കവിയൂർ പൊന്നമ്മ അന്തരിച്ചു: ആലുവയിൽ സംസ്കാരം!

Divya John
 കവിയൂർ പൊന്നമ്മ അന്തരിച്ചു: ആലുവയിൽ സംസ്കാരം! സംസ്കാരം നാളെ വൈകീട്ട് വീട്ടുവളപ്പിലാണ് നടത്തുക. ഇതിനു മുമ്പായി കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 9 മുതൽ 12 വരെയാണ് പൊതുദർശനം. ആലുവ കരുമാല്ലൂരിൽ പെരിയാറിന്റെ തീരത്ത് ശ്രീപാദം എന്ന വീട്ടിലാണ് കവിയൂർ പൊന്നമ്മ താമസിച്ചു വന്നിരുന്നത്. സംസ്കാരം നാളെ വൈകീട്ട് വീട്ടുവളപ്പിലാണ് നടത്തുക. ഇതിനു മുമ്പായി കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 9 മുതൽ 12 വരെയാണ് പൊതുദർശനം. ആലുവ കരുമാല്ലൂരിൽ പെരിയാറിന്റെ തീരത്ത് ശ്രീപാദം എന്ന വീട്ടിലാണ് കവിയൂർ പൊന്നമ്മ താമസിച്ചു വന്നിരുന്നത്. 20ാം വയസ്സിലാണ് കവിയൂർ പൊന്നമ്മ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്.



കുടുംബിനി എന്ന ചിത്രത്തിൽ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി. 
14ാം വയസ്സിൽ തന്നെ നാടകത്തിൽ ഗാനം ആലപിച്ച് അവർ രംഗത്ത് വന്നിരുന്നു.. മധുവിന്റെയും അമ്മയായി വേഷമിട്ട് സിനിമയിൽ ആ ചെറുപ്രായത്തിൽ അവർ കാണികളെ ഞെട്ടിച്ചു. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും വാസനയുണ്ടായിരുന്നു കവിയൂർ പൊന്നമ്മയ്ക്ക്. സിനിമയിൽ ചില ഗാനങ്ങൾ ആലപിക്കുകയും ചെയ്തു അവർ. 1960കൾ മുതൽ 2022 വരെയുള്ള വരെ വളരെ സജീവമായിരുന്നു കവിയൂർ പൊന്നമ്മ സിനിമയിൽ. പിന്നീട് ആരോഗ്യ പ്രശ്നങ്ങളാൽ അവർ മാറി നിന്നു. കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.



മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മയെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. ഗായികയായി തുടങ്ങി നാടകങ്ങളിലൂടെ സിനിമയിൽ സജീവമായ അവർ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളിൽ നിറഞ്ഞു നിന്നപ്പോഴും അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനും അവർക്ക് സാധിച്ചു.അതെസമയം കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. 



മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. "വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയിൽ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂർ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നൽകി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകർ ആ കലാകാരിക്ക് നൽകിയത്," അദ്ദേഹം കൂട്ടിച്ചേർത്തു.

Find Out More:

Related Articles: