ചിത്രയ്ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കിൽ അവർ അത് പറയട്ടെ; വിഡി സതീശൻ!

Divya John
 ചിത്രയ്ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കിൽ അവർ അത് പറയട്ടെ; വിഡി സതീശൻ! വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷെ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന് പറയുമ്പോൾ അതിനെ ചോദ്യം ചെയ്യുമെന്ന് വിഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്കും പ്രതിപക്ഷ നേതാക്കൾക്കും എതിരെ സൈബർ ഗുണ്ടകൾ നടത്തുന്ന ആക്രമണങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഗായിക കെഎസ് ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചിത്രയ്ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കിൽ അവർ പറയട്ടെ. ആ അഭിപ്രായത്തോട് നമ്മൾ യോജിക്കണമെന്നില്ല. അതേസമയം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെയും വിഡി സതീശൻ രൂക്ഷവിമർശനമാണ് നടത്തിയത്. യുവജനസമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.




ചെറുപ്പക്കാരുടെ ചോര ഭൂമിയിൽ വീഴുന്നത് കണ്ട് ആനന്ദിക്കുന്ന ഇത്രയും ക്രൂരനായ മുഖ്യമന്ത്രി കേരളത്തിൻറെചരിത്രത്തിൽ ഉണ്ടായിട്ടില്ല. തനിക്കെതിരെ ഒരു പ്രതിഷേധവും ഉണ്ടാകാൻ പാടില്ലെന്ന നിർബന്ധബുദ്ധിയുള്ള ഏകാധിപതിയായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.
യുവജനസമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാൻ പിണറായി വിജയൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധവും പ്രതികരണവും ഉണ്ടാകും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ഒരുകാലത്തും കാണാത്ത തരത്തിൽ വീട്ടിൽ നിന്നും വെളുപ്പാൻ കാലത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. ജാമ്യം കിട്ടി ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ഘട്ടമായപ്പോൾ വീണ്ടും പുതിയ കേസുകൾ ഉണ്ടാക്കിയിരിക്കുകയാണ്. ജയിലിന് പുറത്തുള്ള രാഹുൽ മാങ്കൂട്ടത്തിലിനേക്കാൾ ശക്തനാണ് ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലെന്ന് പിണറായി വിജയൻ ഓർക്കണം. നൂറുകണക്കിന് ചെറുപ്പക്കാർക്ക് നേരെ കേസുകളെടുത്ത് അവരുടെ വീടുകളിൽ പോലീസ് കയറിയിറങ്ങുകയാണ്.




ഒരുകാലത്തും ഇല്ലാത്ത തരത്തിൽ പോലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുകയാണ്. അർധരാത്രിയിലും വെളുപ്പാൻകാലത്തും വീട്ടിലേക്ക് പൊലീസ് ഇരച്ചുകയറുകയാണ്. ഈ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഞങ്ങളുടെ സമീപനവും മാറ്റേണ്ടി വരും. ഇതുകൊണ്ടൊന്നും ആരും സമരം നിർത്താൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. കേരളത്തെ തകർത്തതിന് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഇനിയും ഉണ്ടാകും. നിങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ നൂറിരട്ടി ശക്തിയോടെ ഞങ്ങൾ തിരിച്ചടിക്കും. നിങ്ങൾ വിഷയം മാറ്റാൻ ശ്രമിച്ചാൽ അതിന് അനുവദിക്കില്ല.കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിൻറെ പ്രതികരണം. അതേസമയം, ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ വീഡിയോ സന്ദേശം.



 ചിത്രയെ പിന്തുണച്ച് രംഗത്തെത്തിയ ഗായകൻ ജി വേണുഗോപലിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും പോസ്റ്റിട്ടാൽ അറസ്റ്റു ചെയ്യും. പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണെങ്കിൽ കേസും അന്വേഷണവും ഇല്ല. വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് സൈബർ ആക്രമണത്തിന് ഇരയാകുന്നുത്. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം അടിച്ചൊതുക്കുകയാണ്. ശാരീരികമായി ആക്രമിക്കാൻ സാധിക്കാത്തവരെയാണ് സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നത്. സൈബർ ഇടങ്ങളിൽ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ പറഞ്ഞു.

Find Out More:

Related Articles: