കോൺഗ്രസ് ബിജെപിയുമായി സന്ധിചെയ്യാത്ത പാർട്ടി!

Divya John
  കോൺഗ്രസ് ബിജെപിയുമായി സന്ധിചെയ്യാത്ത പാർട്ടി! തൃക്കാക്കരയിൽ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. യുഡിഎഫിന്റെ ഉറച്ച സീറ്റാണിതെന്നും വേണുഗോപാൽ പറഞ്ഞു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം ബാലിശമാണെന്നും വേണുഗോപാൽ പറഞ്ഞു. തൃക്കാക്കരയിൽ യുഡിഎഫിന് വിജയം ഉറപ്പെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ എൽഡിഎഫ് തരംഗമുണ്ടായി. ഡോ ജോ ജോസഫിന് അനുകൂലമായ തരംഗമാണ് ഉണ്ടാകുന്നത്. ഇതെല്ലാം വോട്ടാക്കി മാറ്റാനുള്ള സംഘടനാ പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നത്.




  എന്നാൽ എൽഡിഎഫിനെതിരെ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ അരുവിക്കരയിൽ ജയിച്ചു കയറിയതുപോലെ ഇത്തവണ തൃക്കാക്കരയിലും അട്ടിമറി ജയം നേടുമെന്ന് കോടിയേരി പറഞ്ഞു. സിപിഎം സെമിനാറിൽ പങ്കെടുത്തതിന് കെ വി തോമസിനെ പുറത്താക്കിയ കോൺഗ്രസ് ബിജെപി ഓഫീസിൽ പോയി വോട്ടഭ്യർത്ഥിച്ച ഉമ തോമസിനെ പുറത്താക്കുമോയെന്നും കോടിയേരി ചോദിച്ചു.



    യുഡിഎഫ് സ്ഥാനാർത്ഥി ബിജെപി ഓഫീസിൽ പോയി കുമ്മനം രാജശേഖരനോട് വോട്ട് അഭ്യർത്ഥിച്ചത് കോൺഗ്രസ് നേതൃത്വവും ബിജെപി നേതൃത്വവും കൂടിയാലോചിച്ച് നടത്തിയ പ്രവർത്തനമാണ്.  അതേസമയം വെള്ളിയാഴ്ച തുടങ്ങുന്ന ഉദയ്പുർ ചിന്തൻ ശിബിരത്തോടെ കോൺഗ്രസിൽ അടിമുടി മാറ്റം സംഭവിക്കുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലാണ് ചിന്തൻ ശിബിരം നടക്കുന്നത്. വർഷങ്ങളുടെ പൈതൃകമുള്ള പാർട്ടി എന്ന നിലയിൽ അതിന്റേതായ ദൗ‍ർബല്യങ്ങളുണ്ട്.




  അതൊക്കെ അഴിച്ചു പണിത് വ‍ർത്തമാന കാല തെരഞ്ഞടുപ്പ് രീതിക്ക് അനുസൃതമായി പാ‍ട്ടിയെ മാറ്റുന്നതിനാണ് ശിബിരമെന്ന് വേണുഗോപാൽ പറഞ്ഞു. മെയ് 13 മുതൽ 15 വരെ രാജസ്ഥാനിലാണ് ശിബിരം നടക്കുക. പ്രശാന്ത് കിഷോറിന്റെ റിപ്പോ‍ർട്ടിലെ പല ഭാഗങ്ങളും ശിബിരത്തിൽ ച‍ർച്ച ചെയ്യും. തങ്ങളിൽ പലരും ചിന്തിച്ച കാര്യങ്ങൾ തന്നെയാണ് പ്രശാന്ത് കിഷോ‍ർ മുന്നോട്ടുവെച്ചത്. കൂടാതെ അദ്ദേഹത്തിന്റേതായ നി‍ർദ്ദേശങ്ങളും റിപ്പോ‍ർട്ടിൽ ഉണ്ടായിരുന്നു. ഇതു കൂടാതെ മറ്റ് പ്രധാന നേതാക്കൾ മുന്നോട്ടുവെച്ച നി‍ർദ്ദേശങ്ങളും ച‍ർച്ച ചെയ്യുമെന്ന് വേണുഗോപാൽ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Find Out More:

Related Articles: