ജനക്ഷേമ സഖ്യത്തിന്റെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നു വി ഡി സതീശൻ!

Divya John
 ജനക്ഷേമ സഖ്യത്തിന്റെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നു വി ഡി സതീശൻ! നേരത്തെ ട്വന്റി 20ക്കും ആം ആദ്മി പാർട്ടിക്കും വോട്ട് ചെയ്തിരുന്നവർ ഇത്തവണ തങ്ങൾക്ക് വോട്ടു ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മുന്നണിയേയും പിന്തുണയ്ക്കേണ്ടതില്ലെന്ന ജനക്ഷേമ സഖ്യത്തിന്റെ നിലപാട് യുഡിഎഫിന് ഗുണകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഒരു കാരണവശാലും പൂട്ടരുതെന്നാണ് യുഡിഎഫിന്റെ നിലപാട്. അതുകൊണ്ട് ട്വന്റി 20-എഎപി ജനക്ഷേമ സഖ്യത്തിന്റെ നിലപാട് തങ്ങളെ ഒരു കാരണവശാലും ബാധിക്കില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.



   നേരത്തെ അവർക്ക് വോട്ടു ചെയ്തിരുന്ന എല്ലാവരും ഇക്കുറി യുഡിഎഫിന് വോട്ട് ചെയ്യും. ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു. ട്വന്റി 20 പ്രവർത്തകനെ സിപിഎമ്മുകാർ തല്ലിക്കൊന്നിട്ട് ദിവസങ്ങൾ കഴിയുന്നതേയുള്ളൂ. അപ്പോൾ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യാൻ ട്വന്റി 20 പ്രവർത്തകർക്ക് കഴിയുമോ? കിറ്റക്സ് കമ്പനി പൂട്ടിക്കാൻ കുന്നത്തുനാട് എംഎൽഎയെ ഉപകരണമാക്കി മാറ്റിയത് സിപിഎമ്മാണ്. കേരളത്തിൽ തുടങ്ങാനിരുന്ന സ്ഥാപനം തെലങ്കാനയിൽ പോയി തുടങ്ങുന്ന സാഹചര്യം ഉണ്ടാക്കിയെന്നും സതീശൻ പറഞ്ഞു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിയേയും പിന്തുണയ്ക്കില്ലെന്നാണ് ട്വന്റി 20-എഎപി ജനക്ഷേമ സഖ്യം വ്യക്തമാക്കിയിരിക്കുന്നത്.




ജനങ്ങൾ കാര്യങ്ങൾ ശരിയായി വിലയിരുത്തി വോട്ട് ചെയ്യുമെന്നാണ് ട്വന്റി 20-എഎപി സഖ്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ജനക്ഷേമ സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്യുകയാണെന്ന് ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. അവർക്ക് നിലപാട് പ്രഖ്യാപിക്കാനുള്ള അവകാശമുണ്ട്. തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഇല്ലെന്നതാണ് സത്യം. തൃക്കാക്കരയിൽ വികസനം വരണമെങ്കിൽ ഇടതുപക്ഷം വിജയിക്കണം. എൽഡിഎഫ് ഇക്കുറി സെഞ്ച്വറിയടിക്കുമെന്നും ജയരാജൻ പറഞ്ഞു. 



ഏത് മുന്നണി വിജയിച്ചാലും കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക നിലയിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല എന്നത് കൊണ്ടാണ് ആർക്കും പിന്തുണ പ്രഖ്യാപിക്കാത്തതെന്നും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് വ്യക്തമാക്കി. സാബുവും ആം ആദ്മി കൺവീനർ പി സി സിറിയക്കും ചേർന്നാണ് വാർത്താ സമ്മേളനം നടത്തിയത്.

Find Out More:

Related Articles: