നട്ടെല്ലിൽ കാൻസറായിരുന്നു: ശ്രീവിദ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ച് ചെയ്യാർ ബാലു!

Divya John
 നട്ടെല്ലിൽ കാൻസറായിരുന്നു: ശ്രീവിദ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ച് ചെയ്യാർ ബാലു! മലയാളത്തിലും അന്യഭാഷകളിലും അടക്കം ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത ശ്രീവിദ്യയുടെ മരണം ഇന്നും ആരാധകർക്ക് വേദന ഉളവാക്കുനന്നത് ആണ്. ശ്രീവിദ്യയെ കുറിച്ച് സംസാരിക്കുന്നവർ എല്ലാം അവർ ആ അവരുടെ കണ്ണുകളിൽ ഒളിപ്പിച്ച വിഷാദത്തെ കുറിച്ചും തകർന്നുപോയ അവരുടെ പ്രണയത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ സിനിമാനിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാർ ബാലു ശ്രീവിദ്യയും കമലും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ശ്രീവിദ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ ഒന്നാണ് നടി ശ്രീവിദ്യയെ പറ്റിയുള്ള ചർച്ചകൾ.



പിന്നെ അവർ തമിഴ്‌നാട്ടിലേക്ക് വന്നില്ല. അവർക്ക് വയ്യ ക്രിട്ടിക്കൽ ആണ് എന്ന വാർത്ത വന്നപ്പോഴും അവർ എവിടെയാണ് എന്നുള്ളത് ഒക്കെ ഭയങ്കര രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അവരെ കാണാൻ ഒരുപാട് ശ്രമിച്ചു നോക്കി എങ്കിലും സാധിക്കില്ല എന്നായിരുന്നു അറിഞ്ഞത്. ശ്രീവിദ്യയ്ക്ക് നട്ടെല്ലിൽ കാൻസർ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അസുഖം സുഖപ്പെടുത്താൻ പറ്റില്ല എന്നറിഞ്ഞപ്പോൾ തന്നെയാണ് അവർ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കു പോയത്. ചുറ്റുമുള്ള വിശ്വസിക്കാൻ കൊള്ളാത്ത ആളുകളിൽ നിന്നും എങ്ങോട്ടെങ്കിലും ആരും കടന്നുവരാത്ത സ്ഥലത്തേക്ക് പോകണം എന്നായിരുന്നു അവർ ആഗ്രഹിച്ചത്. "കമലിന്റെ കൂടെ ശ്രീവിദ്യ തുടക്കത്തിൽ ചില സിനിമകളിൽ അഭിനയിച്ചിരുന്നു. അത് കഴിഞ്ഞ് കമലിനോട് ശ്രീവിദ്യക്ക് ഒരു വൺസൈഡ് പ്രണയം തോന്നിത്തുടങ്ങി. കമലിന് ആദ്യമൊക്കെ സിനിമ മാത്രമായിരുന്നു ലക്ഷ്യം.



സിനിമയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണം, അഭിനയത്തിൽ ഒരു വലിയ നിലയിലെത്തണം എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ശ്രീവിദ്യയുടെ പ്രണയം കമൽ നിരസിച്ചിരുന്നു. അവസാനം ഞാൻ ശ്രീവിദ്യയെ കാണുമ്പോൾ അവൾക്ക് എന്തൊക്കെയോ അസുഖം ഉള്ളതുപോലെ തോന്നി. എന്താ അസുഖം എന്നറിയില്ല, കേരളത്തിലേക്ക് ഒന്ന് ചെക്ക് ചെയ്യാൻ പോകുകയാണ് എന്ന് പറഞ്ഞു. കേരളത്തിൽ അവരുടെ ഒരു വെൽവിഷർ ഉണ്ടായിരുന്നു. അദ്ദേഹമാണ് അവരെ നോക്കിയത് അവസാന നിമിഷമൊക്കെ. അവരോട് മരിക്കുന്നതിന് മുൻപ് എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് കമൽ ഹാസനെ കാണണം എന്നായിരുന്നു. അസുഖമായി പോയതിനു ശേഷം അവർ എവിടെയാണ് എന്ന് കമലിനും അറിയില്ലായിരുന്നു. 



അവരുടെ ഈ ആഗ്രഹം കേട്ടപ്പോൾ എല്ലാവരും അതിശയിച്ചുപോയി. കമൽ വിചാരിച്ചത് എന്തോ വയ്യാതെ കിടക്കുന്നു പോയി കണ്ടിട്ട് വരാം എന്ന് മാത്രം ആയിരുന്നു. കമൽ അവിടെ ചെന്നപ്പോൾ അകത്തേക്ക് കമൽ മാത്രം വരണം, മറ്റുള്ളവരെ ഒന്നും അകത്തേക്ക് കടത്തി വിടില്ല എന്ന് പറഞ്ഞു. ഉള്ളിൽ ചെന്ന കമൽ ഷോക്കായി നിന്നുപോയി. ദേവതയെ പോലെ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന ആ പെൺകുട്ടി ഉരുകി പോയി എന്നൊക്കെ പറയും പോലെ മെലിഞ്ഞ് ചുരുങ്ങി കട്ടിലിൽ കിടക്കുന്നു. ഒന്നും സംസാരിക്കാതെ കമൽ ഹാസൻ കരയാൻ തുടങ്ങി. കമൽ ഹാസൻ അതേക്കുറിച്ച് പിന്നീട് ആരോടും അപ്പോഴൊന്നും സംസാരിച്ചിട്ടില്ല. കുറെ നാളുകൾക്ക് ശേഷം കമൽ അതേക്കുറിച്ച് ഒരു വേദിയിൽ പറഞ്ഞത് ആര് മരിച്ചാലും ഞാൻ കരയാറില്ലായിരുന്നു.

Find Out More:

Related Articles: