അന്വേഷണ കമ്മീഷനു മുന്നിൽ പരാതി പ്രളയം; പിന്തുണയ്ക്കുന്നവർ ചുരുക്കം! അന്വേഷണ പരിധിക്കു പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമ്പലപ്പുഴ, ആലപ്പുഴ ഏരിയാ കമ്മിറ്റികളിൽ നിന്നും ഹാജരായവരിൽ സുധാകരനെ പിന്തുണയ്ക്കുന്നവർ വിരളമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരെ പാർട്ടി അന്വേഷണ കമ്മീഷനു മുന്നിൽ പരാതി പ്രളയം. പ്രദേശീക നേതാക്കളിൽ നിന്നുള്ള തെളിവെടുപ്പും ഇന്നാണ് നടന്നത്. ആരോപണ വിധേയൻ ജി സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും പാർട്ടി കമ്മീഷനു മുന്നിൽ ഹാജരായി.
അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ സ്വഭാവം അനുസരിച്ചായിരിക്കും ജി സുധാകരനെതിരെയുള്ള തുടർ നടപടി. ജി സുധാകരനെതിരെയുള്ള അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും. മന്ത്രി സജി ചെറിയാൻ, എഎം ആരിഫ് എംപി എന്നിവർ ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി വിവരങ്ങൾ കൈമാറിയിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്. എച്ച് സലാമിനെതിരെ രക്തസാക്ഷി മണ്ഡപത്തിൽ പോസ്റ്റർ പതിപ്പിച്ചത് ജി സുധാകരന്റെ ആളുകളാണെന്നും വിമർശനം ഉയർന്നു. സീറ്റ് കിട്ടാത്തതിന്റെ അതൃപ്തി പലരീതിയിൽ സുധാകരൻ പ്രകടിപ്പിച്ചെന്നാണ് വിമർശനം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോ തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞെന്നാണ് പ്രധാന വിമർശനം.കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സജി ചെറിയാനെയും സുധാകരൻ കണ്ടിരുന്നു. പ്രചാരണ സമയത്തെ ഇടപെടലും തെരഞ്ഞെടുപ്പ് സംബന്ധിച്ചും സുധാകരൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നാണ് സൂചന. പാർട്ടി നടപടിയുടെ ആഘാതം കുറയ്ക്കുകയാണ് സന്ദർശനത്തിനു പിന്നിലെന്നും വിവരമുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ അന്വേഷിക്കുന്ന ഏക തെരഞ്ഞെടുപ്പ് പരാതിയാണ് അമ്പലപ്പുഴയിലേത്.
പാർട്ടി കമ്മീഷൻ അന്വേഷണം തുടങ്ങുന്നതിനു മുമ്പ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.സുധാകരൻ തന്നേയും കുടുംബത്തേയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുഗോപാൽ പരാതിപ്പെട്ടു. തന്നെയും കുടുംബത്തേയും മോശമായി ചിത്രീകരിക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരാതിക്കാരൻ അന്വേഷണ കമ്മീഷനു മുന്നിൽ സമർപ്പിച്ചു. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായാണ് നിലപാടെടുത്തത്.