പങ്കാളിയെ നഷ്ടമായ സ്ത്രീ ഇതൊക്കെ സഹിക്കണമെന്നുണ്ടോ! നീരജയെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ! '

Divya John
 പങ്കാളിയെ നഷ്ടമായ സ്ത്രീ ഇതൊക്കെ സഹിക്കണമെന്നുണ്ടോ! നീരജയെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ! 'നീരജ'യെന്ന പുതിയ സിനിമയെക്കുറിച്ച് വാചാലയായുള്ള ശ്രുതിയുടെ അഭിമുഖമാന് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ കഥ കേട്ടപ്പോൾ നോ പറയാൻ തോന്നിയില്ലെന്നും, പെട്ടെന്ന് അതിലേക്ക് കണക്റ്റ് ചെയ്യാനായെന്നും താരം പറയുന്നു. വിധവയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്ന സിനിമയിൽ കലേഷ്, ശ്രൃന്ദ, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലും ശ്രുതി നീരജയെക്കുറിച്ച് മനസ് തുറന്നിരുന്നു. മലയാളികൾക്ക് പ്രിയങ്കരിയായ നായികമാരിലൊരാളാണ് ശ്രുതി രാമചന്ദ്രൻ. നീരജ ഒരു സ്ത്രീയുടെ മാത്രം സ്റ്റോറിയല്ല. പാർട്‌നർ മരിച്ചുപോയാൽ നമ്മുടെ ആഗ്രഹങ്ങൾ മരിക്കുന്നില്ല. ഫിസിക്കൽ നീഡ്‌സാണെങ്കിലും ഇമോഷണലാണെങ്കിലും അത് തീരുന്നില്ല. എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യമല്ല, എന്റെ ഭർത്താവ് കൂടെയുണ്ട്.



 ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്ന് പോവുന്ന ചിലരെ ഞാൻ കണ്ടിട്ടുണ്ട്. സിനിമ തുടങ്ങിയ കാലത്ത് തന്നെ പറയേണ്ട വിഷയങ്ങളിലൊന്നാണ് നീരജയിലേത്. ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. ആദ്യമായാണ് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിലും ടൈറ്റിൽ റോളിലും വരുന്നത്. ജിപിയുടെയും കലേഷിന്റെയും ക്യാരക്ടർ ഏറെ പ്രധാനപ്പെട്ടതാണ്. അവർക്ക് ഒരു ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളൂ. ആദ്യത്തെ മൂന്ന് മിനിറ്റ് നിങ്ങൾ ഈ സിനിമ കണ്ടില്ലെങ്കിൽ പിന്നെ ഞാനില്ലെന്നാണ് ജിപി പറഞ്ഞത്. കുറച്ച് നേരമെ ഉള്ളൂവെങ്കിലും സിനിമ നീങ്ങുന്നത് ജിപിയുടെ ക്യരക്ടറായ അലക്‌സിന്റെ ഓർമ്മകളിലൂടെയാണ്. ആ മിസ്സിംഗുണ്ട് നീരജയ്ക്ക്. നീരജയുടെ ക്യാരക്ടർ മാത്രമല്ല ഓരോ കഥാപാത്രങ്ങൾക്കും അതുപോലെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിൽ.



പ്രേതം കഴിഞ്ഞ സമയത്ത് എനിക്ക് അങ്ങനെയധികം അവസരങ്ങളൊന്നും വന്നിട്ടില്ല. സൺഡേ ഹോളിഡേയാണ് പിന്നെ വന്നത്. അതിന് ശേഷവും കുറേ ഗ്യാപ്പുണ്ടായിരുന്നു. എന്റെ സിനിമകൾക്കെല്ലാം ഈ ഗ്യാപ്പുണ്ട്. ഒരു പത്ത് സിനിമ വന്നാൽ അതിൽ നിന്നും ഒരെണ്ണമായിരിക്കും നമ്മൾ എടുക്കുന്നത്. എന്റെ ആ ക്യാരക്ടറില്ലാതെ സിനിമ പറഞ്ഞ് പോവാൻ പറ്റുമോ എന്നതായിരുന്നു അന്ന് ഞാൻ നോക്കിയിരുന്നത്. ഇന്ന് നല്ല ക്യാരക്ടർ കിട്ടുന്നുണ്ട്. നല്ല ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. റൊമാൻസും കോമഡിയുമൊക്കെയാണ് ഞാൻ പിടിക്കാറുള്ളത്. ഫ്രാൻസിസ് എല്ലാ തരത്തിലുള്ള കഥകളും എഴുതാറുണ്ട്. 



ഡാൻസ് ക്ലാസിൽ വെച്ച് കണ്ടപ്പോൾ രഞ്ജിത് സാറാണ് എന്നോട് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടാവുമോ എന്ന് ചോദിച്ചു. ദുൽഖറാണ് നായകൻ എന്നായിരുന്നു പറഞ്ഞത്. സിനിമയെക്കുറിച്ചൊന്നും ഒന്നും അറിയാതെയാണ് പോയത്. എന്റെ മലയാളം പോലും കറക്റ്റല്ലായിരുന്നു. ഈ പണി എനിക്ക് പറ്റിയതല്ലെന്ന് പറഞ്ഞ് പിജി ചെയ്യാനായി പോവുകയായിരുന്നു. പിന്നെയാണ് അഭിനയത്തക്കുറിച്ച് കൂടുതൽ മനസിലാക്കിയത്. എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവങ്ങളിലൂടെയൊന്നും കടന്ന് പോവേണ്ടി വന്നിട്ടില്ല. 16ാം വയസ് മുതൽ ഫ്രാൻസിസ് എന്റെ കൂടെയുണ്ടെന്നും ശ്രുതി പറയുന്നു.

Find Out More:

Related Articles: