാ കള്ളൻമാരുടേയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്ന് പേര് വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും." എന്നായിരുന്നു അന്നത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗം.ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നു എന്നാൽ, രണ്ടാഴ്ച മുൻപ് സ്റ്റേ നീക്കുകയായിരുന്നു. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിലെ അന്തിമ വാദത്തിന് ശേഷം ഇന്നത്തേക്ക് വിധിപറയാൻ മാറ്റിവയ്ക്കുകയായിരുന്നു. പരാതിക്കാരനായ പൂർണേഷ് മോദി ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ അംഗമായിരുന്നു.



  
വിധി കേൾക്കുന്നതിന് രാഹുൽ ഗാന്ധി സൂറത്തിൽ എത്തിയിരുന്നു. രാഹുലിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു. രാഹുലിനോട് അനുഭാവം അറിയിക്കുന്നതിന് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. 'ഹിന്ദുസ്ഥാന്റെ സിംഹം' എന്ന മുദ്രാവാക്യം വിളിക്കുകയും 'ബിജെപിയുടെ ഏകാധിപത്യത്തിന് മുന്നിൽ കോൺഗ്രസ് തലകുനിക്കില്ലെന്ന്' ബാനറും ഉയർത്തിക്കാണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചാണ് രാഹുൽ തൻ്റെ പ്രസംഗം നടത്തിയത്. "എല്ലാ കള്ളൻമാരുടേയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്ന് പേര് വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും." എന്നായിരുന്നു അന്നത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗം.
 

Find Out More:

Related Articles: