മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങി കർണാടക!

Divya John
 മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങി കർണാടക! മതപരിവർത്തനം തടയുന്നതിനായുള്ള ബിൽ നിയസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രിസ്ത്യൻ മിഷണറിമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് മതപരിവർത്തനം രൂക്ഷമാണെന്ന ആരോപണം രൂക്ഷമായി തുടരുന്നതിനിടെ മതപരിവർത്തന നിരോധന നിയമം പാസാക്കാൻ കർണാടക സർക്കാർ. കർണാടകയിൽ മതപരിവർത്തനം രൂക്ഷമാണെന്ന പരാതി നിലനിൽക്കുന്നതിലാണ് പള്ളികളുടെ കണക്കെടുക്കാൻ തീരുമാനിച്ചതെന്ന് സമിതി ചെയർമാനും ഹൊസദുർഗയിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ ഗൂലിഹട്ടി ശേഖർ ദിവസങ്ങൾക്ക് മുൻപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.


   മതപരിവർത്തനം നിരോധ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യൻ പള്ളികളുടെയും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുക്കും. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ഇക്കാര്യത്തിൽ നിർദേശം നൽകി. ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുത്ത് സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. ക്രിസ്ത്യൻ പള്ളികളുടെ എണ്ണമെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പിന്നാക്ക വിഭാഗം - ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ നിയമസഭാ സമിതിയാണ് പരാതിയെത്തുടർന്ന് ക്രിസ്ത്യൻ ദേവാലയങ്ങളുടെ കണക്കെടുക്കുന്നത്.



  സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പള്ളികളുടെ കണക്കെടുക്കാനാണ് സർവേ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോടും വിവിധ സർക്കാർ വകുപ്പുകൾക്കുമാണ് സർവേ നടത്താൻ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി വിഎച്ച്പി - ബജ്റംഗദൾ അടക്കമുള്ള രംഗത്തുവന്നതോടെയാണ് സർക്കാർ പള്ളികളുടെ കണക്കെടുക്കുന്നത്.  "1790 പള്ളികളിൽ എത്രയെണ്ണമാണ് അനധികൃതമായി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താനാണ് സർവേ നടത്തുന്നത്. മതപരിവർത്തനം കണ്ടെത്തിയാൽ ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന പുരോഹിതർക്കെതിരെ നടപടിയെടുക്കും. 



  സർവേ റിപ്പോർട്ട് തയ്യാറാകുന്നതിന് പിന്നാലെ സമിതിക്ക് മുൻപിൽ വെക്കുകയും തുടർന്ന് നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഭ്യന്തര വകുപ്പിൻ്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്" - എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർണാടകയിലെ ചില ഭാഗങ്ങളിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്ന പരാതി പരിശോധിക്കാനാണ് സർവേ നടത്തുന്നത്. തൻ്റെ സ്വന്തം ജില്ലയായ ചിത്രദുർഗയിൽ ഉൾപ്പെടെ കർണാടകയിൽ ഏകദേശം 1790 പള്ളികളുണ്ടെന്ന് ബിജെപി എംഎൽഎ ഗൂലിഹട്ടി ശേഖർ പറഞ്ഞിരുന്നു.

Find Out More:

Related Articles: