ഞാനും വലുതാകുമ്പോൾ ആർമിയാകും; റയാൻ എന്ന മൂന്നാം ക്ലാസുകാരന്റെ കത്ത് വൈറലാകുന്നു!

Divya John
 ഞാനും വലുതാകുമ്പോൾ ആർമിയാകും; റയാൻ എന്ന മൂന്നാം ക്ലാസുകാരന്റെ കത്ത് വൈറലാകുന്നു!  മണ്ണിനടിയിൽപെട്ട മനുഷ്യരെ ആർമി രക്ഷിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായെന്നും വലുതാകുമ്പോൾ താനും ആർമിയായി നാടിനെ രക്ഷിക്കുമെന്നുമാണ് റയാനെഴുതിയ കത്തിൻ്റെ ഉള്ളടക്കം. കോഴിക്കോട് വെള്ളായിക്കോട് എഎം എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് റയാൻ. കത്ത് ശ്രദ്ധയിൽപെട്ട കരസേനയുടെ സതേൺ കമാൻഡ് കുഞ്ഞു റയാന് മറുപടിയുമായി എത്തി. വയനാടിന് കൈത്താങ്ങായ സൈന്യത്തിന് കത്തെഴുതി കുഞ്ഞു റയാൻ.കത്ത് ശ്രദ്ധയിൽപെട്ട കരസേനയുടെ സതേൺ കമാൻഡ്, റയാൻ്റെ കത്തും അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച് മറുപടിയുമായി എത്തി. കരസേനയുടെ മറുപടി ഇങ്ങനെ: "പ്രിയപ്പെട്ട റയാൻ, നിൻ്റെ ഹൃദയസ്പർശിയായ വാക്കുകൾ ഞങ്ങളെ ആഴത്തിൽ തൊട്ടിരിക്കുന്നു. പ്രതിസന്ധി സമയങ്ങളിൽ, ഞങ്ങൾ പ്രതീക്ഷയുടെ വിളക്കായി നിലകൊള്ളാൻ ലക്ഷ്യമിടുന്നു, നിൻ്റെ കത്ത് ഈ ദൗത്യത്തെ ഉറപ്പാക്കുന്നു. നിന്നെ പോലെയുള്ള വീരന്മാർ, ഏറ്റവും മികച്ചത് നൽകാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു.



 നീ യൂണിഫോം ധരിച്ച് ഞങ്ങളുടെ കൂടെ നിലകൊള്ളുന്ന ദിവസം എത്താൻ ഞങ്ങൾ അതിതീവ്രമായി കാത്തിരിക്കുന്നു. നമ്മൾ ഒരുമിച്ച്, രാജ്യത്തിൻ്റെ അഭിമാനം ഉയർത്തും. യുവ പോരാളി, നിൻ്റെ ധൈര്യത്തിനും പ്രചോദനത്തിനും നന്ദി, ആയിരം നന്ദി". പ്രിയപ്പെട്ട ആർമി' എന്ന് തുടങ്ങിയാണ് റയാൻ കരസേനയോടുള്ള സ്നേഹമറിയിച്ച് നോട്ട് ബുക്കിൽ കത്തെഴുതിയത്. "പ്രിയപ്പെട്ട ആർമി, ഞാൻ റയാൻ. വയനാട്ടിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ കുറേ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിർമിക്കുന്ന വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയായി നാടിനെ രക്ഷിക്കും. എന്ന് റയാൻ, ബിഗ് സല്യൂട്ട്".ഉരുൾ തകർത്ത വയനാടിന് കൈത്താങ്ങാകുന്ന സൈന്യത്തിന് സല്യൂട്ട് നൽകി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.



ദുരന്തങ്ങൾക്ക് തോൽപ്പിക്കാൻ കഴിയാത്ത നിശ്ചയദാർഢ്യത്തിൻ്റെ കരുത്തുമായാണ് ചൂരൽമലയിൽ സൈന്യം ഉരുക്കുപാലം നിർമിച്ചത്. ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പാണ് അതിവേഗം പാലം നിർമാണം പൂർത്തിയാക്കിയത്. കുത്തിയൊഴുകുന്ന മലവെള്ളത്തിന് മുകളിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ബെയ്‌ലി പാലം ഒരുങ്ങിയത്. 250 സൈനികരാണ് പാലം നിർമാണത്തിന്റെ ഭാഗമായത്. വിശ്രമമില്ലാതെ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്ന് പാലം നിർമിച്ചതോടെ മുണ്ടക്കൈ മേഖലയിലെ ദൗത്യത്തിന് വേഗമേറി. കത്ത് ശ്രദ്ധയിൽപെട്ട കരസേനയുടെ സതേൺ കമാൻഡ്, റയാൻ്റെ കത്തും അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച് മറുപടിയുമായി എത്തി.



 കരസേനയുടെ മറുപടി ഇങ്ങനെ: "പ്രിയപ്പെട്ട റയാൻ, നിൻ്റെ ഹൃദയസ്പർശിയായ വാക്കുകൾ ഞങ്ങളെ ആഴത്തിൽ തൊട്ടിരിക്കുന്നു. പ്രതിസന്ധി സമയങ്ങളിൽ, ഞങ്ങൾ പ്രതീക്ഷയുടെ വിളക്കായി നിലകൊള്ളാൻ ലക്ഷ്യമിടുന്നു, നിൻ്റെ കത്ത് ഈ ദൗത്യത്തെ ഉറപ്പാക്കുന്നു. നിന്നെ പോലെയുള്ള വീരന്മാർ, ഏറ്റവും മികച്ചത് നൽകാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നീ യൂണിഫോം ധരിച്ച് ഞങ്ങളുടെ കൂടെ നിലകൊള്ളുന്ന ദിവസം എത്താൻ ഞങ്ങൾ അതിതീവ്രമായി കാത്തിരിക്കുന്നു. നമ്മൾ ഒരുമിച്ച്, രാജ്യത്തിൻ്റെ അഭിമാനം ഉയർത്തും. യുവ പോരാളി, നിൻ്റെ ധൈര്യത്തിനും പ്രചോദനത്തിനും നന്ദി, ആയിരം നന്ദി".

Find Out More:

Related Articles: