സ്വർണക്കടത്ത് പ്രതികൾക്ക് എൻഡിഎ ബന്ധമെന്ന് റിപ്പോർട്ട്!

Divya John
സ്വർണക്കടത്ത് പ്രതികൾക്ക് എൻഡിഎ ബന്ധമെന്ന് റിപ്പോർട്ട്! കേസിൽ അറസ്റ്റിലായ പ്രതി ഷിഹാബ് എൻഡിഎ ഘടകകക്ഷിയായ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണെന്നാണ് 24 റിപ്പോർട്ട്. കേസിലെ പ്രതികളും സിപിഎമ്മും തമ്മിലുള്ള ബന്ധം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് എൻഡിഎ ബന്ധം സംബന്ധിച്ച പുതിയ വിവരം.  രാമനാട്ടുകര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങൾ തുടരുന്നതിനിടെ കേസിലെ പ്രതിയ്ക്ക് കേരളത്തിലെ എൻഡിഎ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ട്.  സിപിഎം കേരളത്തിലെ സ്വർണക്കടത്തിൻ്റെ പങ്കു പറ്റുന്നുണ്ടെന്നും സിപിഎം നേതാക്കളാണ് കള്ളക്കടത്ത് നടത്തുകയും അത് നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.


  സിപിഎമ്മിൻ്റെ ധർണയും പദയാത്രയും അടക്കമുള്ള പരിപാടികൾ നടത്തുന്നത് കള്ളക്കടത്തുകാരാണെന്നും കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടി. സ്വർണക്കടത്തിൻ്റെ അടിവേരു പോകുന്നത് സിപിഎം സെക്രട്ടറിയേറ്റിലേയ്ക്കാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അതേസമയം അർജുൻ ആയങ്കി അടക്കമുള്ളവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെയും അധോലോകത്തിൻ്റെയും സുരക്ഷിത താവളമായി കേരളം മാറിയെന്ന് ആരോപിച്ച സുരേന്ദ്രൻ രാമനാട്ടുകര സംഭവം ഇതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി.


  രണ്ട് അധോലോക സംഘങ്ങൾ തമ്മിൽ വിമാനത്താവള പരിസരത്ത് ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മലബാർ മേഖലയിൽ നടക്കുന്ന സ്വർണക്കടത്തിനു പിന്നിൽ പ്രവർത്തിക്കുന്നതും സിപിഎമ്മാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്തു നടക്കുന്ന സ്വർണക്കടത്തിന് സർക്കാർ ഒത്താശയുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾ എത്തുമ്പോൾ സിപിഎം ഇരവാദം മുഴക്കുകയാണെന്നും വി മുരളീധരൻ വ്യക്തമാക്കി. 


   

  തിരുവനന്തപുരം സ്വർണക്കടത്ത് എത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും രാമനാട്ടുകര കേസ് ഡിവൈഎഫ്ഐ ഓഫീസിലുമാണ് എത്തിയതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. കേരളത്തിൽ നടക്കുന്ന മുഴുവൻ സ്വർണക്കടത്തിനും കൂട്ടുനിൽക്കുന്നത് സിപിഎമ്മും അതേസമയം, സ്വർണക്കടത്ത് അന്വേഷണം എത്തുന്നത് സംസ്ഥാനത്തെ ഡിവൈഎഫ്ഐ നേതാക്കളിലേയ്ക്കാണെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തി.

Find Out More:

Related Articles: