രാത്രി കണ്ണടക്കാൻ പറ്റാതെ ഹോണ്ട് ചെയ്തിരുന്നു; ഇന്നസെന്റിനെ കുറിച്ച് ജയറാം!

Divya John
 രാത്രി കണ്ണടക്കാൻ പറ്റാതെ ഹോണ്ട് ചെയ്തിരുന്നു; ഇന്നസെന്റിനെ കുറിച്ച് ജയറാം! ഇന്നും മലയാളി സിനിമ പ്രേമികളെ സംബന്ധിച്ച് അദ്ദേഹം ബാക്കി വച്ച് പോയ ഒരുപിടി കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന തോന്നലിൽ തന്നെയാണ്. ഇന്നസെന്റ് മരണപ്പെട്ടു എന്നത് വിശ്വസിക്കാൻ പലരും ഇന്നും തയാറായിട്ടില്ല. ഇന്നസെന്റ് എന്ന അതുല്യ പ്രതിഭയുടെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രങ്ങളിൽ പലതും നടൻ ജയറാമിന്റെ ഒപ്പം ആയിരുന്നു. ജയറാമും ഇന്നസെന്റും തമ്മിൽ സിനിമയ്ക്ക് അപ്പുറം ഉണ്ടായിരുന്ന ആത്മ ബന്ധത്തെ കുറിച്ച് ഇരുവരും പല വേദികളിലും വാചാലമായിട്ടുള്ളതുമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമ ആയ എബ്രഹാം ഓസ്‌ലറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ ജയറാം ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.



 അനശ്വരങ്ങളായ ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ചിരിപ്പൂരം സമ്മാനിച്ച അനുഗ്രഹീത കലാകാരൻ ആണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ അവസാന ദിവസം ആ ഹോസ്പിറ്റലിൽ അതിനുള്ളിൽ പോയി ഞാൻ കണ്ടിരുന്നു. ദേഹത്ത് നിന്നും ജീവൻ പോയി ഒരു രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ ആണ് ഞാൻ അദ്ദേഹത്തെ കണ്ടത്. അത് കാണേണ്ടിയിരുന്നില്ല എന്നെനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിരിച്ച ആ നല്ല മുഖം എന്നും ഇങ്ങനെ ഓർമ്മയിൽ നിൽക്കുമ്പോൾ അത് കാണേണ്ടിയിരുന്നില്ല എന്ന് തോന്നി. എന്നെ അത് വല്ലാതെ ഹോണ്ട് ചെയ്തുകൊണ്ടിരുന്നു. കുറെ ദിവസത്തേക്ക് ഞാൻ രാത്രി കണ്ണടയ്ക്കുമ്പോൾ ഒക്കെ എനിക്ക് ചേട്ടൻ ഇങ്ങിനെ മരിച്ചു കിടക്കുന്ന രൂപം ആയിരുന്നു മുൻപിൽ" ജയറാം പറയുന്നു.



 "ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും രാവിലെ ഏഴുമണിക്ക് എന്നെ ഇന്നസെന്റ് ചേട്ടൻ വിളിക്കുമായിരുന്നു. എന്തെങ്കിലും ഒരു പുതിയ കഥ ഉണ്ടാക്കും ഏതേലും താരങ്ങളെ കുറിച്ച്. അത് ചിലപ്പോ മമ്മൂട്ടി ആയിരിക്കും ചിലപ്പോ മോഹൻലാൽ ആയിരിക്കും അങ്ങിനെ ആരെയെങ്കിലും കുറിച്ച് ഒരു തമാശ കഥ ഉണ്ടാക്കി അത് എന്നെ വിളിച്ച് പറയും. ഞാൻ അത് കേട്ടിട്ട് തലകുത്തി കിടന്നു ചിരിക്കും. എന്നിട്ട് ഇഷ്ടായോ നിനക്ക് എന്ന് ചോദിക്കും. എന്നാ പിന്നെ ഞാൻ ഇത് വിൽക്കും എന്നും പറഞ്ഞ് കട്ട് ആക്കും. അതുപോലെ എന്തേലും വൃത്തികെട്ട കഥ ആയിരിക്കും രാവിലെ എന്നോട് പറഞ്ഞത്. ഇന്നസെന്റ് ചേട്ടന്റെ കഥകൾ കടലുപോലെയാണ്, ഒരെണ്ണം ഒന്നും പറയാൻ പറ്റില്ല ഒരുപാട് കഥകൾ ഉണ്ട് അദ്ദേഹം പറഞ്ഞതും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും.


ഇന്നസെന്റ് എന്ന അതുല്യ പ്രതിഭയുടെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രങ്ങളിൽ പലതും നടൻ ജയറാമിന്റെ ഒപ്പം ആയിരുന്നു. ജയറാമും ഇന്നസെന്റും തമ്മിൽ സിനിമയ്ക്ക് അപ്പുറം ഉണ്ടായിരുന്ന ആത്മ ബന്ധത്തെ കുറിച്ച് ഇരുവരും പല വേദികളിലും വാചാലമായിട്ടുള്ളതുമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമ ആയ എബ്രഹാം ഓസ്‌ലറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ ജയറാം ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. അനശ്വരങ്ങളായ ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ചിരിപ്പൂരം സമ്മാനിച്ച അനുഗ്രഹീത കലാകാരൻ ആണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ അവസാന ദിവസം ആ ഹോസ്പിറ്റലിൽ അതിനുള്ളിൽ പോയി ഞാൻ കണ്ടിരുന്നു. ദേഹത്ത് നിന്നും ജീവൻ പോയി ഒരു രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ ആണ് ഞാൻ അദ്ദേഹത്തെ കണ്ടത്.   

Find Out More:

Related Articles: